2012 മേയ് 19, ശനിയാഴ്‌ച

ചന്ദ്രശേഖരന്റെ കൊലപാതകവും മാധ്യമ ധര്‍മവും



ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ടു പ്രതിഷേധങ്ങളോ പ്രതികരണങ്ങളോ വിമര്‍ശനങ്ങളോ അത്രയൊന്നും അധികമായി കണ്ടതായി അറിയുന്നില്ല. എങ്കിലും തങ്ങള്‍ക്കെതിരെ ഇതൊക്കെ അധികമാണെന്ന് ചൂണ്ടിക്കാട്ടി അതിന്‍റെ ഒരു ആവരണം ധരിച്ചു ഉണ്ടാകാന്‍ ഇടയുള്ള പ്രതികരണങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള  മാര്‍ക്സിസ്റ്റ്‌ നേതൃത്വത്തിന്റെ ശ്രമം കഷ്ടമാണ്. മാധ്യമങ്ങളില്‍ ക്വട്ടേഷന്‍ ടീം ഉണ്ടെന്നായിരുന്നു ആദ്യ വെടി. പിന്നെ പല മാധ്യമ സുഹൃത്തുക്കളെയും പേരെടുത്തു പറഞ്ഞു വേട്ടയാടാന്‍ തുടങ്ങി. ഇത് പ്രതിഷേധിക്കപ്പെടെണ്ടതും നിന്ദനീയവുമാണ്. കേരളത്തില്‍ മാധ്യമ സിണ്ടികെറ്റ് ഉണ്ടെന്നായിരുന്നു മുംബ് അവര്‍ പറഞ്ഞത്. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരില്‍ പകുതിയിലേറെയും മാര്‍ക്സിസ്റ്റ്‌ അനുഭാവം ഉള്ളവര്‍ ആയിരുന്നു, ഇടതുപക്ഷ സഹചാരികള്‍ ആയിരുന്നു. ഇന്ന് അതില്‍ ഇടിവ് പറ്റിയിട്ടുണ്ടെങ്കില്‍ അതിനു കാരണവും പാര്‍ടി തന്നെയാണ്. ഒരു സംശയവും വേണ്ട. ആ മാധ്യമ സുഹൃത്തുക്കള്‍ ഒക്കെയും യഥാര്‍ഥ സഖാഖള്‍  ആണ്. അവര്‍ക്ക് ആരെയും കൊല്ലാനോ കൊലപ്പെടുത്താനോ  കൊട്ടേഷന്‍ ടീമിനെ അയക്കാനോ കഴിയില്ല. പാര്‍ട്ടിയില്‍ ഉള്ള ഒരു വിഭാഗം  തന്നെയാണ് ഗുണ്ടായിസവും കൊട്ടേഷന്‍ ടീമുകള്‍ക്ക് അന്ഗീകാരവും നല്‍കിയതെന്ന് ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ അതില്‍ കുറ്റം പറയാന്‍ കഴിയില്ല... ആദ്യകാലങ്ങളിലെ ഡിവൈ എഫ് ഐകാരന്‍ ഒന്ന് നിവര്‍ന്നു നിന്നാല്‍ മൂത്രമൊഴിക്കുമായിരുന്നു ഈ പീറ ഗുണ്ടകള്‍. ഇന്ന് അത് നടക്കാത്തത് അവരില്‍ ഒരു വിഭാഗം  അതിന്‍റെ സഹചാരികള്‍ ആയതു കൊണ്ടു തന്നെയാണ്. പൊതു സമൂഹത്തെയും നീതി നടത്തിപ്പിനെയും വെല്ലു വിളിക്കുകയും പ്രതികരിക്കുന്നവരെയും ഇഷ്ടമില്ലാത്തവരെ വക വരുത്തുകയും ചെയ്യുന്നതാവും ചിലര്‍ പിന്തുടരുന്ന മാര്‍ക്സിസ്റ്റ്‌ സിന്ധാന്തം. എന്നാല്‍ ഇതില്‍ ഒന്നുംപെടാതെ മാര്‍ക്സിസ്റ്റ്‌ ആയി ജീവിക്കുന്നവര്‍ ഉണ്ടെന്നും ഓര്‍ക്കണം.
