Sunday, July 24, 2011

രമ്യ നംബീശന്റെ ചുംബനം

മലയാളം സിനിമയില്‍ ഒരു ചുംബന സീന്‍ വരുത്തിയ കോലാഹലം തുടരുകയാണ്. ഈ കോലാഹലത്തിന്റെ ആവശ്യകതയുണ്ടെന്നു തോന്നുന്നില്ല. മലയാളത്തിലെ മുഖ്യ സിനിമകളിലെ ആദ്യ ചുംബന സീന്‍ ആകാം . അതുകൊണ്ട് അതാണ്‌ സിനിമകളിലെ തന്നെ ആദ്യ ചുംബന സീന്‍ എന്ന മട്ടില്‍ ആണ് ഓരോരുത്തര്‍ അഭിപ്രായം എഴുന്നള്ളിക്കുന്നത്. മലയാളത്തിലെ എല്ലാ സെക്സ് ചിത്രങ്ങളിലും ചുംബനം വേണ്ടുവോളം ഉണ്ട്. അതുകൊണ്ട് ഈ ചുംബനം ഒരു മാറ്റമുണ്ടാക്കും എന്ന് കരുതുന്നത് തെറ്റാണ്. ഇതുള്ളതുകൊണ്ട് മാത്രം ഈ ചിത്രം കാണാന്‍ പോകാത്ത വീട്ടുകാര്‍ നാട്ടില്‍ ഉണ്ടെന്നു ഓര്‍ക്കണം. അതുകൊണ്ട് സദാചാരം പലര്‍ക്കും പല കാഴ്ച്ചപ്പാടാണ്. അശ്ലീല ചിത്ത്രങ്ങള്‍ കാണുന്നവരെ വൃത്തികെട്ടവന്മാര്‍ എന്ന് വിളിക്കുന്ന ഒരു കാലമുണ്ടായിരുന്നു. പിന്നീട് കിന്നാരത്തുമ്പികള്‍ പോലുള്ള ചിത്ത്രങ്ങള്‍ നല്ല കളക്ഷന്‍ നേടുന്നത് നാം കണ്ടു. ചുംബനം ഇല്ലെങ്കിലും കിടപ്പറ സീന്‍ ഇല്ലെങ്കിലും അത് നടക്കുന്നുണ്ട് എന്ന് സിനിമ കാണുന്ന മലയാളിക്കറിയാം. അതുന്ടെങ്കിലോ അല്ലെങ്കില്‍ അതുണ്ടെങ്കില്‍ സംവിധായകന്‍ അങ്ങ് മല മരിച്ചെന്നു വാദിക്കുന്നത് ശുദ്ധ ഭോഷ്ക് ആണ്..
വിഗതകുമാരന്‍ എന്ന മലയാളം സിനിമ 1930 നവംബറില്‍ പുറത്തുവന്നു. അന്ന് തൊട്ടിന്നു വരെ മലയാള സിനിമയില്‍ അശ്ലീല രംഗങ്ങള്‍ ഉണ്ടായിട്ടില്ലെന്നല്ല. ഉണ്ട്. ജനങ്ങള്‍ ഓരോ സിനിമയെയും വിലയിരുത്തുന്നത് കാണുമ്പോള്‍ നമുക്ക് അത് മനസ്സിലാവും എന്തുകൊണ്ട് രതിനിര്‍വേദം ജയഭാരതി അഭിനയിച്ചപ്പോള്‍ സൂപ്പര്‍ ഹിറ്റ്‌ ആയി. ഇന്നത്തെ രതിനിര്‍വേദം എന്തേ പരാജയമായി. സിനിമയില്‍ ചൂട് രംഗങ്ങള്‍ പകര്‍ത്താന്‍ സംവിധായകന് കഴിയും. അതിനു ചുംബനവും കിടപ്പറയും കാട്ടേണ്ട. ഭരതനും പദ്മരാജനും ഇതൊക്കെ സാധിച്ചിരുന്നു. എണ്‍പത് വയസ്സായ മലയാള സിനിമ കര കേറണം എങ്കില്‍ ചുംബനം ഉണ്ടെങ്കിലെ കഴിയൂ എന്ന് ഏതെങ്കിലും ബുദ്ധിജീവിയോ സംവിധായകനോ കരുതുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. (ഇവരൊക്കെ സ്വന്തം മാതാപിതാക്കളുടെ മുന്നില്‍ ഇരിക്കുമ്പോള്‍ ഇത്തരം രംഗങ്ങള്‍ കാണുമ്പോള്‍ റിമോട്ട് സമയോജിതമായി ഉപയോഗിക്കുന്നുണ്ടെന്ന കാര്യം മറക്കേണ്ട). അപ്പോള്‍ എന്ത് കാണണം എന്ത് കാണണ്ട എന്ന് തീരുമാനിക്കാന്‍ മലയാളിക് അവന്‍റെ സദാചാര ബോധത്തില്‍ സാധ്യമാണ്.
