Tuesday, December 13, 2011

തന്ത്രിയെ പോരാഞ്ഞിട്ടിനി ചെറുമകനെകൂടി സഹിക്കണോ?


തന്ത്രി കുടുംബത്തില്‍ നിന്നാണെന്നു പറഞ്ഞാല്‍ പുണ്യാഹം വേണ്ടന്നാണോ അര്‍ഥം? ശബരിമല തന്ത്രി കണ്ടരരു മഹേശ്വരരുടെ ചെറുമകന്‍ രാഹുല്‍ ഈശ്വര്‍ തപ്പിപ്പിടിച്ചു ശബരിമലയിലുമെത്തി..ശ്രീകോവിലില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചത് ദേവസ്വം ബോര്‍ഡ് അധികൃതര്‍ തടഞ്ഞു. അതിനു അയാള്‍ ചോടിച്ച്ചിട്ടു കാര്യം ഇല്ല..അവിടെ തൊഴാന്‍ വരുന്ന ഏതെങ്കിലും ഒരു ഭക്തന്റെ ഏഴയലത്ത് നില്‍ക്കാനുള്ള ആര്‍ജവം ഇല്ല അയാള്‍ക്ക്‌..എന്താണ് അയാള്‍ കരുതിയത്‌. തന്ത്രി കുടുംബത്തില്‍ പിറന്നത്‌ കൊണ്ടു തോന്നിയവനോക്കെ ശബരിമലയില്‍ കയറാന്‍ കഴിയുമോ? എന്ത് തോന്നിയവാസവും ചെയ്തിട്ട് നേരെ വന്നു കയറാന്‍ പറ്റുന്നതാനെന്നോ ശബരിമല ശ്രീകോവില്‍?അയാളെ പ്രോസികൂട്ട് ചെയ്യുകയാണ് വേണ്ടിയിരുന്നത്..എങ്കിലും ദേവസ്വംകാര്‍ ചെയ്തത് നന്നായി..അയ്യപ്പനെ കണ്‍ നിറയെ കണ്ടു കൊതി തീരാന്‍ കാത്തു നിന്ന അയ്യപ്പന്‍മാരുടെ നേരെ പൃഷ്ടം കാട്ടി കയറി പോകാന്‍ അയാളെ അനുവദിച്ചില്ലല്ലോ. അങ്ങനെ എങ്കിലും ഒരു നല്ല കാര്യം ചെയ്തു.
തന്ത്രി കണ്ടരരു മോഹനര് ചെയ്ത കൃത്യങ്ങള്‍ എല്ലാവര്ക്കും അറിവുള്ളതാണ്. ഇന്നത്തെ തന്ത്രി അതില്‍ ഖേദിക്കുന്നുമുണ്ടാകും. എന്നിട്ടും ഈ ചെറുമകന് ശബരിമലയിലെ ശ്രീകോവിലില്‍ കയറി തോഴുതെന്കിലെ ദൈവ സ്നേഹം പൂര്‍ത്തിയാകൂ എന്നാണോ?അതോ ശ്രീകോവില്‍ കയറല്‍ ഒരു ശീലമായിപോയത് കൊണ്ടാണോ ? അയാള്‍ ഒന്ന് മനസ്സിലാക്കുന്നത് നന്ന്. ശബരിമല കണ്ടവന്റെ കുടുംബ സ്വത്തൊന്നും അല്ല. ഇവിടുത്തെ പാവങ്ങളായ ദൈവ ഭക്തര്‍ ആരാധിക്കുന്ന പുണ്യ പീഠം തന്നെയാണത്. വിശ്വാസിയും വിശ്വാസമില്ലാത്തവനും എന്നുവേണ്ട കണ്ടവനെല്ലാം കയ്യിട്ടു വാരുന്നു എന്നത് കണ്ടില്ലെന്നു നടിക്കാനേ ഈ പാവങ്ങള്‍ക്ക് കഴിയുന്നുള്ളൂ.അതിനിടയില്‍ കയറി വീണ്ടും അവന്‍റെ ക്ഷമ പരീക്ഷിച്ചാലുണ്ടല്ലോ അതൊന്നും എല്ലാ കാലത്തും സഹിക്കുമെന്ന് കരുതരുത്..ആരും..
പ്രതി വര്‍ഷം കോടി കണക്കിന് പണമാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് ഇവിടെ നിന്ന് ഒഴുകുന്നത്..ഭക്തന്മാര്‍ക്ക് നേരെ ചൊവ്വേ പോയി തൊഴാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്നവിടെ..നിയമപാലകനും അതുണ്ടാക്കുന്നവനും അതിന്‍റെ പാലകനെന്നു സ്വയം അഹങ്കരിക്കുന്നവന്മാരും എല്ലാം കൂടി ചേര്‍ന്നു ഭക്തരെ അവിടെനിന്നു ആട്ടി പുറത്താക്കി കൊണ്ടിരിക്കുകയാനിന്നു..ഇന്ന് (അതായത് 2011 december 13 ) പമ്പ വരെ ക്യു നില്‍ക്കേണ്ടി വന്നിരിക്കുന്നു ഭക്ത്തര്‍ക്ക്. ഇതിനൊക്കെ കാരണം ഏതു ഭരണ അധികാരിയാനെകിലും ഏതു കോടതി ആണെങ്കിലും അസഹനീയം തന്നെ. നിയമ ഉണ്ടാക്കുന്നവനും നടപ്പില്‍ വരുത്തുന്നു എന്ന് ഭാവിക്കുന്നവനും അതിന്‍റെ സംരക്ഷകരെന്ന് സ്വയം ഞെളിയുന്നവനും പോകുക അവിടേക്ക്..ഒരിക്കലും ചുറ്റും മനുഷ്യ മതില്‍ ഉണ്ടാക്കിക്കൊണ്ടാകരുത് നിങ്ങളുടെ പോക്ക്..സാധാരണക്കാരനായി..എന്നിട്ട് നിങ്ങള്‍ കൊണ്ടുവന്ന പരിഷ്ക്കാരത്തിന്റെ കുറ്റം സ്വയം അനുഭവിച്ചറിയൂ..അല്ലാതെ എന്ത് തോന്നിയ വാസവും നിയമം എന്ന വ്യാജേന സാധാരണക്കാരന്റെ തലയില്‍ കെട്ടിവെക്കുന്ന ഈ കൂപ മണ്ടൂക ശീലം ഉണ്ടല്ലോ അത് വലിച്ചെറിയാന്‍ സമയമായിരിക്കുന്നു..
പൊട്ടിയൊലിക്കുന്ന കക്കൂസുകളും മലം നാറുന്ന റോഡുകളും വൃണം ഈച്ചയാര്‍ക്കുന്ന കന്നു കാലികളും ചാട്ടവാര്‍ അടിയേറ്റു പുളയുമ്പോഴും ഭക്തന് നല്‍കാനുള്ള ശര്‍ക്കരയും തേങ്ങയും മറ്റും താങ്ങി മല ചവിട്ടുന്ന കഴുതകളും ഇവിടെ ഉണ്ടെന്നു അറിയുക..ഇത് ഇന്നത്തെ മാത്രം സംഭവം അല്ല..രാഷ്ട്രീയക്കാരന്‍ എന്ന് ശബരിമലയില കയറി പറ്റിയോ അന്ന് മുതല്‍ ഉള്ള ശീലമാണ്..കണ്ടു അറപ്പ് തീര്‍ന്നിരിക്കുന്നു ഇവിടെ വരുന്ന ഓരോ ഭക്തനും..മലയാളികള്‍ അവിടെ ഒരു രൂപ പോലും ഇടാരില്ലെന്നു ആരോ എഴുതി കണ്ടു..എന്തിനിടണം?വൃതം നോറ്റ് മല ചവിട്ടി നെയ്യും കര്‍പ്പൂരവും തേങ്ങയും അവലും മലരും ഒക്കെ സമര്‍പ്പിച്ചു അയ്യപ്പന്‍റെ പാദാരവിന്ദങ്ങള്‍ ഒരു മിന്നായം പോലെ കണ്ടു കൊതി തീര്‍ക്കുക..അത് മാത്രം മതി..കണ്ടവന് കയ്യിട്ടു വാരാനായി എന്തിന് നാം പണം നല്‍കണം അവിടെ?
ശബരിമല തമിഴ്നാടിനു നല്‍കികൂടെ ഈ സര്‍ക്കാരിന്?അവര്‍ അത് സംരക്ഷിക്കുന്നത് കണ്ടെങ്കിലും ഇവിടുത്തെ ഭക്തന് സായൂജ്യം നെടാമായിരുന്നില്ലേ?മുല്ലപ്പെരിയാര്‍ പ്രശ്നം അങ്ങനെ പരിഹരിക്കാമോ എന്ന് നോക്കാമല്ലോ..നമുക്ക് അല്ലലില്ലാതെ മല ചവിട്ടുകയും ചെയ്യാം..മുന്നൂറ്റി അറുപത്തി അഞ്ചു ദിവസവും ലക്ഷക്കണക്കായി ഭക്തര്‍ ദര്‍ശനം നടത്തുന്ന സ്ഥലം ആണ് തിരുപ്പതി..അവിടെ ഒന്ന് പോകണം നിയമം ഉണ്ടാക്കുന്നവനും അത് വ്യാഖ്യാനിക്കുന്നവനും..എന്നിട്ട് പറ ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന്..വിഡ്ഢികള്‍ എന്നാരെങ്കിലും വിളിച്ചാല്‍ തുറുങ്കില്‍ അടച്ചു കളയും എന്ന് ഭീഷനിപ്പെടുത്തുന്നതല്ല ആര്‍ജവം..പാവപ്പെട്ടവന്‍റെ ആവശ്യങ്ങള്‍ നിറവേറ്റപെടുമ്പോഴാണ് അധികാര വര്‍ഗങ്ങള്‍ അന്ഗീകരിക്കപ്പെടുന്നത് ..അല്ലാതെ രാഹുലിനെ പോലെ ഭക്ത്തന്റെ നെഞ്ഞത്ത് കേറി നിരങ്ങുമ്പോള്‍ അല്ല..

Thursday, November 10, 2011

പരാക്രമം കൃഷ്ണനോടും രാധയോടും അല്ല വേണ്ടൂ..