ചന്ദ്രശേഖരന്റെ കൊലപാതകം ആരു തന്നെ  ആണ് ചെയ്തതെങ്കിലും അത് അപലപിക്കപ്പെടെണ്ടത് തന്നെയാണ്. അത് രാഷ്ട്രീയ കൊലപാതകം ആയാലും മുതലാളിക്കെതിരെ പ്രസങ്ങിച്ചതിനു  വകവരുത്തിയത് ആയാലും. പാര്‍ട്ടിക്ക് പങ്കില്ലെന്ന്   ആണയിട്ടാലും പാര്ടിക്കാരുടെ  പങ്കു തള്ളിക്കളയാനാവില്ല. മാര്‍ക്സിസ്റ്റ്‌ നേതൃത്വത്തിന്റെ പ്രതികരണം ഇതിലേക്കാണ് വെളിച്ചം വീശുന്നത്. എങ്കിലും ഈ കൊലപാതകത്തില്‍ കൂട്ടി വായിക്കപെടെണ്ട നിരവധി വസ്തുതകള്‍ ഉണ്ട്. ഒന്നുകില്‍ അന്വേഷണം ആ വഴിക്ക് നീങ്ങുന്നില്ല അല്ലെങ്കില്‍ മനപ്പൂര്‍വം ഒളിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന് വേണം കരുതാന്‍. അതെന്തെങ്കിലും ആകട്ടെ. കൊലപാതകികള്‍ ആരായാലും അവരെ തള്ളിപ്പറയാനും കനത്ത മറുപടി നല്‍കാനും പൊതു സമൂഹം തയ്യാറാകണം. കാരണം ഇത്തരം സംഭവങ്ങള്‍ക്ക്  നമ്മുടെ  പ്രതികരണം മാത്രമാണ് പോംവഴി. കൊലപാതകങ്ങള്‍ ഏതാണെങ്കിലും അപലപിക്കപ്പെടണം.
മുംബ്  ഇത്തരം കൊലപാതകങ്ങളെ അപലപിച്ചിരുന്ന മാധ്യമ ഗുരുക്കന്മാര്‍ ഉണ്ടായിരുന്നു. ഇന്ന്    അവര്‍ എന്തേ പ്രതികരിക്കുന്നില്ല. പേടി കൊണ്ടാവുമോ?  അതോ ഇനിയും പ്രതീക്ഷിക്കുന്ന ചില അവാര്‍ഡുകള്‍ക്ക് വേണ്ടിയോ സ്ഥാന മാനങ്ങള്‍ക്ക് വേണ്ടിയോ? അതുമല്ല ഇനി തങ്ങള്‍ പിന്തുടരുന്ന രാഷ്ട്രീയം അത്   ആയതുകൊണ്ടോ? എന്ത് കൊണ്ടു കൊലപാതകങ്ങള്‍ പ്രമുഖ പാര്‍ട്ടികളുടെ നേതാക്കളിലേക്ക് നീങ്ങുന്നില്ല? അതിനുള്ള അവസരം വരുമ്പോള്‍ അവര്‍ ചര്‍ച്ചയിലൂടെ ഇതിനു പരിഹാരം നിര്‍ദേശിക്കുന്നത് കണ്ടിട്ടില്ലേ? പാവങ്ങള്‍ ആയ രാഷ്ട്രീയ പ്രവര്‍ത്തകര്‍ നഷ്ടമാകുമ്പോള്‍ ആ   പദത്തിന്റെ വില അറിയുക. അവരുടെ കുടുംബത്തിനാണ്‌. .അതിനു കുറെ ലക്ഷങ്ങള്‍ വില ആയി നല്‍കുന്നത് കൊലക്കത്തി രാഷ്ട്രീയം കളിക്കുന്നവന്റെ ബുദ്ധി കൂര്‍മ്മതയാണ്..പണം കിട്ടിയപ്പോള്‍ കേസ് വേണ്ട എന്ന് പറയാനുള്ള ദയനീയ സ്ഥിതിയിലേക്ക് മത്സ്യ തൊഴിലാളി അധപ്പതിച്ച്തും കണ്ടില്ലേ?
കഴിഞ്ഞ ദിവസം ഇന്ത്യാവിഷനില്‍ നടന്ന ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത  മാധ്യമ പ്രവര്‍ത്തകരായ   ജേക്കബ്  ജോര്‍ജും ശക്തിധരനും പ്രതികരിച്ചത് കേള്‍ക്കാന്‍ രസമായിരുന്നു. കേരളത്തില്‍ മാധ്യമക്കാര്‍ ഒന്നടങ്കം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ തള്ളി പറയുന്നു. അവര്‍ സിണ്ടികെറ്റ് ആയി പ്രവര്‍ത്തിച്ചു മുന്‍ ധാരണ പ്രകാരം വാര്‍ത്തകള്‍ നിറയ്ക്കാന്‍ നോക്കുന്നു ഈ കൊലപാതകത്തെ വല്യ സംഭവമായി ഉയര്‍ത്തിക്കാട്ടുന്നു എന്നൊക്കെ അവര്‍ ഘോര ഘോരം വാദിച്ചു  ..പ്രിയ സുഹൃത്തെ നിങ്ങളുടെ രാഷ്ട്രീയം പാവം ജനങ്ങള്‍ക്ക്‌ അറിയില്ലായിരിക്കാം പക്ഷെ ഈ രംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് അറിയാം. അത് പോകട്ടെ, നിങ്ങള്‍  എന്തുകൊണ്ട് അങ്ങനെ ഒരു വാദം ഉയര്‍ത്തണം? നാളെ നിങ്ങള്‍ ആണ് കൊല്ലപ്പെടുന്നതെങ്കിലും ഇതുപോലെ തന്നെയാവും മാധ്യമങ്ങള്‍ പ്രതികരിക്കുക.. കേവലം മൈലേജു നേടുക മാത്രമല്ല അറിയിക്കാനുള്ള ധാര്‍മികത കൂടിയാണ് മാധ്യമങ്ങള്‍ നിറവേറ്റുന്നതു...ദയവു ചെയ്തു നിങ്ങള്ക്ക് അഭിപ്രായം ഇല്ലെങ്കില്‍ വെറുതെ ഇരിക്കുക..ഇത്തരം ഷോകളില്‍ പങ്കെടുക്കാതിരിക്കുക..അതല്ല പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ എന്തെങ്കിലും പ്രയോജനം കിട്ടുമെങ്കില്‍ ആയിക്കോ..പക്ഷെ ജനങ്ങളെ വിഡ്ഢികള്‍ ആക്കരുത് എന്നൊരു അപേക്ഷയുണ്ട്..