ഇംഗ്ലീഷ് സിനിമയില്‍ സെക്സ് ഇല്ലേ എന്ന് ചോദിക്കുന്നവര്‍ പെരുകുകയാണ്. ഉണ്ടല്ല്ലോ. അതല്ലല്ലോ മലയാളം സിനിമ. യൂറോപ്യന്‍ നാടുകളില്ലും വിദേശ നാടുകളിലും ഉള്ള ചിത്ത്രങ്ങളില്‍ ചുംബനവും കിടപ്പറയും രഹസ്യ ഭാഗങ്ങളും കാണിക്കുന്നുണ്ട്. നിരത്തുകളിലും അത് വിഭിന്നമല്ല. ലണ്ടന്‍ നിരത്തുകളില്‍ ചുംബിച്ചു നില്‍ക്കുന്നവര്‍ നിരവധിയാണ്. അപ്പോള്‍ അതിനു അവരുടെ സംസ്കാരവുമായി ബന്ധമുണ്ടെന്നു സാരം. ചുംബനമോ കിടപ്പറ രംഗങ്ങളോ കൊണ്ടു ഓടിയ ഒരു മലയാള ചിത്ത്രവും ഇല്ല. ഇംഗ്ലീഷില്‍ നിരവധി ചിത്ത്രങ്ങള്‍ ഇത്തരം രംഗങ്ങളിലൂടെ കര കയറിയിട്ടുണ്ട്. ചാപ്പ കുരിശ് എന്ന ചിത്ത്രത്തിന്റെ സംവിധായകന്‍ സമീര്‍ താഹിര്‍ രമ്യാ നംബീശനെയും ഫാസിലിന്റെ മകന്‍ ഷാനുവിനെയും ഇങ്ങനെ ഒരു കെണിയില്‍ പെടുത്തെണ്ടിയിരുന്നില്ല. ചുംബന സീനില്‍ അഭിനയിച്ച്ചതുകൊന്ദ് ഇനി രമ്യക്ക് തുണി മറ അല്പാല്‍പ്പം നീക്കം എന്ന ധൈര്യം കിട്ടി. ശാലീന സുന്ദരിയായി മലയാളത്തില്‍ വേഷമിട്ട് തമിഴിലും മറ്റു ഉത്തരേന്ത്യന്‍ ഭാഷകളിലും മേനി പ്രദര്‍ശനം നടത്തി കാശുവാരിയ രംഭയ്ക്ക് പിന്നാലെ ഭാവന ഉള്‍പ്പെടെ പല നടിമാരും പോയി. കാര്‍ത്തികയോ ശോഭനയോ ചെയ്യാന്‍ മടിച്ചത് ഇവര്‍ ചെയ്യുന്നത് വയറ്റില്‍ പിഴപ്പ് കാരണം ആണ്. അത് സിനിമക്ക് ഒരു ഗുണവും ചെയ്യില്ല. സംവിധായകന് ചില പുരോഗമനക്കാരുടെ കയ്യടി കിട്ടിയേക്കാം
ട്രാഫിക് പോലുള്ള ഒരു ചിത്ത്രത്തെ കമലഹാസന്‍ പ്രകീര്ത്തിച്ച്ചത് വൃത്തികേടുകള്‍ ഉണ്ടായിട്ടല്ല. നന്നായി ക്രാഫ്റ്റ് ചെയ്തിട്ടാണ്. ചാപ്പ കുരിശിനു എത്ര പേരുടെ അംഗീകാരം കിട്ടി? വിമര്‍ശനങ്ങളോ? പിന്നില്‍ പ്രവര്ത്തിച്ച്ചവര്‍ക്ക് ഇതുവഴി ഒന്നും അറിയാതെ മൈലേജ് കിട്ടി. നന്നായി. ആവര്‍ത്തിക്കാന്‍ നിക്കണ്ട.
മുംബ് ഹിന്ദിയില്‍ വിനോദ് ഖന്നയും അനില്‍ കപൂറും മാധുരി ദീക്ഷിത്തിനെ ചുംബിക്കുന്ന രംഗങ്ങള്‍ വന്നു. അന്ന് വലിയ കോലാഹലം ഉണ്ടായി. അതുകൊണ്ട് ആ ചിത്ത്രങ്ങള്‍ നല്ല ജനപ്രീതി നേടി എന്ന് കരുതരുത്. മാധുരി സെക്സ് എന്ന് പറഞ്ഞു യു ടുബില്‍ കിടപ്പുണ്ട്. ഇനി രമ്യ നംബീശന്റെ സെക്സ് എന്ന് പറഞ്ഞു ഈ രംഗവും കാണാം നമുക്ക്. ഇത്തരം രംഗങ്ങളിലൂടെ ജനശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത് ദയനീയമാണ്.
സൂപ്പര്‍ താരങ്ങളെ മാറ്റി നിര്‍ത്തിയുള്ള ചിത്രങ്ങളും അതിലൂടെയുള്ള നേട്ടങ്ങളും കഥയുടെയും സംവിധാനത്തിന്റെയും മികവാണ്. അല്ലാതെ മറ മാറിയതല്ല. വിജയിച്ചതോ വിജയിക്കാതെ പരീക്ഷ്ണങ്ങളായി അവശേഷിച്ച്ചതോ ആയ ചിത്ത്രങ്ങള്ക് പിന്തുണ നല്‍കുന്നു. ഇനിയും വരിക മലയാള സിനിമയെ പ്രകാശത്തിലേക്ക് നയിക്കാന്‍. ദയവുചെയ്ത് ഈ സംസ്കാരത്തെ ഇടിച്ചു താഴ്തരുതെ.

