Thursday, July 14, 2011

പ്രതികരിക്കണം..ശക്തമായി..


മുംബൈയില്‍ വീണ്ടും സ്ഫോടനങ്ങള്‍..21 മരണം..ഇവിടെ ആര്‍ക്കാണ് നഷ്ടങ്ങളുടെ കണക്കുകള്‍ പറയാനുണ്ടാവുക..കാലങ്ങളായി നമ്മള്‍ മലയാളികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ അനുഭവിക്കുന്നത് ജീവനും സ്വത്തിനും സംരക്ഷണം ഇല്ലാത്ത അവസ്ഥയല്ലേ? നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും 2006 ജൂലായില്‍ മുംബയില്‍ ഉണ്ടായ ബോംബ്‌ സ്ഫോടനങ്ങള്‍. തീവ്രവാദികള്‍ തുടര്‍ന്നു വരുന്ന ഒരു രീതിയാണ് ബോംബ്‌ സ്ഫോടന വാര്ഷികത്തിനോ അതിനടുത്ത ദിനങ്ങളിലോ സ്ഫോടനങ്ങള്‍ നടത്തുക എന്നത്. അന്ന് ട്രെയിനില്‍ ഉണ്ടായ സ്ഫോടനങ്ങളില്‍ 181 പേര്‍ മരിച്ചു. അഞ്ച് വര്‍ഷത്തിനു ശേഷം ഇന്നലെ നടന്ന സ്ഫോടനങ്ങളില്‍ 21 നിരപരാധികളാണ് കൊലചെയ്യപ്പെട്ടത്. ആര്‍ക്കുവേണ്ടി ആരാണ് കൊല ചെയ്യുന്നത് എന്നതില്‍ കാര്യം ഇല്ല. കാരണം ആര്‍ക്കും ആര്‍ക്കെതിരെയും കേസ് കൊടുക്കാം എന്ന് വക്കീല്‍ പറയും പോലെ ആര്‍ക്കും ആരെയും കൊല്ലാം. നാട്ടാരുടെ രക്ഷ നിക്ഷിപ്തമായിരിക്കുന്ന സര്‍ക്കാരുകള്‍ എന്താണ് ചെയ്യുന്നത്? സുരക്ഷ ഉദ്യോഗസ്ഥര്‍ എന്താണ് ചെയ്യുന്നത്? ധീരന്മാരായ മൂന്നു സീനിയര്‍ പോലീസ് ഉദ്യോഗസ്ഥര്‍ മരിച്ചു കസബിന്റെ മുംബൈ ആക്രമണത്തില്‍. അന്ന് ജനങ്ങള്‍ പറഞ്ഞു ഒരു രാഷ്ട്രീയക്കാരനും സഹതപിക്കാന്‍ ഈ വഴി വരണ്ട എന്ന്. എങ്കിലും ഈ രാജ്യത്ത് ജീവിക്കാന്‍ അവന്‍റെ പിന്‍ബലം വേണം. ദയനീയ സ്ഥിതി. നല്ലവരായ ചുരുക്കം ചില രാഷ്ട്രീയക്കാര്‍ക്ക് പോലും പേര് ദോഷം ഉണ്ടാക്കുന്ന രീതിയില്‍ ചില ദുഷ്ട ശക്തികള്‍ പ്രതിലോമ ശക്തികളെ പിന്‍തുണ നല്‍കുന്നില്ലേ ? പാര്‍ട്ടികള്‍ക് അറിയാത്ത കാര്യം അല്ല അത്. രാജിവ് ഗാന്ധിയുടെ കൊലപാതകത്തില്‍ ഏതേലും പാര്‍ട്ടിക്കാരന്‍ കുടുങ്ങ്യോ? പച്ച പരമാര്ധം എല്ലാര്ക്കും അറിയാം എങ്കിലും ഒന്നും സാധിക്കുന്നില്ല.. അന്നത്തെ ഭരണ വര്‍ഗം ശിവരശനെ പിടിക്കാന്‍ പോലും സമ്മതിച്ചില്ല. പുരുളിയയില്‍ ആയുധം ഇറക്കിയ വിമാനത്തിന്റെ പൈലടിനെ പിടിച്ചെങ്കിലും രായ്ക് രാമാനം ഡല്‍ഹിയില്‍ ഒരു എം പിയുടെ അടുത്ത് എത്തിച് അന്നത്തെ സി ബി ഐ ദയരക്ടരുടെ സാന്നിധ്യത്തില്‍ രക്ഷപ്പെടുത്തിയതായി കണ്ടെത്തിയിരിക്കുന്നു. തജ്മഹല്‍ ഹോട്ടല്‍ ആക്രമണത്തിന് ശേഷം ഒരു സംഘം പത്ര പ്രവര്‍ത്തകര്‍ ഭീകരന്മാര്‍ വന്ന വഴിയില്‍ പരീക്ഷ്നാര്ധം സംശയം ജനിപ്പിക്കും വിധം യാത്ര ചെയ്തു നോക്കി..പോലീസ് പിടികൂടുമോ എന്നതായിരുന്നു അന്വേഷണം..പണത്തിന്റെ കട്ടി കൂട്ടിയപ്പം സെകുരിടിക്കാരന്‍ കാത്ത്തിവിട്ടു..കഷ്ടം..ഇങ്ങനെ നടന്നില്ലെന്കിലെ അദ്ഭുതമുള്ളൂ. ഇന്നും സംരക്ഷണം ഇല്ലാത്ത അവസ്ഥ തന്നെയെന്നു ഇത് വെളിപ്പെടുത്തുന്നു..