ഒരു സന്തോഷ്‌ പണ്ഡിറ്റും സിനിമയും കുറെ ഗാനങ്ങളും ആയിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങളായി ചര്‍ച്ചയില്‍ വന്നത്, അത് ടീവീയില്‍ ആയാലും മറ്റു ചര്‍ച്ചകളില്‍ ആയാലും. ഈ മനുഷ്യനോടും സിനിമയോടും ചലച്ചിത്ര പ്രവര്‍ത്തകര്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ ആരോഗ്യകരമല്ല, ഒരിക്കലും. എന്തുകൊടാണ് മലയാള സിനിമയില്‍ ഇത്രയേറെ വിമര്‍ശനങ്ങളുമായി ഒരു ചിത്രം പ്രത്യക്ഷപ്പെട്ടത് എന്ന് അവര്‍ ചിന്തിക്കുന്നില്ല. അത് ഒരു പ്രേരക ശക്തിയെ ആകുന്നില്ല. പകരം ഒരു ചെറുപ്പക്കാരന്റെ പുതിയ സംരംഭത്തെ മുളയിലെ നുള്ളിക്കളയാന്‍ ആണ് ശ്രമം നടന്നത്, നടക്കുന്നത്. അത് എല്ലാ ഭാഗത്തുനിന്നും ഉണ്ടുതാനും. ഒരുവേള, അയാളെ പൊക്കിക്കൊണ്ട് നടന്ന ചാനലുകാര്‍ പോലും ഇന്ന് അയാളോട് വൈരാഗ്യ ബുദ്ധിയോടെയാണ് പെരുമാറുന്നത് എന്നതാണ് വിചിത്രം.
ഇവിടെ സന്തോഷ്‌ നല്ലതാണോ സിനിമ നല്ലതാണോ എന്നതല്ല ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. നാല് പ്രഗല്ഭന്മാരെ കൂടെ കൂട്ടി, തട്ടി മെനഞ്ഞുണ്ടാക്കി, മീഡിയകളില്‍ അന്തം വിട്ടു പരസ്യങ്ങളും നല്‍കി പടച്ചു വിടുന്ന ഏത് കോപ്രായവും സിനിമ എന്ന പേരില്‍ കാഴ്ചക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന പ്രവണതയാണ് ഇന്ന്. ആരു പറഞ്ഞു കാണാന്‍ എന്ന ചോദ്യമായിരിക്കും വിമര്ശിക്കുന്നവര്‍ക്കുള്ള മറുപടി. ഇത്തരം സിനിമകള്‍ എട്ടു നിലയില്‍ പൊട്ടിയിട്ടു പരിതപിക്കുന്ന പിന്നണിക്കാരുടെ എണ്ണം പെരുകുകയാണിപ്പോള്‍... ശക്തമായ പ്രമേയങ്ങളുമായി തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ചിത്രങ്ങള്‍ തകര്‍ത്തു പണം വാരുമ്പോള്‍ അതിനെ നേരിടാന്‍ ഇന്ന് മലയാള സിനിമയ്ക്കു പേരിനു ഒരു സിനിമ പോലും ഇല്ലാത്ത അവസ്ഥ. സംഘടനകള്‍ കൂടിയതുകൊണ്ട് സമരത്തിന്‌ ഒരു പഞ്ഞവുമില്ലതാനും. ഒടുവില്‍ അഷ്ടിക്കു വകയില്ലാതെ നെട്ടോട്ടം ഓടുകയാണ് ഒരു പിടി അരിക്ക് വേണ്ടി ലൈറ്റ് പിടിക്കുന്ന ചെക്കന്‍ പോലും.
ആരാണിവിടുത്തെ രാജാക്കന്മാര്‍? ആരാണ് മലയാള സിനിമയെ ഇന്നത്തെ നിലയില്‍ എത്തിച്ചത്?ഏത് സംഘടനയാണ് അതിനു പിന്നില്‍? എന്തിന് വേണ്ടി?കെടി കെട്ടിയ വന്‍പന്മാര്‍ ഉണ്ടല്ലോ പലരും ഇവിടെ. അവരില്‍ ഒരുത്തന്പോലും ഇന്നത്തെ മലയാള സിനിമയുടെ ദുര്‍ഗതി നേരിടാന്‍ ഒരു പാഴ് ശ്രമം എങ്കിലും നടത്തിയോ. പേരിനു ഇറങ്ങിയ കൃഷ്ണനും രാധയും എന്ന മലയാള സിനിമ പോലും അവര്‍ക്ക് മുന്നില്‍ അടിയറവു പറയണം എന്നതാണ് അവര്‍ ആഗ്രഹിക്കുന്നത്.
ഒരു ചാനലില്‍ ഒരു സിനിമ പ്രവര്‍ത്തകന്‍ പറഞ്ഞത് ഇത്തരം സിനിമകള്‍ ഓടിയാല്‍ ഞങ്ങള്‍ പട്ടിണിയാകും എന്നാണ്. മലയാളിക് മലയാളം സിനിമ പ്രവര്‍ത്തകരെ പട്ടിണിയില്‍ നിന്ന് രക്ഷിക്കുകയല്ല പണി. കൊട്ടകയില്‍ പോയി സിനിമ കണ്ടിരുന്ന മലയാളികളെ അവിടെനിന്നും പുറത്താക്കിയതിനു ഇന്നത്തെ സിനിമ പ്രവര്‍ത്തകര്‍ക്ക് വലിയ പങ്കുണ്ട്. റോഡിലൂടെ ബസ്‌ ഓടിച്ചിട്ട്‌ എല്ലാരും അതില്‍ കയറി ലാഭം ഉണ്ടാക്കി കൊടുക്കണം എന്ന് പറയുന്നത് വിരോധാഭാസമാണ്. യാത്രക്കാരന്‍ അവന്‍റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചേ അതുപയോഗിക്കൂ. ഒടുവില്‍ ലാഭം ഇല്ലെന്നു പറഞ്ഞു നിര്‍ത്തുന്ന കെ എസ്‌ ആര്‍ ടി സീകാരന്റെ അടവ് വിദ്യ മലയാള സിനിമാക്കാരന്‍ പുറത്തെടുക്കുന്നത് അവനെ പട്ടിണിയിലേക് സ്വയം തള്ളിവിടാനെ ഉപകരിക്കൂ. കള്ള് കുടിക്കാന്‍ വരുന്നവരെങ്കിലും സിനിമ കാണട്ടെ എന്ന രീതിയില്‍ തീയെട്ടരിനോട് ചേര്‍ന്നു ബാര്‍ തുടങ്ങാന്‍ അനുമതി നല്‍കിയ നടനായ മന്ത്രിയുടെ പുത്തിയും ചിരിച്ചു തല്ലുക തന്നെ വേണം. (അതിലും വല്ലതും തടയുമായിരിക്കും. അല്ലെങ്കില്‍ കുറെ അക്രമങ്ങള്‍ കൂടുമ്പോള്‍ പോലീസ് മന്ത്രിക്കിട്ടു വെക്കുകയുമാകാം എന്നാവും. കോടതിക്കും വക്കീല്മാര്‍ക്കും പണി കിട്ടുകേം ചെയ്യും. അത്ര തന്നെ).
പെണ്ണിനെ കൂട്ടിക്കൊടുക്കുന്നവനാണ് ഈ സിനിമാക്കാരന്‍ സന്തോഷ്‌ എന്നുപോലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അത് അയാളുടെ വില ഇടിക്കാന്‍ തന്നെ ആയിരുന്നില്ലേ എന്ന് അയാള്‍ക്കെതിരെ ഉയരുന്ന ഈ കോപ്രായങ്ങള്‍ കാണുമ്പോള്‍ തോന്നുക സ്വാഭാവികം. എന്തുകൊണ്ട് അയാളുടെ ചിത്രങ്ങളിലെ ഒരു പാട്ടുപോലും ചാനല്‍ ദ്രോഹികള്‍ കാണിക്കുന്നില്ല? പറഞ്ഞു പഴകിയ രാഷ്ട്രീയ വൈരാഗ്യങ്ങള്‍ തുണി പൊക്കി ആടുന്നത് ലൈവ് ആയി കാട്ടി സ്വീകരണ മുറികളെ നാറ്റിക്കുകയല്ലേ അവര്‍ ചെയ്യുന്നത്? അത്ര മോശമാണോ ഈ സിനിമയിലെ ഗാനങ്ങള്‍? വിമര്‍ശിക്കുന്നവര്‍ പോലും അതിന്‍റെ ഈണങ്ങള്‍ മൂളുന്നില്ലേ ഓര്‍ക്കാതെ ആണെങ്കിലും?
മാനസിക രോഗി എന്നും ഭീഷണിക്കാരന്‍ എന്നും മണ്ടന്‍ എന്നും ഒക്കെ വിളിച്ച് കൂകി സന്തോഷ്‌ എന്ന സിനിമ വ്യവസായിയെ ആക്ഷേപിക്കുകയല്ല വേണ്ടത്. അതിനെ വെല്ലാന്‍ ആ സിനിമയെ പാടെ പുറത്താക്കാന്‍ നിങ്ങള്‍ മലയാള സിനിമാക്കാര്‍ കച്ച കെട്ടി ഇറങ്ങുകയാണ് വേണ്ടത്. വിമര്‍ശനങ്ങള്‍ കൊണ്ടല്ല, മറിച്ച് ശക്തമായ സിനിമകള്‍ ആകണം കണക്കു പറയേണ്ടത്. നിങ്ങള്‍ സന്തോഷിനെ വിമര്‍ശിച്ചാല്‍ നിങ്ങള്ക്ക് ചെവി തരാന്‍ മലയാളിക്ക് മനസ്സില്ല. അവര്‍ക്കറിയാം എല്ലാവരെയും വിലയിരുത്താന്‍. സിനിമ തീയേറ്ററുകള്‍ നിറഞ്ഞെന്നും ഭയങ്കര കളക്ഷന്‍ ആയിരുന്നെന്നും എവിടെയും കേട്ടില്ല. എങ്കിലും നെഗറ്റീവ് പബ്ലിസിടി കിട്ടിയ ഈ സിനിമക്കും അതിന്‍റെ സംവിധായകനും ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാന്‍ അറിയുന്ന ഒട്ടുമിക്ക ചെറുപ്പക്കാരെയും തീയെറ്ററിലെക്ക് ആകര്‍ഷിക്കാന്‍ ആയി. ഒരു തെറി വിളിക്കാനോ കൂകാനോ എന്ന പേരില്‍ ആണ് കയറിയതെന്ന് ഒരു അഭിനവ പ്രേക്ഷകന്‍ വിലയിരുത്തുന്നു. എങ്കിലും അവര്‍ സിനിമക്ക് കേറി. ഇത് സന്തോഷിന്‍റെ വിജയം തന്നെയാണ്. അയാള്‍ പറയും പോലെ അഞ്ചു ലക്ഷം രൂപക്ക് സിനിമ പിടിച്ച തീയെറ്ററില്‍ എത്തിക്കാന്‍ ആര്‍ക്കെങ്കിലും ആകുമോ? സൂപ്പര്‍ സ്റ്റാറിന്റെ ഇന്നത്തെ ചാര്‍ജ് കൊണ്ടു ഒരു പക്ഷെ പെട്രോളിന്‍റെ നികുതി വര്‍ധന വരെ ഒഴിവാക്കാം എന്നതാണ് സ്ഥിതി.
അഞ്ഞൂറിലേറെ പുതുമുഖങ്ങളെ ഇന്റര്‍വ്യൂ ചെയ്തു എന്ന് സന്തോഷ്‌ പറയുന്നു. എല്ലാവരും പുതുമുഖങ്ങള്‍ തന്നെ, ആ സിനിമയില്‍. മലയാളത്തില്‍ ഇന്ന് എത്ര സിനിമകള്‍ പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കുന്നുണ്ട്. പുതുമുഖങ്ങളെ ആവശ്യം ഉണ്ടെന്നു പറഞ്ഞു പരസ്യം കൊടുത്തു പണം തട്ടുന്ന ഒത്തിരി സിനിമാക്കാരെ നേരിട്ടറിയാം. (അബദ്ധത്തില്‍ മുഖം കാണിക്കാന്‍ അവസരം കിട്ടുന്നവരെയും പിടിപാടുകളുടെയും ബന്ധങ്ങളുടെയും പുറത്ത് റോള്‍ തരപ്പെടുത്തുന്നവരെയും മാറ്റി നിര്‍ത്താം.)
ഇടതു സഹയാത്രികനായ ഒരു സംവിധായകന്‍ പുതുമുഖങ്ങളെ സിനിമയിലേക്ക് ക്ഷണിച്ചു കൊച്ചിയിലെ സ്റെടിയത്തിനടുത്ത് ഒരു കട മുറിയില്‍ 250 രൂപ ഫീസ്‌ വച്ചു ഇന്റര്‍വ്യൂ നടത്തി അവരുടെ മുഖം ക്യാമറയില്‍ റെക്കോര്‍ഡ്‌ ചെയ്ത സംഭവവും കൊല്ലത്തെ ഒരു പ്രസിദ്ധമായ ഹോട്ടലില്‍ ഇന്റര്‍വ്യൂ നടത്തി ഒരിക്കല്‍ രതി ചിത്രങ്ങള്‍ക്ക് വീണ്ടും തുടക്കമിട്ട സംവിധായകന്‍ പണം ഉണ്ടാക്കിയ സംഭവവും തിരുവനതപുരത്ത് സ്ടാച്ചുവിനു അടുത്ത ഹോട്ടലില്‍ ഇന്റര്‍വ്യൂ നടത്തി കള്ളടി വീരനായ സംവിധായകന്‍ പണം ഉണ്ടാക്കിയ സംഭവവും ഇവിടെ ചേര്‍ത്തു വായിക്കണം. അന്ന് ഒക്കെയും ഇന്റര്‍വ്യൂ ചെയ്യപ്പെട്ട ആര്‍ക്കും റോള്‍ നല്‍കാതെ ഇവരുടെ സിനിമകള്‍ വെള്ളിത്തിരയിലെത്തി. എല്ലാത്തിലും വീര ശൂര പരാക്രമികളായ പ്രമുഖ മലയാള നടന്മാര്‍ നായകന്മാര്‍ ആയി. കലയെയും സിനിമയെയും സ്നേഹിച്ചു പണം മുടക്കി ഇന്ടെര്വിഎവ്വിനു പോയ കാസര്ഗോട്ടുകാരനും കണ്ണൂര് കാരനും കോഴിക്കോട് കാരനും ഒക്കെ ഇതിന്റെ കയ്പ് അനുഭവിച്ചു. അവര്‍ക്ക് അവസരം കൊടുക്കണമെന്നോ കൊടുക്കാഞ്ഞതിനെ വിമര്‍ശിക്കുകയോ അല്ല. പുതുമുഖങ്ങളെ കണ്ടില്ലെന്നു നടിച്ചു സിനിമ ഇറക്കാന്‍ ഈ വക്ര ബുദ്ധികള്‍ തയ്യാറായ കഥ പറഞ്ഞെന്നു മാത്രം. അവന്മാരുടെ സിനിമകള്‍ അവഗണിക്കപ്പെടുക തന്നെ വേണം. ഇത് ഒരു വശം മാത്രമാണ്.
കോഴിക്കോട് പെരുവന്നാമൂഴിയില്‍ ജനിച്ചു ചെലന്നുരില്‍ വളര്‍ന്ന സന്തോഷിനെ അവിടത്തുകാര്‍ പോലും പിന്താങ്കുമോ എന്ന് അറിയില്ല. എങ്കിലും അയാള്‍ പറയും പോലെ വസ്തു വിറ്റു സിനിമ പിടിച്ചെങ്കില്‍ അയാള്‍ വിജയിക്കണം. നഷ്ടമുണ്ടാകരുത്, സിനിമാക്കാര്‍ പറയുന്നതുപോലെ. സിനിമയുടെ പിന്നണി പ്രവര്‍ത്തനം ക്യാമറ ഒഴിച്ച് മുഴുവന്‍ കൈകാര്യം ചെയ്ത ഇയാള്‍ കുറഞ്ഞ പുള്ളിയോന്നുമല്ല. കൃഷ്ണനും രാധയും എന്ന ചിത്രത്തിലെ സന്തോഷ്‌ അവതരിപ്പിച്ച ജോണ്‍ എന്ന കഥാപാത്രം ആരുടേയും മനസ്സില്‍ തറയ്ക്കുക ഇല്ലായിരിക്കാം. എങ്കിലും അയാളുടെ ആര്‍ജവത്തെ കണ്ടില്ലെന്നു നടിക്കരുത്.
ചങ്കൂറ്റവും തൊലിക്ക് അപാര കട്ടിയുമുള്ള സന്തോഷ്‌ യു ടുബില്‍ ഇടുന്ന ഓരോ ഗാനത്തിനും എത്ര കാഴ്ചക്കാര്‍ ആണുള്ളത്? പണ്ട് സില്‍സില എന്ന ഗാനം യു ടുബില്‍ ഇട്ട ഹരിശങ്കര്‍ എന്ന നിര്‍മാതാവ് കം നടനും ചെറുപ്പക്കാരുടെ കണ്ണില്‍ കരടായിരുന്നു. ജിത്തു ഭായ് എന്ന ചോക്ലേറ്റ് ഭായിയിലെ ജിതുവിനെയും കാളിദാസന്‍ കവിത എഴുതുകയാണ് എന്ന സിനിമയിലെ ഒരു പക്ഷെ കാളിദാസനെയും ഇനി മലയാളി മക്കള്‍ കാണേണ്ടി വരും. ഇനി ഉള്ള സിനിമകളിലൂടെ സന്തോഷ്‌ പെര്ഫെക്ഷനിലേക്ക് നടന്നു തുടങ്ങിയാല്‍ മലയാള സിനിമ മറ്റൊരു വഴിത്തിരിവിലെത്തും. ജനപ്രിയ പ്രമേയങ്ങളും ശക്തമായ കഥാഗതിയുമായി സിനിമാക്കാര്‍ സട കുടഞ്ഞെഴുന്നെല്‍ക്കുമെന്നു നമുക്ക് പ്രതീക്ഷിക്കാം.