Thursday, July 14, 2011

നാണമില്ലല്ലോ നിങ്ങള്‍ക്ക് രാഷ്ട്രീയക്കാരെ ?

രാഷ്ട്രീയക്കരന്റെയും ഭരണ വര്‍ഗത്തിന്റെയും
പ്രസ്താവനകള്‍ നിങ്ങള്‍ കണ്ടുവോ? ഇല്ലെങ്കില്‍ ഇതാ കേട്ടോളൂ. പ്രധാനമന്ത്രിയില്‍ നിന്ന് തുടങ്ങാം.


ഭീകരതക്കെതിരെ ആഞ്ഞടിക്കാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധരാണ്..ഇദ്ദേഹം കഴിഞ്ഞ തവണ സ്ഫോടനം ഉണ്ടായപ്പോഴും ഇത് തന്നെ ച്ശര്‍ദിച്ചു.


ഇനി പ്രതിപക്ഷ നേതാവ്. ഇതൊന്നും സഹിക്കില്ല.
അദ്ദേഹം അഭ്യന്തരം കൈകാ
ര്യം ചെയ്തപ്പോഴാണ് ഖണ്ടഹാര്‍ വിമാനം തട്ടിക്കൊണ്ടുപോയി ഇറക്കിയ സംഭ
വം.
അന്ന് ഒരു ചുക്കും സംഭവിച്ചില്ല. ഒരു നടപടിയും ഉണ്ടായുമില്ല.

രാഹുല്‍ ഗാന്ധി പറഞ്ഞത് അഫ്ഘാനിസ്ഥാനിലും
ഇറാഖിലും ബോംബ്‌ സ്ഫോടനം ഉണ്ടാകുന്നില്ലേ എന്നാണ്. താരതമ്യ പഠനം കണ്ടില്ലേ..വളര്ച്ച്ചയുണ്ട്. പയ്യന്‍സിന്റെ കാര്യം ഒന്നും പറയണ്ട..ദയനീയം എന്നല്ലാതെ എന്ത് പറയാന്‍.