മാധ്യമ ധര്‍മം എന്നൊന്നുണ്ട്..അത് പിന്തുടരുന്നവര്‍ എത്ര പേര്‍ ഉണ്ട് എന്ന് ചോദിക്കരുത്..ഭുരിഭാഗം പേരും ധര്‍മ നിഷ്ടയുള്ളവര്‍ തന്നെ. പക്ഷെ ഈ മേഖലയില്‍ ഇത്തരം ബാക്ടീരിയകള്‍ ഇല്ലാതില്ല. ഇന്ത്യാവിഷന്‍ പിന്തുടരുന്ന നയം അഭിനന്ദനീയമാണ്..എങ്കിലും ഒരു അപേക്ഷ..ഇത്തരം പ്രതികരണങ്ങള്‍ക്ക്  ആളുകളെ തിരഞ്ഞെടുക്കുമ്പോള്‍ തീര്‍ത്തും രാഷ്ട്രീയ ഭേദങ്ങള്‍ക്ക് അപ്പുറത്ത് സംസാരിക്കുന്നവരെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുക. അവര്‍ പറയുന്നതാവട്ടെ പൊതു സമൂഹം കേള്‍ക്കുന്നത്..പിന്നെ ഇത്തരക്കാര്‍ പറയുന്നതിന് പുല്ലു വില കല്‍പ്പിച്ചു പ്രബുദ്ധ കേരളം തള്ളിക്കളയും. തെറ്റ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന ഒന്ന് തെറ്റ് ആണെന്ന് മനസ്സിലാക്കാനും മനസ്സിലായെങ്കില്‍ അത് തിരുത്താനും ഉള്ള ആര്‍ജവം കാട്ടുകയാണ് വേണ്ടത്..അതല്ലാതെ കൊലക്കത്തി കയ്യാളുന്നത് ആര്‍ക്കും ഭൂഷണമല്ല. അങ്ങനെ തുടരുന്നവരെ തീവ്രവാദികളായി മുദ്രകുത്തി തുറുങ്കില്‍ അടക്കാതെ പാകിസ്ഥാനിലെക്കോ അഫ്ഗാനിസ്ഥാനിലെക്കോ നാട് കടത്തുകയാണ് വേണ്ടത്..പഠിക്കട്ടെ മര്യാദയും ജീവന്റെ വിലയും എന്തെന്ന്.. 

2012 മേയ് 18, വെള്ളിയാഴ്‌ച

മരുന്നുകളെ മാത്രമല്ല, അഭിനയിച്ചവരെയും തള്ളിപ്പറയണം


കുറെ നാളുകളായി മലയാളി വനിതകളെ അമ്പേ പറ്റിച്ചുകൊണ്ടിരിക്കുകയായിരുന്നു ആയുര്‍വേദത്തിന്റെ മറവില്‍ തട്ടിപ്പ് മരുന്നുകള്‍ പടച്ചു വിടുന്ന കള്ള കമ്പനികള്‍. ധാത്രി, ഇന്ദുലേഖ, ശ്രീധരീയം എന്നീ കമ്പനികളാണ് മലയാളികളെയും മറു നാട്ടുകാരെയും പറ്റിച്ചു കോടി കണക്കിന് പണം ഉണ്ടാക്കിയത്. ഇക്കഴിഞ്ഞ ദിവസം കേരള ഡ്രഗ്സ് കണ്ട്രോള്‍ ബോര്‍ഡ് ഇവരുടെ വ്യാജ മരുന്ന് ഉത്പാദന കേന്ദ്രങ്ങളില്‍ റെയിഡ് നടത്തി. ലക്ഷക്കണക്കിന്‌ വ്യാജ മരുന്ന് ഉത്പന്നങ്ങള്‍ ആണ് ഇങ്ങനെ പിടിച്ചെടുത്തു നശിപ്പിച്ചത്. മലയാള പത്രങ്ങളും പരസ്യം കിട്ടുന്ന മാധ്യമങ്ങള്‍ എല്ലാം തന്നെ ഈ വാര്‍ത്ത ചൂടോടെ മുക്കി. അല്ല, അതങ്ങനെയേ വരൂ. മുംബ് EASTERN കറി പൌടരിനെ മായം ചേര്‍ത്തതിന്റെ പേരില്‍ റയിഡ് ചെയ്തപ്പോഴും ഇതുണ്ടായി. അതുകൊണ്ട് പത്രത്തില്‍ വായിച്ചു അറിയാം എന്ന് ധരിക്കരുത്. മറയില്ലാതെയും വിവരങ്ങള്‍ അതേ പടി ലഭിക്കുവാനും സോഷ്യല്‍ സൈറ്റുകള്‍ നല്‍കുന്ന സേവനങ്ങള്‍ പ്രകീര്ത്തിക്കെണ്ടതാണ്. ഇവിടെയും അത് തന്നെയാണ് പറയുന്നത്. ഇത്തരം കമ്പനികളുടെ വെട്ടില്‍ വീഴരുതേ എന്ന് അഭ്യര്‍ഥിക്കുന്നു. മലയാളം മാധ്യമങ്ങള്‍ ഈ വാര്‍ത്ത‍ മുക്കിയപ്പോള്‍ ഇതില്‍ നിന്ന് ഒരു നേട്ടവും ലഭിക്കാത്ത CNN എന്ന ഇംഗ്ലീഷ് ചാനല്‍ വളരെ വൃത്തിയായി ഈ വാര്‍ത്ത കാട്ടി. മലയാളത്തില്‍ സ്വാധീനിക്കപ്പെടാന്‍ കഴിയാത്ത ഒരു ചാനലും ഒരു പത്രവും ഇനിയും ഉണ്ടാകാത്തതില്‍ പ്രബുദ്ധരായ (എന്ന് അവകാശപ്പെടുന്ന) നമ്മള്‍ മലയാളികള്‍ സ്വയം പഴിക്കുക.
ഡ്രഗ്സ് കണ്ട്രോള്‍ ബോര്‍ഡിന്റെ സൈറ്റില്‍ പറയുന്നത് "INDULEKHA BRINGA COMPLETE HAIR CARE OIL, INDULEKHA COMPLETE SKIN CREAM, SREEDHAREEYAM SMARLEAN, DHATHRI FAIR SKIN CREAM, DHATHRI HAIR CARE HERBAL OIL" എന്നീ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു എന്നാണു. 52 ലക്ഷം രൂപയുടെ ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഇവര്‍ക്കെതിരെ JUDICIAL FIRST CLASS MAGISTRATE COURT ല്‍ FIR നല്‍കുകയാണ്. ഇന്ദുലേഖയുടെ തലശ്ശേരി, കണ്ണൂര്‍ ഉത്പാദന കേന്ദ്രങ്ങളിലും, ധാത്രിയുടെ മൂവാറ്റുപുഴ, എറണകുളം കേന്ദ്രങ്ങളിലും റയിഡ് നടത്തി. 
ഉത്പന്നങ്ങള്‍ വക തിരിച്ചു വായനക്കാരുടെ ശ്രദ്ധക്കായി സൂചിപ്പിക്കാം." DHATHRI HAIR CARE CAPSULES, DHATHRI DIAVITA PLUS CAPSULES, INDULEKHA BRINGA COMPLETE HAIR CARE OIL, INDULEKHA SKIN CARE OIL, DHATRI FAIR SKIN CREAM, DHATHRI HAIR CARE HERBAL OIL, DHATRI HAIR CREAM, DHATHRI SKIN CARE OIL, SREEDHARIYAM SMART LEAN" എന്നീ ഉത്പന്നങ്ങള്‍ ആണ് വിവിധ ജില്ലകളില്‍ നടത്തിയ റയിഡ് വഴി പിടികൂടിയത്.