Sunday, July 24, 2011

രമ്യ നംബീശന്റെ ചുംബനം

മലയാളം സിനിമയില്‍ ഒരു ചുംബന സീന്‍ വരുത്തിയ കോലാഹലം തുടരുകയാണ്. ഈ കോലാഹലത്തിന്റെ ആവശ്യകതയുണ്ടെന്നു തോന്നുന്നില്ല. മലയാളത്തിലെ മുഖ്യ സിനിമകളിലെ ആദ്യ ചുംബന സീന്‍ ആകാം . അതുകൊണ്ട് അതാണ്‌ സിനിമകളിലെ തന്നെ ആദ്യ ചുംബന സീന്‍ എന്ന മട്ടില്‍ ആണ് ഓരോരുത്തര്‍ അഭിപ്രായം എഴുന്നള്ളിക്കുന്നത്. മലയാളത്തിലെ എല്ലാ സെക്സ് ചിത്രങ്ങളിലും ചുംബനം വേണ്ടുവോളം ഉണ്ട്. അതുകൊണ്ട് ഈ ചുംബനം ഒരു മാറ്റമുണ്ടാക്കും എന്ന് കരുതുന്നത് തെറ്റാണ്. ഇതുള്ളതുകൊണ്ട് മാത്രം ഈ ചിത്രം കാണാന്‍ പോകാത്ത വീട്ടുകാര്‍ നാട്ടില്‍ ഉണ്ടെന്നു ഓര്‍ക്കണം. അതുകൊണ്ട് സദാചാരം പലര്‍ക്കും പല കാഴ്ച്ചപ്പാടാണ്. അശ്ലീല ചിത്ത്രങ്ങള്‍ കാണുന്നവരെ വൃത്തികെട്ടവന്മാര്‍ എന്ന് വിളിക്കുന്ന ഒരു കാലമുണ്ടായിരുന്നു. പിന്നീട് കിന്നാരത്തുമ്പികള്‍ പോലുള്ള ചിത്ത്രങ്ങള്‍ നല്ല കളക്ഷന്‍ നേടുന്നത് നാം കണ്ടു. ചുംബനം ഇല്ലെങ്കിലും കിടപ്പറ സീന്‍ ഇല്ലെങ്കിലും അത് നടക്കുന്നുണ്ട് എന്ന് സിനിമ കാണുന്ന മലയാളിക്കറിയാം. അതുന്ടെങ്കിലോ അല്ലെങ്കില്‍ അതുണ്ടെങ്കില്‍ സംവിധായകന്‍ അങ്ങ് മല മരിച്ചെന്നു വാദിക്കുന്നത് ശുദ്ധ ഭോഷ്ക് ആണ്..
വിഗതകുമാരന്‍ എന്ന മലയാളം സിനിമ 1930 നവംബറില്‍ പുറത്തുവന്നു. അന്ന് തൊട്ടിന്നു വരെ മലയാള സിനിമയില്‍ അശ്ലീല രംഗങ്ങള്‍ ഉണ്ടായിട്ടില്ലെന്നല്ല. ഉണ്ട്. ജനങ്ങള്‍ ഓരോ സിനിമയെയും വിലയിരുത്തുന്നത് കാണുമ്പോള്‍ നമുക്ക് അത് മനസ്സിലാവും എന്തുകൊണ്ട് രതിനിര്‍വേദം ജയഭാരതി അഭിനയിച്ചപ്പോള്‍ സൂപ്പര്‍ ഹിറ്റ്‌ ആയി. ഇന്നത്തെ രതിനിര്‍വേദം എന്തേ പരാജയമായി. സിനിമയില്‍ ചൂട് രംഗങ്ങള്‍ പകര്‍ത്താന്‍ സംവിധായകന് കഴിയും. അതിനു ചുംബനവും കിടപ്പറയും കാട്ടേണ്ട. ഭരതനും പദ്മരാജനും ഇതൊക്കെ സാധിച്ചിരുന്നു. എണ്‍പത് വയസ്സായ മലയാള സിനിമ കര കേറണം എങ്കില്‍ ചുംബനം ഉണ്ടെങ്കിലെ കഴിയൂ എന്ന് ഏതെങ്കിലും ബുദ്ധിജീവിയോ സംവിധായകനോ കരുതുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. (ഇവരൊക്കെ സ്വന്തം മാതാപിതാക്കളുടെ മുന്നില്‍ ഇരിക്കുമ്പോള്‍ ഇത്തരം രംഗങ്ങള്‍ കാണുമ്പോള്‍ റിമോട്ട് സമയോജിതമായി ഉപയോഗിക്കുന്നുണ്ടെന്ന കാര്യം മറക്കേണ്ട). അപ്പോള്‍ എന്ത് കാണണം എന്ത് കാണണ്ട എന്ന് തീരുമാനിക്കാന്‍ മലയാളിക് അവന്‍റെ സദാചാര ബോധത്തില്‍ സാധ്യമാണ്.
ഇംഗ്ലീഷ് സിനിമയില്‍ സെക്സ് ഇല്ലേ എന്ന് ചോദിക്കുന്നവര്‍ പെരുകുകയാണ്. ഉണ്ടല്ല്ലോ. അതല്ലല്ലോ മലയാളം സിനിമ. യൂറോപ്യന്‍ നാടുകളില്ലും വിദേശ നാടുകളിലും ഉള്ള ചിത്ത്രങ്ങളില്‍ ചുംബനവും കിടപ്പറയും രഹസ്യ ഭാഗങ്ങളും കാണിക്കുന്നുണ്ട്. നിരത്തുകളിലും അത് വിഭിന്നമല്ല. ലണ്ടന്‍ നിരത്തുകളില്‍ ചുംബിച്ചു നില്‍ക്കുന്നവര്‍ നിരവധിയാണ്. അപ്പോള്‍ അതിനു അവരുടെ സംസ്കാരവുമായി ബന്ധമുണ്ടെന്നു സാരം. ചുംബനമോ കിടപ്പറ രംഗങ്ങളോ കൊണ്ടു ഓടിയ ഒരു മലയാള ചിത്ത്രവും ഇല്ല. ഇംഗ്ലീഷില്‍ നിരവധി ചിത്ത്രങ്ങള്‍ ഇത്തരം രംഗങ്ങളിലൂടെ കര കയറിയിട്ടുണ്ട്. ചാപ്പ കുരിശ് എന്ന ചിത്ത്രത്തിന്റെ സംവിധായകന്‍ സമീര്‍ താഹിര്‍ രമ്യാ നംബീശനെയും ഫാസിലിന്റെ മകന്‍ ഷാനുവിനെയും ഇങ്ങനെ ഒരു കെണിയില്‍ പെടുത്തെണ്ടിയിരുന്നില്ല. ചുംബന സീനില്‍ അഭിനയിച്ച്ചതുകൊന്ദ് ഇനി രമ്യക്ക് തുണി മറ അല്പാല്‍പ്പം നീക്കം എന്ന ധൈര്യം കിട്ടി. ശാലീന സുന്ദരിയായി മലയാളത്തില്‍ വേഷമിട്ട് തമിഴിലും മറ്റു ഉത്തരേന്ത്യന്‍ ഭാഷകളിലും മേനി പ്രദര്‍ശനം നടത്തി കാശുവാരിയ രംഭയ്ക്ക് പിന്നാലെ ഭാവന ഉള്‍പ്പെടെ പല നടിമാരും പോയി. കാര്‍ത്തികയോ ശോഭനയോ ചെയ്യാന്‍ മടിച്ചത് ഇവര്‍ ചെയ്യുന്നത് വയറ്റില്‍ പിഴപ്പ് കാരണം ആണ്. അത് സിനിമക്ക് ഒരു ഗുണവും ചെയ്യില്ല. സംവിധായകന് ചില പുരോഗമനക്കാരുടെ കയ്യടി കിട്ടിയേക്കാം
ട്രാഫിക് പോലുള്ള ഒരു ചിത്ത്രത്തെ കമലഹാസന്‍ പ്രകീര്ത്തിച്ച്ചത് വൃത്തികേടുകള്‍ ഉണ്ടായിട്ടല്ല. നന്നായി ക്രാഫ്റ്റ് ചെയ്തിട്ടാണ്. ചാപ്പ കുരിശിനു എത്ര പേരുടെ അംഗീകാരം കിട്ടി? വിമര്‍ശനങ്ങളോ? പിന്നില്‍ പ്രവര്ത്തിച്ച്ചവര്‍ക്ക് ഇതുവഴി ഒന്നും അറിയാതെ മൈലേജ് കിട്ടി. നന്നായി. ആവര്‍ത്തിക്കാന്‍ നിക്കണ്ട.
മുംബ് ഹിന്ദിയില്‍ വിനോദ് ഖന്നയും അനില്‍ കപൂറും മാധുരി ദീക്ഷിത്തിനെ ചുംബിക്കുന്ന രംഗങ്ങള്‍ വന്നു. അന്ന് വലിയ കോലാഹലം ഉണ്ടായി. അതുകൊണ്ട് ആ ചിത്ത്രങ്ങള്‍ നല്ല ജനപ്രീതി നേടി എന്ന് കരുതരുത്. മാധുരി സെക്സ് എന്ന് പറഞ്ഞു യു ടുബില്‍ കിടപ്പുണ്ട്. ഇനി രമ്യ നംബീശന്റെ സെക്സ് എന്ന് പറഞ്ഞു ഈ രംഗവും കാണാം നമുക്ക്. ഇത്തരം രംഗങ്ങളിലൂടെ ജനശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത് ദയനീയമാണ്.
സൂപ്പര്‍ താരങ്ങളെ മാറ്റി നിര്‍ത്തിയുള്ള ചിത്രങ്ങളും അതിലൂടെയുള്ള നേട്ടങ്ങളും കഥയുടെയും സംവിധാനത്തിന്റെയും മികവാണ്. അല്ലാതെ മറ മാറിയതല്ല. വിജയിച്ചതോ വിജയിക്കാതെ പരീക്ഷ്ണങ്ങളായി അവശേഷിച്ച്ചതോ ആയ ചിത്ത്രങ്ങള്ക് പിന്തുണ നല്‍കുന്നു. ഇനിയും വരിക മലയാള സിനിമയെ പ്രകാശത്തിലേക്ക് നയിക്കാന്‍. ദയവുചെയ്ത് ഈ സംസ്കാരത്തെ ഇടിച്ചു താഴ്തരുതെ.