ഇന്ത്യയെ മാത്രമാണോ ഭീകരന്മാര്‍ക്ക് നോട്ടം? അല്ലെ അല്ല. ഇന്ന് അവര്‍ക്ക് ഏറ്റവും വൈരാഗ്യം അമേരിക്കയോട് ആണ്. ഇംഗ്ലണ്ടിനോടും വല്ലാത്ത പകയാണ്. എങ്കിലും അവിടങ്ങളില്‍ ഒന്നും നടക്കുന്നില്ല. സുരക്ഷ തന്നെ കാരണം. ഇംഗ്ലണ്ടിനു ചുറ്റും കടല്‍ ആണ്. എന്ന് കരുതി കടലില്‍ നീന്തി ഭീകരന്മാര്‍ എത്താറില്ല..

ഒരു അമേരിക്കന്‍ സെനറ്റര്‍ ഒബാമയെ കുറ്റപ്പെടുത്തി കൊണ്ടു പറഞ്ഞത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ സംകീര്‍ണമാകാതെ ഇരിക്കാന്‍ അമേരിക്ക ഈ രണ്ടു രാജ്യങ്ങളിലും ഭീകരര്‍ക്കൊപ്പം അക്രമങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ്. ഇന്ത്യയില്‍ സെന്‍സെക്സ് വളര്‍ച്ച കാട്ടുമ്പോള്‍ മുമ്പും ബോംബ്‌ സ്ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ട്. വോട്ട് ബാങ്ക് എന്ന് പറഞ്ഞു ഭീഷണി പെടുത്തി അന്വേഷണം മന്ദീഭവിപ്പിച് ഇല്ലാതാക്കുമ്പോഴും നഷ്ടങ്ങള്‍ ആര്‍ക്കാണെന്ന് നാം അറിയണം ..വാവിട്ട് കരയുന്ന ബന്ധുക്കള്‍..എന്‍ ഡി ടി വിയും സി എന്‍ എന്നും രാക്ഷ്ട്രീയക്കാരന്റെ കൊമാളിത്തരങ്ങളും വാക്ക് സാമര്ധ്യവും അരങ്ങില്‍ അവതരിപ്പിച്ചു കയ്യടി നേടുമ്പോള്‍ ഭീകരതക്കെതിരെ ശക്തമായി പോരാടാന്‍ ജീവന്‍ വെടിയാന്‍ പോലും മരിച്ചവരുടെ ഉറ്റവര്‍ തയ്യാറെടുക്കുന്നു , ഇനി ആര്‍ക്കും അപകടം ഉണ്ടാകരുതേ എന്ന പ്രാര്‍ഥനയോടെ..എന്നിട്ടും ഒരു ചെറു വിരല്‍ അനക്കാന്‍ പോലും ഭരണ വര്‍ഗത്തിനാകാത്തതെന്തേ ?