ഈ വാര്‍ത്തകള്‍  ഒളിപ്പിച്ച മാധ്യമങ്ങള്‍ (എന്തിന്റെ പേരിലായാലും) ഈ തട്ടിപ്പ് മരുന്ന് ഉത്പാദകരുടെ വിശദീകരണ പരസ്യങ്ങള്‍ വലിയ വലിപ്പത്തില്‍ തന്നെ കൊടുത്തു. വായനക്കാരോട് തന്നെ പ്രതിബദ്ധത. അല്ലെ? വിശദീകരണത്തില്‍ ഒരു തട്ടിപ്പ് കമ്പനി പറയുന്നത് ഉപഭോക്താക്കളെ പരസ്യങ്ങളിലൂടെ മാത്രമേ മരുന്നിന്റെ ഗുണം അറിയിക്കാന്‍ പറ്റൂ അതാണ്‌ പരസ്യം നല്‍കുന്നത് പരസ്യത്തില്‍ പറയുന്നത് ഉത്പന്നത്തില്‍ വരുത്താന്‍ ശ്രധ്ധിക്കാരുണ്ട് എന്നും, സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ കീര്‍ത്തിക്ക് മംഗല ഏല്‍പ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു, റയിഡ് നടന്നെങ്കിലും ഇത് എല്ലാ വര്‍ഷവും നടക്കാറുണ്ട് എന്നും ആണ്. അവര്‍ ഒന്ന് കൂടി പറഞ്ഞു. ഇത് ഞങ്ങളുടെ കമ്പനിക്കു എതിരെ മാത്രമല്ല കേരളത്തിലെ ആയുര്‍വ്വേദം എന്ന  പാവനമായ ചികിത്സാ ശാസ്ത്രത്തിനെതിരെ ആണെന്നാണ്.  അതില്‍ അവര്‍ക്ക് വേദനയും ഉണ്ടത്രേ. ചിരിക്കാതെ എന്ത് പറയാന്‍. ആയുര്‍വ്വേദം എന്ന സകള്‍ രോഗ നിവാരിനിയായ ഒരു ശാസ്ത്ര ശാഖയെ വ്യഭിച്ചരിക്കുകയല്ലേ ഈ പുങ്ങവന്മാര്‍. അതും ഒരു ജാള്യതയും ഇല്ലാതെ. ഇന്നാട്ടിലെ പാവപ്പെട്ടവന്‍ വിയര്‍ ത്ത്   ഉണ്ടാക്കുന്ന  നയാ പൈസ ഒരു ഉളുപ്പും ഇല്ലാതെ ഈ അഭിനവ ശാസ്ത്രഞ്ജന്മാര്‍ മോഷ്ടിക്കുകയല്ലേ? ഇതിനു സ്തുതി പാടുകയാണോ വേണ്ടത്? എതിര്‍ക്കാന്‍ നട്ടെല്ല് വേണം? എവിടെയും പണം മാത്രം മോഹിക്കുമ്പോള്‍ ഒന്നോര്‍ക്കുക നിങ്ങള്‍ക്കും ഒരു നഷ്ടം ഉണ്ടാവും ..ഓര്‍ക്കാതെ..ഉണ്ടാക്കിയില്ലേ കോടികള്‍..ആയുര്‍വേദ പ്രിയരായ മലയാളി മക്കളെ പറ്റിച്ചു? പോരെ? ഇനി നിങ്ങളുടെ സ്വത്വം എന്താണ് അറിയട്ടെ നാട്ടാര്‍..ഇവനെയൊക്കെ കയ്യാം വെച്ച് തുരുന്കിലടക്കുകയാണ് വേണ്ടത്..മറു പരസ്യം കൊടുത്തതിനും നടപടി എടുക്കുകയാണ്  വേണ്ടത്.. അതെങ്ങനാ വിളിവന്നു കാണുമല്ലോ മോളീന്ന്..എല്ലാം മോളില്‍ ഇരിക്കുന്നവന്‍ ആണല്ലോ കാണുന്നതും ചെയ്യിക്കുന്നതും..ശിവ ശിവ..നമുക്കും കിട്ടണം പണം..
ഇതില്‍ അഭിനയിക്കുന്നതും ശരിയാണോ? അല്ല. തീര്‍ത്തും അല്ല. വെറും ആഴ്ചക്കകം മുടി വളരുമെന്ന് പറഞ്ഞാല്‍ ഏതു വനിതയാണ്‌ ഇത് വാങ്ങാത്തത്. ഗള്‍ഫില്‍ ചൂടില്‍ മുടി കൊഴിയുന്ന ബന്ധുക്കള്‍ക്ക് നല്ലത് എന്ന് പറഞ്ഞു വാങ്ങി കൊടുത്തില്ലേ ഒത്തിരി പേര്‍. ഇതിനൊക്കെ നഷ്ട പരിഹാരം വാങ്ങുകയാണ് വേണ്ടത്. ഇതിന്റെയൊക്കെ പരസ്യ ചിത്ത്രങ്ങളില്‍ അഭിനയിച്ചവരോട്..  