Thursday, July 14, 2011

നാണമില്ലല്ലോ നിങ്ങള്‍ക്ക് രാഷ്ട്രീയക്കാരെ ?

രാഷ്ട്രീയക്കരന്റെയും ഭരണ വര്‍ഗത്തിന്റെയും
പ്രസ്താവനകള്‍ നിങ്ങള്‍ കണ്ടുവോ? ഇല്ലെങ്കില്‍ ഇതാ കേട്ടോളൂ. പ്രധാനമന്ത്രിയില്‍ നിന്ന് തുടങ്ങാം.


ഭീകരതക്കെതിരെ ആഞ്ഞടിക്കാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധരാണ്..ഇദ്ദേഹം കഴിഞ്ഞ തവണ സ്ഫോടനം ഉണ്ടായപ്പോഴും ഇത് തന്നെ ച്ശര്‍ദിച്ചു.


ഇനി പ്രതിപക്ഷ നേതാവ്. ഇതൊന്നും സഹിക്കില്ല.
അദ്ദേഹം അഭ്യന്തരം കൈകാ
ര്യം ചെയ്തപ്പോഴാണ് ഖണ്ടഹാര്‍ വിമാനം തട്ടിക്കൊണ്ടുപോയി ഇറക്കിയ സംഭ
വം.
അന്ന് ഒരു ചുക്കും സംഭവിച്ചില്ല. ഒരു നടപടിയും ഉണ്ടായുമില്ല.

രാഹുല്‍ ഗാന്ധി പറഞ്ഞത് അഫ്ഘാനിസ്ഥാനിലും
ഇറാഖിലും ബോംബ്‌ സ്ഫോടനം ഉണ്ടാകുന്നില്ലേ എന്നാണ്. താരതമ്യ പഠനം കണ്ടില്ലേ..വളര്ച്ച്ചയുണ്ട്. പയ്യന്‍സിന്റെ കാര്യം ഒന്നും പറയണ്ട..ദയനീയം എന്നല്ലാതെ എന്ത് പറയാന്‍.




അഭ്യന്തര മന്ത്രി ചിദംബരം ശക്തമായി പ്രതികരിച്ചു. എന്താണ്? ശക്തമായ
ഭാഷ സ്വീകരിക്കും തീവ്ര വാദികള്‍ക്കെതിരെ..മുംബൈ താജ് ആക്രമണ ശേഷം ഇദ്ദേഹം നാഷണല്‍
കൌണ്ടര്‍ ടെറ റിസം സെന്‍റര്‍ തുടങ്ങുമെന്ന് പറഞ്ഞിരു
ന്നു. അത് അന്ന് തന്നെ വിഴുങ്ങിയിരുന്നു..



അരുണ്‍ ജെടിലി ഇതിനേക്കാള്‍ നല്ലൊരു പ്രസ്താവന ഇറക്കിയിട്ടുണ്ട്..റ്റാ ഡാ തിരികെ കൊണ്ടുവരണം എന്ന്..
എങ്കില്‍ തീവ്രവാദികളെ നേരിടാമോ? അവരുടെ ഭരണകാലത്ത് കൊണ്ടുവന്ന പോട്ട എന്ന സംവിധാനത്തിന് എന്താണ് സംഭവിച്ചത് എന്ന് എല്ലാര്‍ക്കും അറിയാം..





എന്ത് മനസ്സിലായി ഇതില്‍ നിന്ന്..ഒരു സ്ഫോടനം..അത്ര തന്നെ..അതിപ്പം സംസ്ഥാനം ഏതായാലും കാര്യം ഇല്ല..ഒരു രാഷ്ട്രീയപ്പാര്‍ത്ടിക്കും രാഷ്ട്രീയക്കാരനും ഇച്ചാ ശക്തിയില്ല ..ഈ രാജ്യത്ത് നമ്മള്‍ നമ്മളെ സംരക്ഷിക്കണം..അയല്‍ക്കാരന് പണം കൊടുത്ത് വീട്ടില്‍ പേടിച്ച് കിടക്കുന്ന അവസ്ഥ..ഇന്ത്യയില്‍ ഇതല്ല ഇതിനപ്പുറവും നടക്കും..പോക്രിത്തരം കാണിക്കുന്ന, മൂല്യ ബോധം ഇല്ലാത്ത ഏത് എമ്ബോക്കിയെയും നമ്മള്‍ ജയിപ്പിക്കും..കാരണം നമ്മള്‍ക് ചാവണം..വല്ലോന്റേം വാളിന്റെയോ തോക്കിന്റെയോ ബോംബിന്റെയോ മുന്നില്‍..
മാര്‍ഗമുണ്ടോ രക്ഷപ്പെടാന്‍ ?
നമ്മുടെ രാഷ്ട്രീയ സംവിധാനം തന്നെ പോളിച്ച്ചെഴുതനം..തികച്ചും പ്രൊഫഷണല്‍ രീതിയിലേക്ക് ഇത് മാറണം..കേവലം പണക്കെട്ടുകള്‍ക്ക് മുന്നില്‍ മുഖം മഞ്ഞളിക്കുന്നവന്റെ അവസ്ഥയില്‍ നിന്ന് ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുക്കുന്ന വളരെ മൂല്യ ബോധമുള്ള ശക്തമായ അടിത്തറയുള്ള വളര്‍ച്ചാ നിരക്ക് കാട്ടുന്ന ഒരു നൂതന ഇന്ത്യ ..അതാവട്ടെ സ്വപ്നം..അതിനു നമുക്ക് കഴിയുന്നതെന്തും ചെയ്യാം..സംഘടിക്കാന്‍ അവര്‍ അനുവദിക്കില്ല...പ്രവര്‍ത്തിക്കണം മൌനമായി..നല്ലവരായ ചിലരെങ്കിലും രാഷ്ട്രീയക്കാരിലും ഉണ്ടായേക്കാം..അവരെയും കൂട്ടാം..താഴെത്തട്ടില്‍ ആവട്ടെ ആദ്യ വിജയം..പിന്നെ തകര്‍ക്കാന്‍ കഴിയില്ല ഇന്ത്യ എന്ന മഹാ ശക്തിയെ..ഏത് അഴിമതിയും പൊളിഞ്ഞു വീഴും ആ മുന്നേറ്റത്തില്‍..നമ്മളെ 'സേവിക്കാന്‍' വരുന്നവനെ സൂക്ഷിക്കണം..വോട്ട് ചെയ്യുമ്പോള്‍ ഇനി ഇതും മനസ്സില്‍ ഉണ്ടാവണം..പാര്‍ട്ടിക്കോ ജാതിക്കോ അല്ല കുത്തണ്ടത്..ഭാവി വാഗ്ദാനം ചെയ്യുന്നവന്..വിവരവും വിദ്യാഭ്യാസവും കര്‍മ വീര്യവും ഉള്ളവന്..ഐക്യദാര്‍ത്ട്യം പ്രഖ്യാപിക്കാം നമുക്ക്..

പ്രതികരിക്കണം..ശക്തമായി..


മുംബൈയില്‍ വീണ്ടും സ്ഫോടനങ്ങള്‍..21 മരണം..ഇവിടെ ആര്‍ക്കാണ് നഷ്ടങ്ങളുടെ കണക്കുകള്‍ പറയാനുണ്ടാവുക..കാലങ്ങളായി നമ്മള്‍ മലയാളികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ അനുഭവിക്കുന്നത് ജീവനും സ്വത്തിനും സംരക്ഷണം ഇല്ലാത്ത അവസ്ഥയല്ലേ? നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും 2006 ജൂലായില്‍ മുംബയില്‍ ഉണ്ടായ ബോംബ്‌ സ്ഫോടനങ്ങള്‍. തീവ്രവാദികള്‍ തുടര്‍ന്നു വരുന്ന ഒരു രീതിയാണ് ബോംബ്‌ സ്ഫോടന വാര്ഷികത്തിനോ അതിനടുത്ത ദിനങ്ങളിലോ സ്ഫോടനങ്ങള്‍ നടത്തുക എന്നത്. അന്ന് ട്രെയിനില്‍ ഉണ്ടായ സ്ഫോടനങ്ങളില്‍ 181 പേര്‍ മരിച്ചു. അഞ്ച് വര്‍ഷത്തിനു ശേഷം ഇന്നലെ നടന്ന സ്ഫോടനങ്ങളില്‍ 21 നിരപരാധികളാണ് കൊലചെയ്യപ്പെട്ടത്. ആര്‍ക്കുവേണ്ടി ആരാണ് കൊല ചെയ്യുന്നത് എന്നതില്‍ കാര്യം ഇല്ല. കാരണം ആര്‍ക്കും ആര്‍ക്കെതിരെയും കേസ് കൊടുക്കാം എന്ന് വക്കീല്‍ പറയും പോലെ ആര്‍ക്കും ആരെയും കൊല്ലാം. നാട്ടാരുടെ രക്ഷ നിക്ഷിപ്തമായിരിക്കുന്ന സര്‍ക്കാരുകള്‍ എന്താണ് ചെയ്യുന്നത്? സുരക്ഷ ഉദ്യോഗസ്ഥര്‍ എന്താണ് ചെയ്യുന്നത്? ധീരന്മാരായ മൂന്നു സീനിയര്‍ പോലീസ് ഉദ്യോഗസ്ഥര്‍ മരിച്ചു കസബിന്റെ മുംബൈ ആക്രമണത്തില്‍. അന്ന് ജനങ്ങള്‍ പറഞ്ഞു ഒരു രാഷ്ട്രീയക്കാരനും സഹതപിക്കാന്‍ ഈ വഴി വരണ്ട എന്ന്. എങ്കിലും ഈ രാജ്യത്ത് ജീവിക്കാന്‍ അവന്‍റെ പിന്‍ബലം വേണം. ദയനീയ സ്ഥിതി. നല്ലവരായ ചുരുക്കം ചില രാഷ്ട്രീയക്കാര്‍ക്ക് പോലും പേര് ദോഷം ഉണ്ടാക്കുന്ന രീതിയില്‍ ചില ദുഷ്ട ശക്തികള്‍ പ്രതിലോമ ശക്തികളെ പിന്‍തുണ നല്‍കുന്നില്ലേ ? പാര്‍ട്ടികള്‍ക് അറിയാത്ത കാര്യം അല്ല അത്. രാജിവ് ഗാന്ധിയുടെ കൊലപാതകത്തില്‍ ഏതേലും പാര്‍ട്ടിക്കാരന്‍ കുടുങ്ങ്യോ? പച്ച പരമാര്ധം എല്ലാര്ക്കും അറിയാം എങ്കിലും ഒന്നും സാധിക്കുന്നില്ല.. അന്നത്തെ ഭരണ വര്‍ഗം ശിവരശനെ പിടിക്കാന്‍ പോലും സമ്മതിച്ചില്ല. പുരുളിയയില്‍ ആയുധം ഇറക്കിയ വിമാനത്തിന്റെ പൈലടിനെ പിടിച്ചെങ്കിലും രായ്ക് രാമാനം ഡല്‍ഹിയില്‍ ഒരു എം പിയുടെ അടുത്ത് എത്തിച് അന്നത്തെ സി ബി ഐ ദയരക്ടരുടെ സാന്നിധ്യത്തില്‍ രക്ഷപ്പെടുത്തിയതായി കണ്ടെത്തിയിരിക്കുന്നു. തജ്മഹല്‍ ഹോട്ടല്‍ ആക്രമണത്തിന് ശേഷം ഒരു സംഘം പത്ര പ്രവര്‍ത്തകര്‍ ഭീകരന്മാര്‍ വന്ന വഴിയില്‍ പരീക്ഷ്നാര്ധം സംശയം ജനിപ്പിക്കും വിധം യാത്ര ചെയ്തു നോക്കി..പോലീസ് പിടികൂടുമോ എന്നതായിരുന്നു അന്വേഷണം..പണത്തിന്റെ കട്ടി കൂട്ടിയപ്പം സെകുരിടിക്കാരന്‍ കാത്ത്തിവിട്ടു..കഷ്ടം..ഇങ്ങനെ നടന്നില്ലെന്കിലെ അദ്ഭുതമുള്ളൂ. ഇന്നും സംരക്ഷണം ഇല്ലാത്ത അവസ്ഥ തന്നെയെന്നു ഇത് വെളിപ്പെടുത്തുന്നു..