അഭ്യന്തര മന്ത്രി ചിദംബരം ശക്തമായി പ്രതികരിച്ചു. എന്താണ്? ശക്തമായ
ഭാഷ സ്വീകരിക്കും തീവ്ര വാദികള്‍ക്കെതിരെ..മുംബൈ താജ് ആക്രമണ ശേഷം ഇദ്ദേഹം നാഷണല്‍
കൌണ്ടര്‍ ടെറ റിസം സെന്‍റര്‍ തുടങ്ങുമെന്ന് പറഞ്ഞിരു
ന്നു. അത് അന്ന് തന്നെ വിഴുങ്ങിയിരുന്നു..



അരുണ്‍ ജെടിലി ഇതിനേക്കാള്‍ നല്ലൊരു പ്രസ്താവന ഇറക്കിയിട്ടുണ്ട്..റ്റാ ഡാ തിരികെ കൊണ്ടുവരണം എന്ന്..
എങ്കില്‍ തീവ്രവാദികളെ നേരിടാമോ? അവരുടെ ഭരണകാലത്ത് കൊണ്ടുവന്ന പോട്ട എന്ന സംവിധാനത്തിന് എന്താണ് സംഭവിച്ചത് എന്ന് എല്ലാര്‍ക്കും അറിയാം..





എന്ത് മനസ്സിലായി ഇതില്‍ നിന്ന്..ഒരു സ്ഫോടനം..അത്ര തന്നെ..അതിപ്പം സംസ്ഥാനം ഏതായാലും കാര്യം ഇല്ല..ഒരു രാഷ്ട്രീയപ്പാര്‍ത്ടിക്കും രാഷ്ട്രീയക്കാരനും ഇച്ചാ ശക്തിയില്ല ..ഈ രാജ്യത്ത് നമ്മള്‍ നമ്മളെ സംരക്ഷിക്കണം..അയല്‍ക്കാരന് പണം കൊടുത്ത് വീട്ടില്‍ പേടിച്ച് കിടക്കുന്ന അവസ്ഥ..ഇന്ത്യയില്‍ ഇതല്ല ഇതിനപ്പുറവും നടക്കും..പോക്രിത്തരം കാണിക്കുന്ന, മൂല്യ ബോധം ഇല്ലാത്ത ഏത് എമ്ബോക്കിയെയും നമ്മള്‍ ജയിപ്പിക്കും..കാരണം നമ്മള്‍ക് ചാവണം..വല്ലോന്റേം വാളിന്റെയോ തോക്കിന്റെയോ ബോംബിന്റെയോ മുന്നില്‍..
മാര്‍ഗമുണ്ടോ രക്ഷപ്പെടാന്‍ ?
നമ്മുടെ രാഷ്ട്രീയ സംവിധാനം തന്നെ പോളിച്ച്ചെഴുതനം..തികച്ചും പ്രൊഫഷണല്‍ രീതിയിലേക്ക് ഇത് മാറണം..കേവലം പണക്കെട്ടുകള്‍ക്ക് മുന്നില്‍ മുഖം മഞ്ഞളിക്കുന്നവന്റെ അവസ്ഥയില്‍ നിന്ന് ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുക്കുന്ന വളരെ മൂല്യ ബോധമുള്ള ശക്തമായ അടിത്തറയുള്ള വളര്‍ച്ചാ നിരക്ക് കാട്ടുന്ന ഒരു നൂതന ഇന്ത്യ ..അതാവട്ടെ സ്വപ്നം..അതിനു നമുക്ക് കഴിയുന്നതെന്തും ചെയ്യാം..സംഘടിക്കാന്‍ അവര്‍ അനുവദിക്കില്ല...പ്രവര്‍ത്തിക്കണം മൌനമായി..നല്ലവരായ ചിലരെങ്കിലും രാഷ്ട്രീയക്കാരിലും ഉണ്ടായേക്കാം..അവരെയും കൂട്ടാം..താഴെത്തട്ടില്‍ ആവട്ടെ ആദ്യ വിജയം..പിന്നെ തകര്‍ക്കാന്‍ കഴിയില്ല ഇന്ത്യ എന്ന മഹാ ശക്തിയെ..ഏത് അഴിമതിയും പൊളിഞ്ഞു വീഴും ആ മുന്നേറ്റത്തില്‍..നമ്മളെ 'സേവിക്കാന്‍' വരുന്നവനെ സൂക്ഷിക്കണം..വോട്ട് ചെയ്യുമ്പോള്‍ ഇനി ഇതും മനസ്സില്‍ ഉണ്ടാവണം..പാര്‍ട്ടിക്കോ ജാതിക്കോ അല്ല കുത്തണ്ടത്..ഭാവി വാഗ്ദാനം ചെയ്യുന്നവന്..വിവരവും വിദ്യാഭ്യാസവും കര്‍മ വീര്യവും ഉള്ളവന്..ഐക്യദാര്‍ത്ട്യം പ്രഖ്യാപിക്കാം നമുക്ക്..

പ്രതികരിക്കണം..ശക്തമായി..


മുംബൈയില്‍ വീണ്ടും സ്ഫോടനങ്ങള്‍..21 മരണം..ഇവിടെ ആര്‍ക്കാണ് നഷ്ടങ്ങളുടെ കണക്കുകള്‍ പറയാനുണ്ടാവുക..കാലങ്ങളായി നമ്മള്‍ മലയാളികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ അനുഭവിക്കുന്നത് ജീവനും സ്വത്തിനും സംരക്ഷണം ഇല്ലാത്ത അവസ്ഥയല്ലേ? നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും 2006 ജൂലായില്‍ മുംബയില്‍ ഉണ്ടായ ബോംബ്‌ സ്ഫോടനങ്ങള്‍. തീവ്രവാദികള്‍ തുടര്‍ന്നു വരുന്ന ഒരു രീതിയാണ് ബോംബ്‌ സ്ഫോടന വാര്ഷികത്തിനോ അതിനടുത്ത ദിനങ്ങളിലോ സ്ഫോടനങ്ങള്‍ നടത്തുക എന്നത്. അന്ന് ട്രെയിനില്‍ ഉണ്ടായ സ്ഫോടനങ്ങളില്‍ 181 പേര്‍ മരിച്ചു. അഞ്ച് വര്‍ഷത്തിനു ശേഷം ഇന്നലെ നടന്ന സ്ഫോടനങ്ങളില്‍ 21 നിരപരാധികളാണ് കൊലചെയ്യപ്പെട്ടത്. ആര്‍ക്കുവേണ്ടി ആരാണ് കൊല ചെയ്യുന്നത് എന്നതില്‍ കാര്യം ഇല്ല. കാരണം ആര്‍ക്കും ആര്‍ക്കെതിരെയും കേസ് കൊടുക്കാം എന്ന് വക്കീല്‍ പറയും പോലെ ആര്‍ക്കും ആരെയും കൊല്ലാം. നാട്ടാരുടെ രക്ഷ നിക്ഷിപ്തമായിരിക്കുന്ന സര്‍ക്കാരുകള്‍ എന്താണ് ചെയ്യുന്നത്? സുരക്ഷ ഉദ്യോഗസ്ഥര്‍ എന്താണ് ചെയ്യുന്നത്? ധീരന്മാരായ മൂന്നു സീനിയര്‍ പോലീസ് ഉദ്യോഗസ്ഥര്‍ മരിച്ചു കസബിന്റെ മുംബൈ ആക്രമണത്തില്‍. അന്ന് ജനങ്ങള്‍ പറഞ്ഞു ഒരു രാഷ്ട്രീയക്കാരനും സഹതപിക്കാന്‍ ഈ വഴി വരണ്ട എന്ന്. എങ്കിലും ഈ രാജ്യത്ത് ജീവിക്കാന്‍ അവന്‍റെ പിന്‍ബലം വേണം. ദയനീയ സ്ഥിതി. നല്ലവരായ ചുരുക്കം ചില രാഷ്ട്രീയക്കാര്‍ക്ക് പോലും പേര് ദോഷം ഉണ്ടാക്കുന്ന രീതിയില്‍ ചില ദുഷ്ട ശക്തികള്‍ പ്രതിലോമ ശക്തികളെ പിന്‍തുണ നല്‍കുന്നില്ലേ ? പാര്‍ട്ടികള്‍ക് അറിയാത്ത കാര്യം അല്ല അത്. രാജിവ് ഗാന്ധിയുടെ കൊലപാതകത്തില്‍ ഏതേലും പാര്‍ട്ടിക്കാരന്‍ കുടുങ്ങ്യോ? പച്ച പരമാര്ധം എല്ലാര്ക്കും അറിയാം എങ്കിലും ഒന്നും സാധിക്കുന്നില്ല.. അന്നത്തെ ഭരണ വര്‍ഗം ശിവരശനെ പിടിക്കാന്‍ പോലും സമ്മതിച്ചില്ല. പുരുളിയയില്‍ ആയുധം ഇറക്കിയ വിമാനത്തിന്റെ പൈലടിനെ പിടിച്ചെങ്കിലും രായ്ക് രാമാനം ഡല്‍ഹിയില്‍ ഒരു എം പിയുടെ അടുത്ത് എത്തിച് അന്നത്തെ സി ബി ഐ ദയരക്ടരുടെ സാന്നിധ്യത്തില്‍ രക്ഷപ്പെടുത്തിയതായി കണ്ടെത്തിയിരിക്കുന്നു. തജ്മഹല്‍ ഹോട്ടല്‍ ആക്രമണത്തിന് ശേഷം ഒരു സംഘം പത്ര പ്രവര്‍ത്തകര്‍ ഭീകരന്മാര്‍ വന്ന വഴിയില്‍ പരീക്ഷ്നാര്ധം സംശയം ജനിപ്പിക്കും വിധം യാത്ര ചെയ്തു നോക്കി..പോലീസ് പിടികൂടുമോ എന്നതായിരുന്നു അന്വേഷണം..പണത്തിന്റെ കട്ടി കൂട്ടിയപ്പം സെകുരിടിക്കാരന്‍ കാത്ത്തിവിട്ടു..കഷ്ടം..ഇങ്ങനെ നടന്നില്ലെന്കിലെ അദ്ഭുതമുള്ളൂ. ഇന്നും സംരക്ഷണം ഇല്ലാത്ത അവസ്ഥ തന്നെയെന്നു ഇത് വെളിപ്പെടുത്തുന്നു..