സ്ഫോടനം നടന്നു മിനിട്ടുകള്‍ക്കകം സോഷ്യല്‍ സൈറ്റുകള്‍ കാണണമായിരുന്നു..സഹായ വാഗ്ദാനങ്ങളുടെ പെരുമഴ..ഒപ്പം ശക്തമായ താക്കീത് ഭീകരന്മാര്‍ക്കും ഭരണക്കാര്‍ക്കും. എന്‍റെ ടാക്സ് തിരികെ തരൂ എനിക്ക് ഞാന്‍ സംരക്ഷണം ഒരുക്കിക്കൊള്ലാം എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. കള്ളപ്പണം കണ്ടുപിടിക്കാനും അഴിമതി തുടച്ചു നീക്കാനും ഉള്ള പ്രയത്നവും ലോക്പാല്‍ ബില്‍ അവതരണത്തിനും ഇടയില്‍ നടന്ന ആക്രമണത്തെ ദുരൂഹതെയോടെയാണ് ഒരാള്‍ ഫേസ് ബുക്കില്‍ കണ്ടത്. ട്വിറ്റെര്‍ ഏറ്റവും കൂടുതല്‍ ഉപകാരപ്രദമായി. എന്‍റെ വീട്ടില്‍ എത്തിയാല്‍ സഹായിക്കാം എന്നും എന്‍റെ വണ്ടിയില്‍ സൌജന്യമായി കൊണ്ടെത്തിക്കാം എന്നും പലരും എഴുതി. സഹായം എന്തും ചോദിക്കാനും നിരവധി നമ്പരുകളും യാത്ര ചെയ്യേണ്ട മാര്‍ഗങ്ങളും മാപ്പും എല്ലാം അവര്‍ നല്‍കി. ഇതൊക്കെ കണ്ടപ്പോള്‍ ജനങ്ങള്‍ ഇപ്പോഴും ഇത്തരം ആക്രമണങ്ങള്‍ പ്രതീക്ഷിക്കുന്നതായി തോന്നി. ഇന്ന് രാവിലെ ടി വികളില്‍ സംസാരിച്ച ജനങ്ങള്‍ പറഞ്ഞത് ഞങ്ങളെ ഭയപ്പെടുത്താന്‍ കഴിയില്ലെന്നാണ്. ഉറ്റവര്‍ നഷ്ടമാകുമ്പോഴും വിങ്ങുന്ന ഹൃദയത്ത്തോടെയാണ് ഇവര്‍ ഇത് പറയുന്നതെന്ന കാര്യം ആരും ഓര്‍ക്കുന്നില്ല. ആവേശത്തോടെ പ്രതിലോമ ശക്തികള്‍ക്കെതിരെ സംസരിച്ച്ചവരുടെ നിറ കണ്ണുകള്‍ അതിനു സാക്ഷി ..