ഇന്ത്യയെ മാത്രമാണോ ഭീകരന്മാര്‍ക്ക് നോട്ടം? അല്ലെ അല്ല. ഇന്ന് അവര്‍ക്ക് ഏറ്റവും വൈരാഗ്യം അമേരിക്കയോട് ആണ്. ഇംഗ്ലണ്ടിനോടും വല്ലാത്ത പകയാണ്. എങ്കിലും അവിടങ്ങളില്‍ ഒന്നും നടക്കുന്നില്ല. സുരക്ഷ തന്നെ കാരണം. ഇംഗ്ലണ്ടിനു ചുറ്റും കടല്‍ ആണ്. എന്ന് കരുതി കടലില്‍ നീന്തി ഭീകരന്മാര്‍ എത്താറില്ല..

ഒരു അമേരിക്കന്‍ സെനറ്റര്‍ ഒബാമയെ കുറ്റപ്പെടുത്തി കൊണ്ടു പറഞ്ഞത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ സംകീര്‍ണമാകാതെ ഇരിക്കാന്‍ അമേരിക്ക ഈ രണ്ടു രാജ്യങ്ങളിലും ഭീകരര്‍ക്കൊപ്പം അക്രമങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ്. ഇന്ത്യയില്‍ സെന്‍സെക്സ് വളര്‍ച്ച കാട്ടുമ്പോള്‍ മുമ്പും ബോംബ്‌ സ്ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ട്. വോട്ട് ബാങ്ക് എന്ന് പറഞ്ഞു ഭീഷണി പെടുത്തി അന്വേഷണം മന്ദീഭവിപ്പിച് ഇല്ലാതാക്കുമ്പോഴും നഷ്ടങ്ങള്‍ ആര്‍ക്കാണെന്ന് നാം അറിയണം ..വാവിട്ട് കരയുന്ന ബന്ധുക്കള്‍..എന്‍ ഡി ടി വിയും സി എന്‍ എന്നും രാക്ഷ്ട്രീയക്കാരന്റെ കൊമാളിത്തരങ്ങളും വാക്ക് സാമര്ധ്യവും അരങ്ങില്‍ അവതരിപ്പിച്ചു കയ്യടി നേടുമ്പോള്‍ ഭീകരതക്കെതിരെ ശക്തമായി പോരാടാന്‍ ജീവന്‍ വെടിയാന്‍ പോലും മരിച്ചവരുടെ ഉറ്റവര്‍ തയ്യാറെടുക്കുന്നു , ഇനി ആര്‍ക്കും അപകടം ഉണ്ടാകരുതേ എന്ന പ്രാര്‍ഥനയോടെ..എന്നിട്ടും ഒരു ചെറു വിരല്‍ അനക്കാന്‍ പോലും ഭരണ വര്‍ഗത്തിനാകാത്തതെന്തേ ?

സ്ഫോടനം നടന്നു മിനിട്ടുകള്‍ക്കകം സോഷ്യല്‍ സൈറ്റുകള്‍ കാണണമായിരുന്നു..സഹായ വാഗ്ദാനങ്ങളുടെ പെരുമഴ..ഒപ്പം ശക്തമായ താക്കീത് ഭീകരന്മാര്‍ക്കും ഭരണക്കാര്‍ക്കും. എന്‍റെ ടാക്സ് തിരികെ തരൂ എനിക്ക് ഞാന്‍ സംരക്ഷണം ഒരുക്കിക്കൊള്ലാം എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. കള്ളപ്പണം കണ്ടുപിടിക്കാനും അഴിമതി തുടച്ചു നീക്കാനും ഉള്ള പ്രയത്നവും ലോക്പാല്‍ ബില്‍ അവതരണത്തിനും ഇടയില്‍ നടന്ന ആക്രമണത്തെ ദുരൂഹതെയോടെയാണ് ഒരാള്‍ ഫേസ് ബുക്കില്‍ കണ്ടത്. ട്വിറ്റെര്‍ ഏറ്റവും കൂടുതല്‍ ഉപകാരപ്രദമായി. എന്‍റെ വീട്ടില്‍ എത്തിയാല്‍ സഹായിക്കാം എന്നും എന്‍റെ വണ്ടിയില്‍ സൌജന്യമായി കൊണ്ടെത്തിക്കാം എന്നും പലരും എഴുതി. സഹായം എന്തും ചോദിക്കാനും നിരവധി നമ്പരുകളും യാത്ര ചെയ്യേണ്ട മാര്‍ഗങ്ങളും മാപ്പും എല്ലാം അവര്‍ നല്‍കി. ഇതൊക്കെ കണ്ടപ്പോള്‍ ജനങ്ങള്‍ ഇപ്പോഴും ഇത്തരം ആക്രമണങ്ങള്‍ പ്രതീക്ഷിക്കുന്നതായി തോന്നി. ഇന്ന് രാവിലെ ടി വികളില്‍ സംസാരിച്ച ജനങ്ങള്‍ പറഞ്ഞത് ഞങ്ങളെ ഭയപ്പെടുത്താന്‍ കഴിയില്ലെന്നാണ്. ഉറ്റവര്‍ നഷ്ടമാകുമ്പോഴും വിങ്ങുന്ന ഹൃദയത്ത്തോടെയാണ് ഇവര്‍ ഇത് പറയുന്നതെന്ന കാര്യം ആരും ഓര്‍ക്കുന്നില്ല. ആവേശത്തോടെ പ്രതിലോമ ശക്തികള്‍ക്കെതിരെ സംസരിച്ച്ചവരുടെ നിറ കണ്ണുകള്‍ അതിനു സാക്ഷി ..

എന്ത് ചെയ്യാം സര്‍ക്കാരുകള്‍ക്ക്? ടെക്നോളജി എത്രകണ്ട് ഉപയോഗപ്പെടുത്താമോ അത്ര കണ്ട് അതിനായി ശ്രമിക്കുക. ലണ്ടന്റെ മുക്കിലും മൂലയിലും സി സി ടി വി എന്ന സംവിധാനം ഉണ്ട്. ഒരുത്തനും അക്രമം കാണിക്കാന്‍ മുതിരില്ല..ഉണ്ടായാല്‍ തന്നെ പിടിക്കപ്പെടും. ട്രാഫിക് നിയമം തെറ്റിക്കുന്ന വാഹനങ്ങളുടെ ചിത്രമെടുക്കുന്ന ക്യാമറ, അതിന്‍റെ നമ്പര്‍ സഹിതം ഉടമയുടെ പേരില്‍ പിഴ ഈടാക്കിക്കൊണ്ടുള്ള അറിയിപ്പ്, ഫോട്ടോ സഹിതം എത്തിക്കും. ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല ആര്‍ക്കും . ഇവിടെ പോലീസ് ഇതൊന്നും കൈകാര്യം ചെയ്യുന്നില്ല. കസബിന്റെ ചിത്ത്രം കിട്ടിയത് റെയില്‍വേ സ്റ്റേഷനില്‍ ഇതുണ്ടായിരുന്നത് കൊണ്ടല്ലേ. എന്തുകൊണ്ട് നമ്മുടെ തിരക്കേറിയ തെരുവുകളിലും വാഹനങ്ങളിലും ഈ ക്യാമറ ഘടിപ്പിച്ചുകൂടാ? . വലിയ ചെലവൊന്നുമില്ല. വന്‍ കമ്പനികള്‍ അതിനു സഹായം നല്‍കും. പിടിപ്പില്ലാത്ത പോലീസുകാരെ ഇനി ആവശ്യമില്ല. സാധാരണക്കാരേക്കാള്‍ ഉയര്‍ന്നു ചിന്തിക്കാന്‍ കഴിയുന്നവരെ പോലിസിലേക് എടുക്കണം. പാവങ്ങളെ ചവിട്ടി മെതിക്കാനാവരുത് പോലീസ് . രാഷ്ട്രീയം നോക്കാതെ രക്ഷകന്‍ എന്ന് തോന്നുന്നവരെ തിരഞ്ഞെടുപ്പില്‍ സഹായിക്കുക. ഒരിക്കലും നമ്മളെ പിന്നില്‍ നിന്ന് കുത്തുന്ന ഒരുവനെ തിരഞ്ഞെടുത്തു കൂടാ. വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ ജനങ്ങള്‍ ഒറ്റക്കെട്ടാകണം. രാഷ്ട്രീയം ഇനി നോക്കേണ്ട. ജീവനും സ്വത്തിനും ആണ് പ്രാധാന്യം നല്‍കേണ്ടത് . ഇന്ത്യ കൈവരിച്ച പുരോഗതി അവള്‍ സ്വയം ആര്‍ജിച്ചത് തന്നെയാണ്. നമുക്ക് ചെയ്യാനായത് കൃഷിഭൂമികള്‍ ഇല്ലാതാക്കാനും വനഭൂമി നശിപ്പിക്കാനുമാണ്. അതൊക്കെ ഉണ്ടായിരുന്നേല്‍ നാം സ്വയം പര്യാപ്തമായേനെ. ഇന്നും മറ്റു രാജ്യങ്ങളുടെ പാവയായി ഇന്ത്യ മാറുമ്പോള്‍ മറുനാട്ടില്‍ ജോലിചെയ്യുന്നവര്‍ സങ്കടപ്പെടുന്നുണ്ട്. അവരുടെ പ്രതികരണങ്ങള്‍ ക്ഷോഭാജനകമാണ്. ഇന്ന് ഇന്ത്യയില്‍ ജീവിക്കുന്നവര്‍ ദിനം പ്രതി കാണുന്നത് കണ്ട് സഹിച്ചു കഴിയുന്നു. സ്വയം ഉണരണം. ഓരോരുത്തരും. നമ്മളെ രക്ഷിക്കാന്‍ നമുക്ക് ആവണം. നമ്മുടെ തലയില്‍ ആള്‍താമസം ഉണ്ടെന്നു വിളിച്ചു പറയണം. സമൂഹത്തിനും രാജ്യ താല്പര്യത്തിനും എതിരെ പ്രവര്‍ത്തിക്കുന്ന ഒരുത്തനെയും വെറുതെ വിടരുത്.

വീട്ടില്‍ അന്നം എത്തിക്കാന്‍ ഉള്ള പെട പാടിനിടയില്‍ വഴിയോരത്തെ ഒരു സ്ഫോടനം ജീവനെടുതവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാം..ഇത്തരം കാര്യങ്ങളില്‍ മത സ്പര്ധയില്ലാതെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കാം നമുക്ക്..