ഇന്ത്യയെ മാത്രമാണോ ഭീകരന്മാര്‍ക്ക് നോട്ടം? അല്ലെ അല്ല. ഇന്ന് അവര്‍ക്ക് ഏറ്റവും വൈരാഗ്യം അമേരിക്കയോട് ആണ്. ഇംഗ്ലണ്ടിനോടും വല്ലാത്ത പകയാണ്. എങ്കിലും അവിടങ്ങളില്‍ ഒന്നും നടക്കുന്നില്ല. സുരക്ഷ തന്നെ കാരണം. ഇംഗ്ലണ്ടിനു ചുറ്റും കടല്‍ ആണ്. എന്ന് കരുതി കടലില്‍ നീന്തി ഭീകരന്മാര്‍ എത്താറില്ല..

ഒരു അമേരിക്കന്‍ സെനറ്റര്‍ ഒബാമയെ കുറ്റപ്പെടുത്തി കൊണ്ടു പറഞ്ഞത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ സംകീര്‍ണമാകാതെ ഇരിക്കാന്‍ അമേരിക്ക ഈ രണ്ടു രാജ്യങ്ങളിലും ഭീകരര്‍ക്കൊപ്പം അക്രമങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ്. ഇന്ത്യയില്‍ സെന്‍സെക്സ് വളര്‍ച്ച കാട്ടുമ്പോള്‍ മുമ്പും ബോംബ്‌ സ്ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ട്. വോട്ട് ബാങ്ക് എന്ന് പറഞ്ഞു ഭീഷണി പെടുത്തി അന്വേഷണം മന്ദീഭവിപ്പിച് ഇല്ലാതാക്കുമ്പോഴും നഷ്ടങ്ങള്‍ ആര്‍ക്കാണെന്ന് നാം അറിയണം ..വാവിട്ട് കരയുന്ന ബന്ധുക്കള്‍..എന്‍ ഡി ടി വിയും സി എന്‍ എന്നും രാക്ഷ്ട്രീയക്കാരന്റെ കൊമാളിത്തരങ്ങളും വാക്ക് സാമര്ധ്യവും അരങ്ങില്‍ അവതരിപ്പിച്ചു കയ്യടി നേടുമ്പോള്‍ ഭീകരതക്കെതിരെ ശക്തമായി പോരാടാന്‍ ജീവന്‍ വെടിയാന്‍ പോലും മരിച്ചവരുടെ ഉറ്റവര്‍ തയ്യാറെടുക്കുന്നു , ഇനി ആര്‍ക്കും അപകടം ഉണ്ടാകരുതേ എന്ന പ്രാര്‍ഥനയോടെ..എന്നിട്ടും ഒരു ചെറു വിരല്‍ അനക്കാന്‍ പോലും ഭരണ വര്‍ഗത്തിനാകാത്തതെന്തേ ?