അഭിനയിച്ചതൊക്കെ ഇരിക്കട്ടെ. ഇനി വേണ്ട. പണം അല്ല. നിങ്ങള്‍ അഭിനേതാക്കളെ അഭ്രപാളിയിലെത്തിക്കുന്നതും കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നതും ഉടുതുണിക്ക്‌ മറു തുണി വാങ്ങാന്‍ പണം ഇല്ലെങ്കിലും സിനിമ കാണാനും ടീവി വീക്ഷിക്കാനും താല്പര്യപ്പെടുന്ന നിങ്ങളുടെ സ്വന്തം മലയാളിയുടെ കനിവ് ഒന്ന് കൊണ്ടു മാത്രമാണ് നിങ്ങള്‍ നിങ്ങലായത് എന്ന കാര്യം മറക്കേണ്ട. നമുക്കും ഒന്ന് ചെയ്യാം. ഇനി ഈ വെറുക്കപ്പെട്ട പരസ്യങ്ങളില്‍ അഭിനയിക്കുന്ന നടീ നടന്മാരെ തള്ളിപ്പറയാനും അവരുടെ ടീ വി സീരിയല്‍, സിനിമ എന്നിവ ബഹിഷ്കരിക്കാനും നമ്മള്‍ തയ്യാറാകണം. നമ്മളുടെ ശക്തി നമ്മള്‍ തന്നെയാണ്. ഒരു നീതിയും ഇരന്നു വാങ്ങാന്‍ കിട്ടില്ലെന്ന് മനസിലായിക്കാണുമല്ലോ ഇതിനകം നമുക്കെല്ലാം. ഈ കുറിപ്പിന്റെ വിശദമായ വിവരങ്ങള്‍ക്ക് കേരള സര്‍ക്കാരിന്‍റെ ഡ്രഗ് കണ്ട്രോള്‍ ബോര്‍ഡിനോട് കടപ്പെട്ടിരിക്കുന്നു. അവര്‍ അവരുടെ വെബ്‌ സൈറ്റില്‍ ഇത് നല്‍കിയിട്ടുണ്ട്, വളരെ വിശദമായി. നിങ്ങള്‍ പോയി നോക്കുക. സ്വയം മനസിലാക്കുക. ഈ കണ്ട കടശ്ശാനി മരുന്നുകളുടെ ഉപയോഗം ഇന്ന് തന്നെ നിറുത്തുക..ബന്ധുക്കളെ, സുഹൃത്തുക്കളെ പറഞ്ഞു മനസിലാക്കുക..പലര്‍ക്കും അറിയില്ല ഇതൊന്നും..
http://www.dc.kerala.gov.in 
അല്ലെങ്കില്‍ 
http://www.dc.kerala.gov.in/docs/pdf/raid.pdf

പിന്‍ നോക്ക്..
മുന്‍പ് ഒരു ആയുര്‍വേദ ബിസിനസ്‌കാരനെ കാണാന്‍ പോയി. ഇദ്ദേഹത്തിന്റെ മരുന്നുകള്‍ക്ക് നമുക്ക് കേട്ടു കേഴ്വി പോലും ഇല്ലാത്ത ഫലം തരാന്‍ കഴിവുള്ളതാണ് എന്ന് ഒരു പരസ്യം കണ്ടപ്പോള്‍ കൌതുകം തോന്നി ഒന്ന് ഇന്റര്‍വ്യൂ ചെയ്യാം എന്ന് കരുതി. രാമര്‍ പോലെ ഒരാള്‍ ആയിരിക്കുമല്ലോ. ചെന്നപ്പോള്‍ ഈ വിദ്വാന്‍ പറഞ്ഞത് കേള്‍ക്കണോ "സര്‍, ഞാന്‍ പത്താം ക്ലാസ് വരെ പഠിച്ചിട്ടുള്ളൂ. കൊടുക്കേണ്ടിടത്ത് ഒക്കെ കൊടുത്തു ജീവിക്കുകയാ. ഈ പറയുന്ന എന്‍റെ മരുന്നുകള്‍ക്കൊന്നും ഇപ്പറയുന്ന ഗുണം ഇല്ല. ആയുര്‍വേദ സംഹിതകളില്‍ പറയുന്നത് പോലെ ചെയ്താല്‍ ഒരുപക്ഷെ ഗാനം ഉണ്ടായേക്കാം. പക്ഷെ അതിനു ചിലവും കൂടും. വില്‍ക്കാനും കഴിയില്ല. അറിയുകയും ഇല്ല. വെറുതെ ഒരു പരസ്യം കൊടുത്തതാ. കൊല്ലത്ത് നിന്നും ഒരുത്തന്‍ വിളിച്ച് തനിക്കു അതിന്‍റെ ഗുണം കിട്ടി എന്ന് അവകാശപ്പെട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. അയാളെ വിളിച്ച് വരുത്തി ചോദിച്ചു. അയല്‍ പറയുന്നതൊന്നും എനിക്ക് മനസ്സിലായില്ല. മണം വരുന്ന ചില വസ്തുക്കള്‍ ചേര്‍ത്തു ഉണ്ടാക്കുന്ന വെറും എണ്ണ മാത്രമാണിത്. പക്ഷെ എനിക്ക് നല്ലപോലെ ചെലവാകുന്നുണ്ട്. എനിക്ക് ഗള്‍ഫില്‍ ആണ് ഇത് കൂടുതല്‍ ചെലവാകുന്നത്." എങ്ങനുണ്ട്? അമര്‍ഷം തോന്നി. ഒരു കാര്യവും ഇല്ല. തന്‍റെ പരസ്യത്തിന്റെ കാര്യം ഞാന്‍ ഏറ്റു എന്ന് മനസ്സില്‍ ഉറപ്പിച്ചു. എങ്കിലും എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പത്ര മുതലാളി ഞാന്‍ അല്ലല്ലോ. ഇപ്പോഴും ആ പരസ്യങ്ങള്‍ അനസ്യൂതം മാധ്യമങ്ങളില്‍ വരുന്നുണ്ട്. നമുക്ക് ചെയ്യാന്‍ കഴിയുന്നത്‌ അത് വാങ്ങാതിരിക്കുക. അറിയാവുന്നവരോടൊക്കെ പറഞ്ഞു കൊടുക്കുക. അത്ര പേരെങ്കിലും ഈ കെണിയില്‍ നിന്നും രക്ഷ നേടട്ടെ..