Tuesday, June 7, 2011


Ramdev has clarified that he has no political ambitions and is not interested in starting a political party, but feels it's his obligatory duty to reform social and political ambiguities apart from popularising yoga and thus strengthen the country.For changing governance policies, he has initiated a movement named Bharat Swabhiman. Below are his demands:
  1. 100% voting
  2. 100% nationalist thought,
  3. 100% boycott of foreign companies and adoption of swadeshi,
  4. 100% unification of the people of the nation and
  5. 100% yoga-oriented nation
He has also claimed that the use of fertilizers and pesticides has led to an undue economic load on farmers and increased the profits of large business houses involved in the business. In many yog shivir (yoga camps), he has raised the issue of increased consumption of fast foods, packed foods and soft drinks by the people.

Something about Swami Ramdev,
He was inspired by the portraits of Ram Prasad 'Bismil' and Netaji Subhas Chandra Bose.
Perhaps he is aware of that the freedom fight with sathyagraha alone was not the reason for our independence. He was a follower of Swami Aurobindo Ghosh after reading his book Yogik Sadhan. Then he went to himalaya and practiced self discipline and meditation. The New York Times called him "an Indian, who built Yoga Empire, a product and symbol of the New India, a yogic fusion of Richard Simmons, Dr. Oz and Oprah Winfrey, irrepressible and bursting with Vedic wisdom". He started Astha TV in 2003 and own The Pathanjali Yoga Peetha, where practicing yoga against diabetics, obesity, hipertension. Patanjali Yog Peeth has acquired a Scottish Island for about £2 million to set up a wellness retreat in UK, which is the base for yoga abroad.
He believes black money curbs the country. So he gave the following steps for eradication of black money:
  1. Withdrawal and demonetizing of Rs. 500 and Rs. 1000 currency notes - so as to avoid misuse of unaccounted money and quick arrest of the entire locally circulated black money, bribing, and fake note traffic.
  2. Agree to and accept the U.N. Convention against Corruption – pending since 2006.
  3. Death penalty provision for the corrupt persons in Indian Penal Code.
  4. Access, monitor and disrupt payment gateway servers enabling corrupt people to manage money in tax havens.
  5. Scrutinizing accounts of people having credit/debit cards of foreign banks without any foreign work/relation.
  6. Disabling operations of any bank from a tax haven country
He has raised the issue of Indian money stashed away illegally in Swiss Bank which is estimated to be anywhere between 1 to 1.5 trillion USD. He says that the government must take immediate action and bring back the money as it belongs to the people of India. Not only this he openly charges that this black money has been taken out of the country illegally and also very strongly demands a capital punishment to all those Indians or N.R.I.s, who acquire, handle and stash black money. He suggests that Mauritius route is a tax haven for black money operators in India and this route should be cut effectively by the Indian government.

Land Acquistion:
1. No Agriculture Land should be acquired for non-agri purposes
2. No Land should be acquired without the permission of the Grama Sabhas

GM and Seeds:
3. A 10-year moratorium on Bt-Brinjal and all field trials and commercial release of all GM crops
4. Price regulation on Seeds
5. Every district to have a Community Controlled Seed Centre with a gene bank for traditional seeds

Pesticides:
6. A ban on all the 67 pesticides that have been banned in other countries but still used in India.

Sustainable Agriculture:

7. 12th Five Year Plan to have 25% of total agriculture area brought under Non-Pesticidal Management as in the CMSA in Andhra Pradesh (the NPM has been repeated in 3 places in the demand annexes)

8. A Land Conservation fund for farmers to the tune of Rs. 5000 crore to be allocated each year

Other farmers issues:

9. A Farmers Income Commission to be setup and income guaranteed to the farmer through a Farmers Income Guarantee Act (FIGA)

10. MSP to incorporate the farmers contribution as a Skilled Labour and not as General Labour and the MSP be calculated after fixing at 50% higher that the C2 Cost.

11. 24-hr water and electricity supply to be given to farmers

12. Community grain banks in every panchayath

ഈ സമരം വിജയിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. ഇതില്‍ ഞാനും യോജിക്കുന്നു,
ബാബാ രാംദേവിന്റെയും ലക്ഷക്കണക്കിന്‌ അനുയായികളുടെയും നിരാഹാരത്തിന് ഞാനും പിന്തുണ പ്രഖ്യാപിച്ചു.

നിങ്ങളോ

HIGH TIME TO REACT..


See how Lokpal Bill can curb the politicians

1. Existing System

No politician or senior officer ever goes to jail despite huge evidence because Anti Corruption Branch (ACB) and CBI directly come under the government. Before starting investigation or initiating prosecution in any case, they have to take permission from the same bosses, against whom the case has to be investigated.

1. System Proposed by civil society (by the tax payer society)

Lokpal at centre and Lokayukta at state level will be independent bodies. ACB and CBI will be merged into these bodies. They will have power to initiate investigations and prosecution against any officer or politician without needing anyone’s permission. Investigation should be completed within 1 year and trial to get over in next 1 year. Within two years, the corrupt should go to jail.

2. Existing System

No corrupt officer is dismissed from the job because Central Vigilance Commission, which is supposed to dismiss corrupt officers, is only an advisory body. Whenever it advises government to dismiss any senior corrupt officer, its advice is never implemented.

2. System Proposed by civil society (by the tax payer society)

Lokpal and Lokayukta will have complete powers to order dismissal of a corrupt officer. CVC and all departmental vigilance will be merged into Lokpal and state vigilance will be merged into Lokayukta.

3. Existing System

No action is taken against corrupt judgesbecause permission is required from the Chief Justice of India to even register an FIR against corrupt judges.

3. System Proposed by civil society (by the tax payer society)

Lokpal & Lokayukta shall have powers to investigate and prosecute any judge without needing anyone’s permission.

4. Existing System

Nowhere to go- People expose corruption but no action is taken on their complaints.

4. System Proposed by civil society (by the tax payer society)

Lokpal & Lokayukta will have to enquire into and hear every complaint.

5. Existing System

There is so much corruption within CBI and vigilance departments. Their functioning is so secret that it encourages corruption within these agencies.

5. System Proposed by civil society (by the tax payer society)

All investigations in Lokpal & Lokayukta shall be transparent. After completion of investigation, all case records shall be open to public. Complaint against any staff of Lokpal & Lokayukta shall be enquired and punishment announced within two months.

6. Existing System

Weak and corrupt people are appointed as heads of anti-corruption agencies.

6. System Proposed by civil society (by the tax payer society)

Politicians will have absolutely no say in selectionsof Chairperson and members of Lokpal & Lokayukta. Selections will take place through a transparent and public participatory process.

7. Existing System

Citizens face harassmentin government offices. Sometimes they are forced to pay bribes. One can only complaint to senior officers. No action is taken on complaints because senior officers also get their cut.

7. System Proposed by civil society (by the tax payer society)

Lokpal & Lokayukta will get public grievances resolved in time bound manner, impose a penalty of Rs 250 per day of delay to be deducted from the salary of guilty officer and award that amount as compensation to the aggrieved citizen.

8. Existing System

Nothing in law to recover ill gotten wealth. A corrupt person can come out of jail and enjoy that money.

8. System Proposed by civil society (by the tax payer society)

Loss caused to the government due to corruption will be recovered from all accused.

9. Existing System

Small punishment for corruption-Punishment for corruption is minimum 6 months and maximum 7 years.

9. System Proposed by civil society (by the tax payer society)

Enhanced punishment -The punishment would be minimum 5 years and maximum of life imprisonment.