സ്ഫോടനം നടന്നു മിനിട്ടുകള്‍ക്കകം സോഷ്യല്‍ സൈറ്റുകള്‍ കാണണമായിരുന്നു..സഹായ വാഗ്ദാനങ്ങളുടെ പെരുമഴ..ഒപ്പം ശക്തമായ താക്കീത് ഭീകരന്മാര്‍ക്കും ഭരണക്കാര്‍ക്കും. എന്‍റെ ടാക്സ് തിരികെ തരൂ എനിക്ക് ഞാന്‍ സംരക്ഷണം ഒരുക്കിക്കൊള്ലാം എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. കള്ളപ്പണം കണ്ടുപിടിക്കാനും അഴിമതി തുടച്ചു നീക്കാനും ഉള്ള പ്രയത്നവും ലോക്പാല്‍ ബില്‍ അവതരണത്തിനും ഇടയില്‍ നടന്ന ആക്രമണത്തെ ദുരൂഹതെയോടെയാണ് ഒരാള്‍ ഫേസ് ബുക്കില്‍ കണ്ടത്. ട്വിറ്റെര്‍ ഏറ്റവും കൂടുതല്‍ ഉപകാരപ്രദമായി. എന്‍റെ വീട്ടില്‍ എത്തിയാല്‍ സഹായിക്കാം എന്നും എന്‍റെ വണ്ടിയില്‍ സൌജന്യമായി കൊണ്ടെത്തിക്കാം എന്നും പലരും എഴുതി. സഹായം എന്തും ചോദിക്കാനും നിരവധി നമ്പരുകളും യാത്ര ചെയ്യേണ്ട മാര്‍ഗങ്ങളും മാപ്പും എല്ലാം അവര്‍ നല്‍കി. ഇതൊക്കെ കണ്ടപ്പോള്‍ ജനങ്ങള്‍ ഇപ്പോഴും ഇത്തരം ആക്രമണങ്ങള്‍ പ്രതീക്ഷിക്കുന്നതായി തോന്നി. ഇന്ന് രാവിലെ ടി വികളില്‍ സംസാരിച്ച ജനങ്ങള്‍ പറഞ്ഞത് ഞങ്ങളെ ഭയപ്പെടുത്താന്‍ കഴിയില്ലെന്നാണ്. ഉറ്റവര്‍ നഷ്ടമാകുമ്പോഴും വിങ്ങുന്ന ഹൃദയത്ത്തോടെയാണ് ഇവര്‍ ഇത് പറയുന്നതെന്ന കാര്യം ആരും ഓര്‍ക്കുന്നില്ല. ആവേശത്തോടെ പ്രതിലോമ ശക്തികള്‍ക്കെതിരെ സംസരിച്ച്ചവരുടെ നിറ കണ്ണുകള്‍ അതിനു സാക്ഷി ..