ഇവിടെ അടുത്ത് ഒരു കടക്കാരന്‍ കഴിഞ്ഞ ദിവസം ആണ് അറിഞ്ഞത് കറി പൌഡര്‍ നിര്‍മാതാവിന്റെ നിര്‍മാണ ശാല റയിഡ് ചെയ്ത വിവരം. ഉടന്‍ തന്നെ ആ മാന്യ ദേഹം അദ്ദേഹത്തിന്റെ കടയില്‍ നിന്ന് ആ ഉത്പന്നങ്ങള്‍ വലിച്ചു വാരി ഒരു ചാക്കിലിട്ടു. ഞാന്‍ ചോദിച്ചു എന്ത് ചെയ്യുന്നു എന്ന്..അദ്ദേഹം പറഞ്ഞ മറുപടി..എന്‍റെ കടക്കു ഒരു വിശ്വാസ്യത ഉണ്ട്..കണ്ടവന്റെ തട്ടിപ്പ് വില്‍ക്കാന്‍ അല്ല എന്‍റെ കട..എങ്ങനുണ്ട്..ശരിയാണ് അദ്ദേഹം പറഞ്ഞത്..ഞാന്‍ ആ കടയില്‍ പോകാറില്ലായിരുന്നു..ഇനി ധൈര്യമായിട്ട് പോകാം..വഞ്ചിക്കുന്ന ഉത്പന്നങ്ങള്‍ അദ്ദേഹം വില്‍ക്കില്ലെന്ന ഉറപ്പോടെ..
അറിയാനുള്ള അവകാശം നമുക്കുണ്ട്..പ്രശസ്ത ശാസ്ത്രഞ്ജന്‍ ശ്രീ ഗോപാലകൃഷ്ണന്‍

ആയുര്‍വേദത്തിന്റെ ഇന്നത്തെ ദുഷ്കീര്‍ത്തി വരുത്തുന്ന പ്രവണതകളെ കുറിച്ചു പറയുന്നത് കേള്‍ക്കാം..
http://www.youtube.com/watch?v=TpRP1EZndXg&feature=player_embedded#!

2012 ഏപ്രിൽ 10, ചൊവ്വാഴ്ച

വി എസ്‌ ഇപ്പോള്‍ വേലിക്ക് അകത്തല്ല......പുറത്ത്..ഒറ്റയ്ക്ക്..

24 വര്‍ഷം പോളിറ്റ് ബുറോയില്‍ അംഗം ആയിരുന്ന വി എസിനെ ഒരു കറിവേപ്പില പോലെ വലിച്ചെറിയുന്നത്  ഒരു സോഷ്യലിസ്റ്റ്‌  പ്രസ്ഥാനം എന്ന് അവകാശപ്പെടുന്ന  സി പി എമ്മിന് യോജിച്ചതല്ല തന്നെ. സി പി എമ്മിനല്ല, മറിച്ചു അതിന്‍റെ നേത്രുത്ത്വത്തിനാണ്  വി എസ്സിനെ വേണ്ടാത്തത്. ഭയം ഒന്ന് കൊണ്ടു മാത്രം, സി പി എം വിടാന്‍ മടിക്കുന്ന അനേകം പേര്‍ ഉണ്ടെന്നു ഓര്‍ക്കണം നിങ്ങള്‍. പാര്‍ട്ടിയിലെ  അഴിമതി വിളിച്ച്  പറയുന്നവരെ വച്ചു പൊറുപ്പിക്കില്ല എന്നുള്ള ഹീന നയം മാറ്റെണ്ടതായി ഉണ്ട്. ഇത് പറയുമ്പോള്‍ മാധ്യമ സിണ്ടികെറ്റ് എന്നും നേതൃത്ത്വത്തെ എതിര്‍ക്കുന്നവര്‍ എന്നും ഒക്കെ  പറഞ്ഞു  മുങ്ങരുത്. ഈ  ചെറുപ്പക്കാര്‍ക്ക് എന്താണ്  പറ്റുന്നത്? എന്തിനാണ് അവര്‍ അന്തം വിറ്റു ഈ അഴിമതി കറ പുരണ്ടവരെ  സംരക്ഷിക്കുന്നു?. എ കെ ജിയും മറ്റും ചോര നീരാക്കി കെട്ടി പൊക്കിയ പ്രസ്ഥാനമാണ് ഇത് എന്നോര്‍ക്കണം. പിരിച്ചു വിടാന്‍ കഴിയാത്തത്  കൊണ്ടു തന്നെയാണ്. ഒരു സംശയവും ഇല്ല, അല്ലെങ്കില്‍ വി എസിനെ ഇവറ്റകള്‍ എന്നെ കുരിശില്‍ അടിച്ചേനെ.