Tuesday, May 3, 2011

മുപ്പത് ലക്ഷത്തിന്റെ ഗൌണും പതിനൊന്നു ലക്ഷത്തിന്റെ കമ്മലും










രാജാക്കന്മാരുടെ കല്യാണത്തിന് അങ്ങനെയാണ്..രാജ്ഞി ആകുമ്പോള്‍ വില കുറയരുതല്ലോ..കേറ്റ് മിട്ടില്ടന്‍ എന്ന കോടീശ്വരി വില്ല്യം രാജകുമാരനെ കെട്ടിയപ്പോള്‍ അണിഞ്ഞിരുന്ന ആര്‍ഭാടത്തിന്റെ വിലയാണ് ഈ പറഞ്ഞത്..രണ്ടു കൊടി രൂപ മുടക്കി മകളെ കൈപിടിച് രാജാവിന് കൊടുക്കുമ്പോള്‍ അമ്മ കരോളിനും അച്ഛന്‍ മിഖയെലിനും സന്തോഷം അടക്കാന്‍ കഴിയുമായിരുന്നില്ല..പണം ചിലവിട്ടാല്‍ എന്താ..സൌഭാഗ്യം എത്രയാ വരുന്നത്..
സാറാ ബാര്ടന്‍ എന്ന ഫാഷന്‍ ഡിസൈനര്‍ നെയ്ത മുപ്പത് ലക്ഷത്തിന്റെ ഗൌണ്‍ ആണ് അവര്‍ മകള്‍ക് വിവാഹത്തിന് നല്‍കിയത്..പിന്നെ ഒരു ജോഡി കമ്മല്‍ ഡയമണ്ട് ..റോബിന്‍സണ്‍ പെലം.. അതിനു വില പതിനൊന്നു ലക്ഷം..മകള്‍ വില ഏറിയത് ധരിക്കുമ്പോള്‍ മാതാപിതാക്കളും സഹോദരങ്ങളും കുറയാന്‍ പാടുണ്ടോ..
കരോള്‍ അന്ന് അണിഞ്ഞ വേഷം കാതറിന്‍ വാല്‍കര്‍ എന്ന ഫാഷന്‍ ഡിസൈനറുടെ ഏഴു ലക്ഷം രൂപ വിലയുള്ള വസ്ത്രമായിരുന്നു..മിഖയേല്‍ ധരിച്ചത് കേറ്റിന്റെ ഇളയ സഹോദരന്‍ ജെയിംസ്‌ ധരിച്ചത് പോലെ ഗീവ്സ് ആന്‍ഡ്‌ ഹവ്ക്സിന്റെ പ്രഭാത സൂട്ടും സായാഹ്ന സൂട്ടും ആയിരുന്നു..ഏഴു ലക്ഷോം പതിനഞ്ച് ലക്ഷോം ആയിരുന്നു യഥാക്രമം വില.. അനുജത്തി പിപ്പ അണിഞ്ഞത് പതിനഞ്ച് ലക്ഷത്തിന്റെ ഗൌണ്‍ ആയിരുന്നു..ഒരു വര്ഷം പഴക്കമുണ്ട് ആ ഫാഷന്‍ എന്ന ഒരൊറ്റ കുറ്റമേ അതിനുള്ളൂ..നടി കാമറൂണ്‍ ഡയസ് ഈ ഡ്രസ്സ്‌ പ്രദര്‍ശിപ്പിച്ചിരുന്നു..അത് ചുവപ്പര്യിരുന്നെങ്കില്‍ ഇത് വെളുപ്പ ആയിരുന്നു എന്ന വ്യത്യാസം മാത്രം..
കരോള്‍ ഫ്ലൈറ്റ് അറ്റന്ടെന്റ്റ് ആയിരുന്നു...കേറ്റിനെ ഗര്‍ഭം ധരിക്കുമ്പോള്‍ ഒരു നേരം പോക്കിന് തുടങ്ങിയ ബിസിനസ്‌ ഇന്ന് ഒരു വട വൃക്ഷമായി വളര്‍ന്നിരിക്ക്കുന്നു..പാര്‍ടിപീസസ് എന്ന പേരില്‍ മുപ്പത് വര്ഷം മുംബ് തുടങ്ങിയ ബിസിനസ്‌ മകളുടെ നിശ്ചയ സമയം എണ്‍പത് ലക്ഷത്തിന്റെ ആസ്തി ഉണ്ടാക്കി..ഇപ്പം..മകള്‍ രാജാവിനെ വരിച്ചതോടെ ആസ്തി മൂന്നു കോടി ആയി ഉയര്‍ന്നിരിക്കുന്നു..
കരോളും (55) മിഖയെലും (61) വിവാഹ പാര്‍ട്ടി നടത്തിയപ്പോഴും ആര്ഭാദത്തിനു കുറവ് വരുത്തിയില്ല..ലണ്ടനില്‍ നൈറ്റ്‌ ബ്രിട്ജിന്റെയും ചെല്സിയുടെയും മധ്യത്തില്‍ പണ പാര്‍ടികള്‍ വാഴുന്ന പ്രദേശത്തുള്ള ഗോരിംഗ് ഹോട്ടലില്‍ ആയിരുന്നു കല്യാണ സല്കാരം..ഹോട്ടല്‍ രണ്ടു ദിവസത്തേക്ക് ബുക്ക്‌ ചെയ്തായിരുന്നു ആഘോഷം..അതിനു മാത്രം മുടക്ക്‌ അറുപത് ലക്ഷം ആയിരുന്നു..പിന്നെ തീനും കുടിയും..അതിനും കുറവ് വരുത്തിയില്ല..വിവാഹ തലേന്നും അന്നും ആയി പൊടിച്ചത് പതിനെട്ടു ലക്ഷം..അതും വെറും നൂറ്റിച്ചില്വാനം പേര്‍ക്ക്..വിവാഹ ശേഷം വധൂ വരന്മാരെ കൊട്ടാരത്തില്‍ എത്തിച്ച ഉടനെ തന്നെ ഹാരി വീണ്ടും ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഹോട്ടലില്‍ പോയി..ലക്‌ഷ്യം ബെലുഗ കവിയര്‍ തന്നെ..അതെന്തെന്നോ? കരിബിയന്‍ കടലില്‍ കാണുന്ന ഒരുതരം മീനിന്റെ മുട്ട പാചകം ചെയ്ത വിഭവം..നൂറു ഗ്രാമിന് വെറും മുപ്പതിനായിരം രൂപയെ ഉള്ളു..!! പിന്നെ വില കുറഞ്ഞ ഷാമ്പയിന്‍..ഡോം പെരിനോന്‍ ..വില കുപ്പിക്ക് പതിനൊന്നു ലക്ഷം രൂപ...
എട്ടു വര്‍ഷത്തെ പ്രേമതിനോടുവില്‍ ആയിരുന്നു ഇവരുടെ വിവാഹം..ഇരുപത്തി ഒന്‍പത് വയസുള്ള കേറ്റ് ഇരുപത്തെട്ടു വയസുള്ള വില്യത്തിന്റെ മനസ്സില്‍ കടന്നു കയറിയതിലും കഥയുണ്ട്..
സെന്റ്‌ ആണ്ട്രൂസ് യൂനിവേര്സിടിയില്‍ ഒന്നിച്ചു പഠിക്കുമ്പോള്‍ രൂപെര്റ്റ് ഫിന്ച് ആയിരുന്നു കേറ്റിന്റെ ബോയ്‌ ഫ്രണ്ട് ..ഒരിക്കല്‍ ഫണ്ട്‌ റൈസിംഗ് പരിപാടികളുടെ ഭാഗമായി നടത്തിയ ഫാഷന്‍ ഷോയില്‍ അന്ന് പത്തൊന്‍പത് വയസുള്ള നമ്മുടെ കേറ്റ് ഒരു കറുത്ത സീ ത്രൂ അണിഞ്ഞു കൊണ്ട് ഒരു കാറ്റ് വാക്ക് നടത്തി..അത് വില്ല്യത്തിനു അങ്ങ് പിടിച്ചു..അന്ന് തുടങ്ങിയ അരുരാഗം ഇന്നോളം തുടര്‍ന്നു..ഇടക് ചില ഇഴപോട്ടല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ കൂടി ഇപ്പം വിവാഹത്തിലെത്തി..അന്ന് ആ കറുത്ത സീ ത്രൂ തയ്ചെടുതത് ഫാഷന്‍ ഡിസൈനര്‍ ആയ ഷാര്ലെട്ടു റ്റൊട്.. ഇരുപത്തി രണ്ടായിരം രൂപക്കായിരുന്നു..ഷോ കഴിഞ്ഞപ്പോള്‍ അത് ഊരി നല്‍കി കേറ്റ് പോയി..ഇന്ന് അതിന്‍റെ വില എഴുപത് ലക്ഷം ആയിരിക്കുന്നു..രാജ്ഞി ഉപയോഗിച്ച പലതിനും ഇനിയും വില ഉയരും..
കഴിഞ്ഞ ദിവസം വില്ല്യം ജോലിയില്‍ തിരികെ പ്രവേശിച്ചു..റെസ്ക്യു ഹെലികോപ്റ്റര്‍ പൈലറ്റ് ആണ്...അഫ്ഘാനിസ്ഥാനില്‍ ഒരിക്കല്‍ പോയി വില്ല്യം ..തിരിച്ചറിയാതെ ആണ് പോയത്..എന്നാല്‍ തിരിച്ചറിഞ്ഞെന്നു ആയപ്പോള്‍ അവിടെ നിന്ന് മടങ്ങി..ഇനി മധുവിധു ആഘോഷം..
ജൂണില്‍ മധുവിധു ആഘോഷിക്കാന്‍ കാനഡയില്‍ പോകാന്‍ ആണ് ഇപ്പോള്‍ തീരുമാനം..അവിടെ നിന്ന് ആസ്ത്രേലിയ..പിന്നെ കരിബിയന്‍ കടല്‍ തീരം..ഡേറ്റ് പറയില്ല..കേറ്റ് കുളിക്കണം എന്ന് വിചാരിച്ചാല്‍ പാപ്പരാസികള്‍ വിടില്ലെന്ന് ഭയം ഉണ്ടെന്നു കൊട്ടാരം വക്താവ് പറഞ്ഞിട്ടുണ്ട്..എന്തായാലും അച്ഛന്‍ ചാള്‍സിന്റെ ചെലവില്‍ ആയിരിക്കും ഹണിമൂണ്‍..കേറ്റിന്റെ മാതാപിതാക്കളും ഒരു വിഹിതം കൊടുക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്..

വാല്‍കഷണം..വിവാഹത്തിന്റെ അന്ന് കൊട്ടാരത്തിന്റെ ബാല്കനിയില്‍ നിന്ന് കൈ വീശി നന്ദി പറയുകയും അഭിനന്ദനം സ്വീകരിക്കുകയും ചെയ്യുമ്പോള്‍ കാണികളുടെ ആവശ്യ പ്രകാരം വില്ല്യം കേടിനെ ഉമ്മ വച്ചു..ഒന്നല്ല ..രണ്ടു തവണ..വില്ല്യം ഇതെത്ര കണ്ടിരിക്കുന്നു..കേറ്റും..പാവം ജനങ്ങള്‍..

Sunday, February 6, 2011

പൊഴിക്കാം ഒരിറ്റു കണ്ണീര്‍..


വനിതകള്‍ക്കെതിരെ അക്രമ വാസന ഏറുന്നു എന്നത് സത്യമാണ്..ഷൊര്‍ണൂരില്‍ ട്രെയിനില്‍ വച്ചും പിന്നീട് ട്രാക്കില്‍ വച്ചും പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി സൌമ്യ (23) മരിച്ചു..കഷ്ടം..പെണ്ണുകാണല്‍ ചടങ്ങിനു ഒത്തിരി സന്തോഷത്തോടെ..കൊച്ചിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഷോര്‍ണൂര്‍ പസ്സെന്ചെര്‍ ട്രെയിനില്‍ തൃശൂരിലെ വീട്ടിലേക്കു പോകുമ്പോള്‍ തന്‍റെ വിധി ഇതാണെന്ന് ആ പാവം അറിഞ്ഞില്ല..അച്ഛനില്ലാത്ത ആ കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്നു അവള്‍..ഇപ്പം അമ്മയും അനുജനും മാത്രമായി .നിങ്ങള്‍ വനിതകള്‍ പ്രതികരിക്കണം ശക്തമായി..അതിനുള്ള ശക്തിയായി ഞങ്ങള്‍ കുറെ പേര്‍ എങ്കിലും ഉണ്ടാവും..കൂടെ..സോഷ്യല്‍ നെറ്റ് വര്‍കുകള്‍ അതിനുള്ള ഉപാധിയായി കൂടി കാണൂ... നമ്മുടെ സഹോദരിമാര്‍ക്ക് അമ്മമാര്‍ക്ക്..ഭാര്യമാര്‍ക്ക് പെണ്മക്കള്‍ക്കു ഒക്കെ ഒരു മുന്‍കരുതല്‍, നിര്‍ദേശം കൊടുക്കുക..ഇനി ആരും ആപത്തില്‍ പെടാതെ രക്ഷപ്പെടട്ടെ..അല്ലാതെ വിദേശങ്ങളിലെ പോലെ പൌരനും സ്വത്തിനും നമ്മുടെ നാട്ടില്‍ ഒരിക്കലും സംരക്ഷണം ലഭിക്കില്ല..
മുമ്പത്തെ പോലെ ഇന്നും പരസ്പരം ആക്രമിക്കുകയാണ് രാഷ്ട്രീയക്കാരന്‍ എന്ന കോമാളി..റെയില്‍വേ പണം നല്‍കണം എന്നും രില്വയുടെ കുറ്റം കൊണ്ടാനിതെന്നും മന്ത്രി പുന്ഗവന്റെ ആരോപണം..വീട്ടുകാരുടെ സംരക്ഷണത്തിന് തിരുവനന്തപുരത്തെ ഡിവിഷണല്‍ ഓഫീസിനു മുന്നില്‍ ധര്‍ണ..ഒരു സമരം..വേണേല്‍ ഒരു ബന്ദും ആകാം..ആ അമ്മയുടെ നഷ്ടം നികതാനാവുമോ ഇതിനെതിനെങ്കിലും..അപകടം ആപത്ത് വരാതെ നോക്കണം..അതാണ്‌ വേണ്ടത്..ചെയ്യുന്നുണ്ടോ അത്? ഇല്ലേ ഇല്ല...
സുഗതകുമാരി വനിതാ കമ്മീഷന്‍ അധ്യക്ഷ ആയി ഇരുന്നപ്പോള്‍ ഇതുപോലൊരു സംഭവം ഉണ്ടായി..അന്ന് ട്രെയിനിന്‍റെ പിന്നില്‍ നിന്ന് ലേഡീസ് കമ്പാര്‍ട്ട് മെന്‍റ് നടുവിലേക്ക്‌ മാറ്റി..ഇന്ന്..ഈ സംഭവം നടക്കുമ്പോള്‍ ലേഡീസ് പിന്നില്‍ തന്നെ ആയിരുന്നു..ആദ്യം ഈ കമ്പാര്‍ട്ട് മെന്‍റ് പിന്നില്‍ ആക്കാന്‍ ഉത്തരവിട്ടവന്‍ ഇതു ഉന്നതന്‍ ആണെങ്കിലും നടപടി എടുക്കാന്‍ ആര്‍ജവം കാണിക്കണം..എന്നിട്ടാവട്ടെ വിചാരണ..
ട്രെയിനില്‍ നിന്ന് ആരോ വീണത്‌ കണ്ടു ഒരു ചെറുപ്പക്കാരന്‍ ചങ്ങല വലിക്കാന്‍ ശ്രമിച്ചു..അദ്ദേഹത്തിന് അത് സാധിച്ചില്ല..എങ്കിലും അങ്ങനെ ഒരു തോന്നല്‍ മനസ്സില്‍ ഉണ്ടായതിനു മനുഷ്യത്വം ഉള്ളവര്‍ ഉണ്ടെന്നതിനു തെളിവായി നമുക്ക് വായിക്കാം..അതെ സമയം..അതിനു അനുവദിക്കാതെ..സ്വന്തം താല്പര്യം മാത്രം നോക്കിയ ഒരു പ്രായമുള്ള മനുഷ്യന്‍റെ കാര്യവും പറയുന്നുണ്ട്..ആ കുട്ടി അയാളുടെ മകള്‍ ആയിരുന്നെങ്കില്‍ ഒരുപക്ഷെ അയാള്‍ ജീവിച്ചിരിക്കുമായിരുന്നില്ല..സ്വന്തം താല്പര്യം ഉണ്ടാവാം ..പക്ഷെ..ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ നമ്മള്‍ ഇത്തിരി കൂടി ആര്‍ജവം കാട്ടണം..
ലണ്ടനില്‍ ഈസ്റ്റ്‌ ഹാം എന്ന സ്ഥലത്ത് നിന്ന് അപ്ടന്‍ പാര്‍ക്ക്‌ എന്ന സ്ഥലത്തേക് പോയ ചെറുപ്പക്കാരനായ സായിപ്പ് കുഴഞ്ഞു വീണു ട്രെയിനില്‍..എമര്‍ജന്‍സി ബെല്‍ അടിച്ചു ഒരു യാത്രക്കാരന്‍..ട്രെയിന്‍ അപ്ടന്‍ പാര്‍കില്‍ നിര്‍ത്തി...ഡ്രൈവര്‍ ഓടിയെത്തി..എന്താ സംഭവം എന്നാരാഞ്ഞു..ചെറുപ്പക്കാരന്‍ എഴുന്നേറ്റു..തനിക്ക് കുഴപ്പമില്ല എന്നറിയിച്ചു..എന്നാല്‍ ഡ്രൈവര്‍ പറഞ്ഞ മറുപടി തന്നെ അങ്ങനെ ഒറ്റയ്ക്ക് വിടാന്‍ കഴിയില്ലെന്നാണ്..ഉത്തരവാദിത്തപ്പെട്ട ആരെയെങ്കിലും ഏല്‍പ്പിക്കണം..അല്ലാതെ വണ്ടി ഇവിടെ നിന്ന് എടുക്കാന്‍ ആവില്ല..ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ ആരേലും വരണം..അല്ലേല്‍ അയാളുടെ ബന്ധു വരണം..എങ്കിലേ ട്രെയിന്‍ യാത്ര തുടരൂ..പോകാന്‍ ധൃതി ഉള്ളവര്‍ക്ക് പോകാം സ്റ്റേഷനില്‍ പണം തിരികെ ലഭിക്കും എന്നൊക്കെ ആയിരുന്നു അറിയിപ്പുകള്‍..പിന്നീട് ഒരു ഉദ്യോഗസ്ഥന്‍ വന്നു ചെറുപ്പക്കാരനെ അയാള്‍ വശം ഏല്‍പ്പിച്ചു ട്രെയിന്‍ യാത്ര തുടര്‍ന്നു..ഇത്രേം ഹൈ ടെക്ക് ആകണ്ട..മനുഷ്യത്വം കാട്ടി കൂടെ?സംരക്ഷണം നല്‍കി കൂടെ?
നമ്മുടെ എക്സ്പ്രസ്സ്‌ ട്രെയിനില്‍ നാലും അഞ്ചും പോലീസ് കാരന്മാര്‍ ഒന്നിച്ചു നടന്നു നീങ്ങുന്നത്‌ കാണാം..അവര്‍ക്ക് ഇതൊരു ഉലാത്തല്‍..സമയം കൊല്ലി..നേരെ മറിച് ഒരു കമ്പാര്‍ട്ട് മെന്റില്‍ ഒരാള്‍ എന്നായാല്‍ അല്പം ഭയക്കും കള്ളന്മാര്‍..
ഇനിയെങ്കിലും ഈ വനരോദനം കേള്‍ക്കൂ..നിയമങ്ങള്‍ ഉണ്ടാവേണ്ടത് പൌരന്റെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാനാവണം..അവന്‍ നല്‍കുന്ന ടാക്സിന്റെ ഒരു വീതം ഉപയോഗിക്കരുതോ അതിനായി..ആവശ്യങ്ങള്‍ നേടാനായി അവന്‍ തെരുവില്‍ ഇറങ്ങേണ്ടി വരുന്നത് കൂടുതല്‍ ഭവിഷ്യത്ത് ഉണ്ടാക്കുകയെ ഉള്ളു..
കണ്ണുള്ളവര്‍ കാണട്ടെ..ചെവിയുള്ളവര്‍ കേള്‍ക്കട്ടെ..നമുക്ക് നമ്മുടെ വീട്ടുകാരെ സംരക്ഷിക്കാം..സുഹൃത്തുക്കളെയും..