എന്ത് ചെയ്യാം സര്‍ക്കാരുകള്‍ക്ക്? ടെക്നോളജി എത്രകണ്ട് ഉപയോഗപ്പെടുത്താമോ അത്ര കണ്ട് അതിനായി ശ്രമിക്കുക. ലണ്ടന്റെ മുക്കിലും മൂലയിലും സി സി ടി വി എന്ന സംവിധാനം ഉണ്ട്. ഒരുത്തനും അക്രമം കാണിക്കാന്‍ മുതിരില്ല..ഉണ്ടായാല്‍ തന്നെ പിടിക്കപ്പെടും. ട്രാഫിക് നിയമം തെറ്റിക്കുന്ന വാഹനങ്ങളുടെ ചിത്രമെടുക്കുന്ന ക്യാമറ, അതിന്‍റെ നമ്പര്‍ സഹിതം ഉടമയുടെ പേരില്‍ പിഴ ഈടാക്കിക്കൊണ്ടുള്ള അറിയിപ്പ്, ഫോട്ടോ സഹിതം എത്തിക്കും. ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല ആര്‍ക്കും . ഇവിടെ പോലീസ് ഇതൊന്നും കൈകാര്യം ചെയ്യുന്നില്ല. കസബിന്റെ ചിത്ത്രം കിട്ടിയത് റെയില്‍വേ സ്റ്റേഷനില്‍ ഇതുണ്ടായിരുന്നത് കൊണ്ടല്ലേ. എന്തുകൊണ്ട് നമ്മുടെ തിരക്കേറിയ തെരുവുകളിലും വാഹനങ്ങളിലും ഈ ക്യാമറ ഘടിപ്പിച്ചുകൂടാ? . വലിയ ചെലവൊന്നുമില്ല. വന്‍ കമ്പനികള്‍ അതിനു സഹായം നല്‍കും. പിടിപ്പില്ലാത്ത പോലീസുകാരെ ഇനി ആവശ്യമില്ല. സാധാരണക്കാരേക്കാള്‍ ഉയര്‍ന്നു ചിന്തിക്കാന്‍ കഴിയുന്നവരെ പോലിസിലേക് എടുക്കണം. പാവങ്ങളെ ചവിട്ടി മെതിക്കാനാവരുത് പോലീസ് . രാഷ്ട്രീയം നോക്കാതെ രക്ഷകന്‍ എന്ന് തോന്നുന്നവരെ തിരഞ്ഞെടുപ്പില്‍ സഹായിക്കുക. ഒരിക്കലും നമ്മളെ പിന്നില്‍ നിന്ന് കുത്തുന്ന ഒരുവനെ തിരഞ്ഞെടുത്തു കൂടാ. വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ ജനങ്ങള്‍ ഒറ്റക്കെട്ടാകണം. രാഷ്ട്രീയം ഇനി നോക്കേണ്ട. ജീവനും സ്വത്തിനും ആണ് പ്രാധാന്യം നല്‍കേണ്ടത് . ഇന്ത്യ കൈവരിച്ച പുരോഗതി അവള്‍ സ്വയം ആര്‍ജിച്ചത് തന്നെയാണ്. നമുക്ക് ചെയ്യാനായത് കൃഷിഭൂമികള്‍ ഇല്ലാതാക്കാനും വനഭൂമി നശിപ്പിക്കാനുമാണ്. അതൊക്കെ ഉണ്ടായിരുന്നേല്‍ നാം സ്വയം പര്യാപ്തമായേനെ. ഇന്നും മറ്റു രാജ്യങ്ങളുടെ പാവയായി ഇന്ത്യ മാറുമ്പോള്‍ മറുനാട്ടില്‍ ജോലിചെയ്യുന്നവര്‍ സങ്കടപ്പെടുന്നുണ്ട്. അവരുടെ പ്രതികരണങ്ങള്‍ ക്ഷോഭാജനകമാണ്. ഇന്ന് ഇന്ത്യയില്‍ ജീവിക്കുന്നവര്‍ ദിനം പ്രതി കാണുന്നത് കണ്ട് സഹിച്ചു കഴിയുന്നു. സ്വയം ഉണരണം. ഓരോരുത്തരും. നമ്മളെ രക്ഷിക്കാന്‍ നമുക്ക് ആവണം. നമ്മുടെ തലയില്‍ ആള്‍താമസം ഉണ്ടെന്നു വിളിച്ചു പറയണം. സമൂഹത്തിനും രാജ്യ താല്പര്യത്തിനും എതിരെ പ്രവര്‍ത്തിക്കുന്ന ഒരുത്തനെയും വെറുതെ വിടരുത്.

വീട്ടില്‍ അന്നം എത്തിക്കാന്‍ ഉള്ള പെട പാടിനിടയില്‍ വഴിയോരത്തെ ഒരു സ്ഫോടനം ജീവനെടുതവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാം..ഇത്തരം കാര്യങ്ങളില്‍ മത സ്പര്ധയില്ലാതെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കാം നമുക്ക്..

No comments:

Post a Comment