എന്ത് ചെയ്യാം സര്‍ക്കാരുകള്‍ക്ക്? ടെക്നോളജി എത്രകണ്ട് ഉപയോഗപ്പെടുത്താമോ അത്ര കണ്ട് അതിനായി ശ്രമിക്കുക. ലണ്ടന്റെ മുക്കിലും മൂലയിലും സി സി ടി വി എന്ന സംവിധാനം ഉണ്ട്. ഒരുത്തനും അക്രമം കാണിക്കാന്‍ മുതിരില്ല..ഉണ്ടായാല്‍ തന്നെ പിടിക്കപ്പെടും. ട്രാഫിക് നിയമം തെറ്റിക്കുന്ന വാഹനങ്ങളുടെ ചിത്രമെടുക്കുന്ന ക്യാമറ, അതിന്‍റെ നമ്പര്‍ സഹിതം ഉടമയുടെ പേരില്‍ പിഴ ഈടാക്കിക്കൊണ്ടുള്ള അറിയിപ്പ്, ഫോട്ടോ സഹിതം എത്തിക്കും. ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല ആര്‍ക്കും . ഇവിടെ പോലീസ് ഇതൊന്നും കൈകാര്യം ചെയ്യുന്നില്ല. കസബിന്റെ ചിത്ത്രം കിട്ടിയത് റെയില്‍വേ സ്റ്റേഷനില്‍ ഇതുണ്ടായിരുന്നത് കൊണ്ടല്ലേ. എന്തുകൊണ്ട് നമ്മുടെ തിരക്കേറിയ തെരുവുകളിലും വാഹനങ്ങളിലും ഈ ക്യാമറ ഘടിപ്പിച്ചുകൂടാ? . വലിയ ചെലവൊന്നുമില്ല. വന്‍ കമ്പനികള്‍ അതിനു സഹായം നല്‍കും. പിടിപ്പില്ലാത്ത പോലീസുകാരെ ഇനി ആവശ്യമില്ല. സാധാരണക്കാരേക്കാള്‍ ഉയര്‍ന്നു ചിന്തിക്കാന്‍ കഴിയുന്നവരെ പോലിസിലേക് എടുക്കണം. പാവങ്ങളെ ചവിട്ടി മെതിക്കാനാവരുത് പോലീസ് . രാഷ്ട്രീയം നോക്കാതെ രക്ഷകന്‍ എന്ന് തോന്നുന്നവരെ തിരഞ്ഞെടുപ്പില്‍ സഹായിക്കുക. ഒരിക്കലും നമ്മളെ പിന്നില്‍ നിന്ന് കുത്തുന്ന ഒരുവനെ തിരഞ്ഞെടുത്തു കൂടാ. വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ ജനങ്ങള്‍ ഒറ്റക്കെട്ടാകണം. രാഷ്ട്രീയം ഇനി നോക്കേണ്ട. ജീവനും സ്വത്തിനും ആണ് പ്രാധാന്യം നല്‍കേണ്ടത് . ഇന്ത്യ കൈവരിച്ച പുരോഗതി അവള്‍ സ്വയം ആര്‍ജിച്ചത് തന്നെയാണ്. നമുക്ക് ചെയ്യാനായത് കൃഷിഭൂമികള്‍ ഇല്ലാതാക്കാനും വനഭൂമി നശിപ്പിക്കാനുമാണ്. അതൊക്കെ ഉണ്ടായിരുന്നേല്‍ നാം സ്വയം പര്യാപ്തമായേനെ. ഇന്നും മറ്റു രാജ്യങ്ങളുടെ പാവയായി ഇന്ത്യ മാറുമ്പോള്‍ മറുനാട്ടില്‍ ജോലിചെയ്യുന്നവര്‍ സങ്കടപ്പെടുന്നുണ്ട്. അവരുടെ പ്രതികരണങ്ങള്‍ ക്ഷോഭാജനകമാണ്. ഇന്ന് ഇന്ത്യയില്‍ ജീവിക്കുന്നവര്‍ ദിനം പ്രതി കാണുന്നത് കണ്ട് സഹിച്ചു കഴിയുന്നു. സ്വയം ഉണരണം. ഓരോരുത്തരും. നമ്മളെ രക്ഷിക്കാന്‍ നമുക്ക് ആവണം. നമ്മുടെ തലയില്‍ ആള്‍താമസം ഉണ്ടെന്നു വിളിച്ചു പറയണം. സമൂഹത്തിനും രാജ്യ താല്പര്യത്തിനും എതിരെ പ്രവര്‍ത്തിക്കുന്ന ഒരുത്തനെയും വെറുതെ വിടരുത്.

വീട്ടില്‍ അന്നം എത്തിക്കാന്‍ ഉള്ള പെട പാടിനിടയില്‍ വഴിയോരത്തെ ഒരു സ്ഫോടനം ജീവനെടുതവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാം..ഇത്തരം കാര്യങ്ങളില്‍ മത സ്പര്ധയില്ലാതെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കാം നമുക്ക്..