Thursday, February 3, 2011

എന്‍റെ നാടേ നാണിക്കുക..


രക്തം പതഞ്ഞു പൊങ്ങുകയാണ്...നാടിനും നാട്ടാര്‍ക്കും രക്ഷ നല്‍കാത്ത ഭരണ വര്‍ഗ്ഗവും കാക്കിപ്പടയും...കുറെ സര്‍ക്കാര്‍ വറ്റ് പെരുക്കികളും (ക്ഷമിക്കുക നിങ്ങള്‍ നല്ലവനാണെങ്കില്‍). ഒരു പാവം പെണ്‍കുട്ടി റെയില്‍വേ സ്റ്റേഷനില്‍ അതി ദാരുണമായി ബലാല്‍സംഗം ചെയ്യപ്പെട്ട സംഭവം കേരള മനസാക്ഷിയെ ഞെട്ടിച്ചിട്ടില്ലേ? എന്താണ് സംഭവിക്കുന്നത് നമ്മുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ടവര്‍ക്ക് ? തീരാ വ്യഥ തോന്നും ആര്‍ക്കും...ആ കുട്ടിയുടെ വീട്ടുകാര്‍ക്ക് മാത്രമാണോ നഷ്ടം ? കേരള പെണ്‍കൊടിയുടെ ചരിത്ര്യത്തിനു വില പറയാന്‍ അധികാരികളും ഏഴാം കൂലികളും മത്സരിക്കുകയാണോ?

ആളൊഴിഞ്ഞ കമ്പാര്‍ട്ട് മെന്റില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയെ തെള്ളി റെയില്‍വേ ട്രാക്കില്‍ ഇട്ടു പീഡിപ്പിച്ചു..പ്രതിയെ വടക്കാഞ്ചേരിയില്‍ നിന്ന് പിടിച്ചു..വള്ളത്തോള്‍ നഗര്‍ സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ നടന്ന ഈ സംഭവത്തിന്റെ ഗുരുതരാവസ്ഥ കാണാതെ പോകരുത്..പെണ്ണ് കാണല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക് പോയ 21 കാരിയാണ് ഈ ഹതഭാഗ്യ....ഷോര്‍ണൂര്‍ ഷട്ടില്‍ ട്രെയിനില്‍ തൃശൂരിലേക്ക് പോയതാണ് പെണ്‍കുട്ടി..മള്ളൂര്‍ക്കര സ്റ്റേഷനില്‍ സഹ യാത്രികള്‍ എല്ലാം ഇറങ്ങിയതോടെ തനിച്ചായി.. തുടര്‍ന്ന് ജനറല്‍ കമ്പാര്‍ട്ട് മെന്റില്‍ കയറിയെങ്കിലും അതിലും ആരും ഉണ്ടായിരുന്നില്ല..20 മിനിറ്റ് നേരം ഈ സ്റ്റേഷനില്‍ വണ്ടി പിടിച്ചിട്ടു.വിടുന്ന സമയം ഒരുത്തന്‍ ആ കമ്പാര്‍ട്ട് മെന്റില്‍ ചാടി കയറുന്നത് തൊട്ടടുത്ത കമ്പാര്‍ട്ട് മെന്റില്‍ ഉണ്ടായിരുന്ന ഒരു യാത്രക്കാരന്‍ കണ്ടിരുന്നു..പിടിവലിയെ തുടര്‍ന്ന് പെണ്‍കുട്ടി പുറത്തു ചാടി....കൂടെ ചാടിയ അക്രമി അവളെ പീഡിപ്പിച്ചു..ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ പറ്റി യാത്രക്കാര്‍ കൊടുത്ത പരാതി പ്രകാരം ഷോര്‍ണൂര്‍ നിന്നും അറിയിച്ചതനുസരിച് ആണത്രേ പോലീസ് പെണ്‍കുട്ടിയെ ട്രാക്കില്‍ നിന്നും കണ്ടെത്തിയത്..

നമ്മുടെ നാട്ടില്‍ ഒരു പെണ്‍കുട്ടിക്ക് യാത്ര ചെയ്യാന്‍ കഴിയില്ലേ? അബദ്ധത്തില്‍ ഒറ്റപ്പെടുമ്പോള്‍ അവള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും? യാത്രക്കാരന്‍ കണ്ടെന്നു പറയുന്നു..എന്തുകൊണ്ട് അയാള്‍ ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തിയില്ല ? ട്രെയിനില്‍ ഗാര്‍ഡ് വെറുതെ ഉറക്കം തൂങ്ങാന്‍ ആണോ? ആര്‍ പി എഫിനെ പിരിച്ചു വിടുന്നതല്ലേ ഉചിതം?

റെയില്‍വേ പോലീസ്

കടലാസ് പുലിയാണ്..ഈ മണ്ട ശിരോമ്ണികള്‍..തമിഴ്നാട്ടില്‍ ഈ പോലീസിനെ കണ്ടു പഠിക്കണം..പാട്ടുപാടാനും തൂത്ത് തൊടക്കാനും തെണ്ടാനും അവര്‍ അനുവദിക്കില്ല..അവര്‍ സഹായം നല്‍കാനും രക്ഷ നല്‍കാനും തയ്യാറുമാണ്..നമ്മുടെ നാട്ടിലെ പുഴുത് നാറിയ രാഷ്ട്രീയവും..ഒരു പ്രയോജനവും ഇല്ലാത്ത സംഘടനകളും ചേര്‍ന്ന് പണത്തില്‍ മയക്കു മരുന്ന് നല്‍കി ഉറക്കി കിടത്തിയിരിക്കുകയാണ് ഈ പോലീസ് പുലികളെ..സംഭവങ്ങള്‍ ഉണ്ടാവാതെ നോക്കെണ്ടാവര്‍ ഉണ്ടായി കഴിഞ്ഞ്‌ നടപടി എടുത്തിട്ടെന്താ കാര്യം..നമ്മുടെ പെങ്ങളോ അമ്മയോ ഭാര്യയോ ആയിരുന്നെങ്കില്‍ എന്ന് സങ്കല്പിക്കുക..അമര്‍ഷം ഉണ്ടാവും നിങ്ങള്‍ക്ക്..ആയുധം എടുത്തും പോകും..വെറുതെ ഉറക്കം തൂങ്ങികള്‍ ആക്കാതെ എന്തുകൊണ്ട് ഈ പോലീസുകാരെ ഇങ്ങനെ ആളില്ല വണ്ടികളില്‍ ഇട്ടുകൂട?നമ്മുടെ പണം തന്നെയല്ലേ ഇവനൊക്കെ ശമ്പളമായി പറ്റുന്നത്?

സ്ത്രീകളോട്..

കഴിയുന്നതും നിങ്ങള്‍ സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍ യാത്രകള്‍ ഒഴിവാക്കുക..അത് എവിടെക്കായാലും..

പോകാതെ കഴിയില്ലെങ്കില്‍ മുളകുപൊടി കയ്യില്‍ കരുതുക..

മൊബൈല്‍ ഫോണില്‍ വീട്ടുകാരോട് നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുക..

അടിയന്തര കാള്‍ വിളിക്കാന്‍ സ്പീഡ് ഡയല്‍ സെറ്റ് ചയ്തു വച്ചേക്കുക..

ഒരിടത്തും ഒറ്റക്ക് അകപ്പെടാതെ സൂക്ഷിക്കുക..

ട്രെയിനില്‍ വനിതാ കമ്പാര്‍ട്ട് മെന്റില്‍ കയറാതെ നടുവിലുള്ള കമ്പാര്‍ട്ട് മെന്റില്‍ കയറാന്‍ ശ്രദ്ധിക്കുക..

ആരെയും കണ്ണടച്ച് വിശ്വസിക്കാതിരിക്കുക..

സംശയം തോന്നുന്ന അവസ്ഥയില്‍ 101 വിളിച്ച് പോലീസില്‍ അറിയിക്കുക..

ഇതൊക്കെയേ ഉള്ളു മാര്‍ഗം..നിങ്ങളുടെ ഭര്‍ത്താവോ സഹോദരനോ അച്ഛനോ ഏതേലും രാഷ്ട്രീയ പാര്‍ടിയില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അവരോട്‌ അഭ്യര്‍ധിക്കുക ഇതിനൊരു മാറ്റം കൊട്ണ്ടുവരാനുള്ള സമര മുഖത്തേക് ഇറങ്ങുവാന്‍ ..അല്ലേല്‍ നമുക്കും ഈ ഗതി ഉണ്ടായിക്കൂടെ എന്ന് ചോദിക്കുക..അവരിലും ഉണരട്ടെ ചേതന..പ്രതികരിക്കട്ടെ ശക്തമായി..

ശിക്ഷ..

നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..തെറ്റ് ചെയ്തവന്‍ ഏത് കുഞ്ഞ്‌ ആയാലും ശിക്ഷ നല്‍കണം..ഈ പ്രതിയുടെ ജനനെദ്രിയം മുറിച്ചു കളയുക തന്നെയാണ് വേണ്ടത്..മരിക്കാന്‍ അനുവദിക്കുകയും അരുത്..