പ്രമുഖനായ  ഒരു മാധ്യമ പ്രവര്‍ത്തകന്‍ വാലില്‍ ഒരു കുട്ടി എന്ന് പേരുള്ള അദ്ദേഹം ഒരു ചാനലില്‍ ഘോര ഘോരം പ്രസങ്ങിക്കുന്നുണ്ടായിരുന്നു   വി എസ്‌ പുറത്താകുമെന്ന്. പാര്‍ട്ടിയുടെ അകത്തെ ആളായ ഇദ്ദേഹം പാര്‍ട്ടി  തീരുമാനം അത് വരും മുമ്പേ വിളിച്ച് പറഞ്ഞതിന് പാര്‍ട്ടി  എന്ത് നടപടി എടുക്കും? ഇയാളെ പോലുള്ളവരെ താണ് വണങ്ങുന്ന ഇന്ത്യ വിഷന്‍ സുഹൃത്തിന്റെ തൊലിക്കട്ടി സമ്മതിക്കണം. നിങ്ങള്‍ ആരെയാണ് ഭയക്കുന്നത്? നിങ്ങളെ എന്നാണ് ഈ മനുഷ്യന്‍ പഠിപ്പിച്ചത്? വായനക്കാര്‍ ക്ഷമിക്കണം സന്ദര്‍ഭത്തില്‍ ഓര്‍ത്ത ഒരു കാര്യം കുറിച്ചെന്നു മാത്രം. ഇതും ഇവിടെ പറയേണ്ടത് തന്നെ. മാധ്യമ സിണ്ടികെറ്റ്  എന്ന് പറയുന്നവന്റെ മനസ് ഇത്രയേ ഉള്ളു എന്ന് നിങ്ങള്‍ അറിയണം. 
85 വര്‍ഷം മുംബ് അമ്മ നഷ്ടമായപ്പോള്‍ പൊട്ടിക്കരഞ്ഞ ആ ബാലന്‍ ഏഴു വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ അനാഥനായി. അച്ചനും വിട്ടു പോയതോടെ ജീവന്‍ നില നിര്‍ത്താന്‍  അഷ്ടിക്കു വക തേടാന്‍ എട്ടാം ക്ലാസ്സില്‍ പഠിത്തം നിര്‍ത്തി ചെട്ടനോപ്പം തയ്യല്‍കാരനാവുകയായിരുന്നു വി എസ്‌. പിന്നെ കയര്‍ പിരിക്കാനും പോയി തുടങ്ങി. ട്രേഡ് യൂണിയന്‍, രാഷ്ട്രീയം എന്നീ  മേഘലകള്‍  പരിചിതം ആയതു അങ്ങനെ. 15 വയസില്‍ കോന്ഗ്രസ്സിലും തുടര്‍ന്നു രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ അവിഭക്ത കമ്മുനിസ്റ്റ്‌ പാര്‍ട്ടിയുടെ ഭാഗം ആകാനും അദ്ദേഹത്തിനായി. (തൊഴിലാളി വര്‍ഗം എന്ന് അന്ന് വിളിച്ചിരുന്നത് തൊഴിലാളികളെ തന്നെ ആയിരുന്നു എന്നോര്‍ക്കുക. ഇന്നത്തെ വൈറ്റ് കോളര്‍  ജോലി ചെയ്യുന്ന നിറ ഭേദം ഇല്ലാത്ത ബൂര്‍ഷ്വാ എന്ന് നാം വിളിക്കുന്ന തൊഴിലാളി അല്ല). അഞ്ചു വര്‍ഷത്തില്‍ ഏറെ ജയിലിലും നാലര വര്‍ഷത്തോളം ഒളിവിലും കഴിഞ്ഞൂ ഇദ്ദേഹം. 
നോക്കുക ഇദ്ദേഹത്തിന്‍റെ തെറ്റിന്റെ ആരംഭം. 1962 വര്‍ഷക്കാലത്ത് ചൈന - ഇന്ത്യ യുദ്ധം ഉണ്ടായപ്പോള്‍ ഏതൊരു പൌരന്റെയും കടമ പോലെ അതിര്‍ത്തിയില്‍ പൊലിഞ്ഞു പോകുന്ന ഇന്ത്യന്‍ പട്ടാളത്തിനു ജയ് വിളിച്ചതായി ആദ്യ കുറ്റം. അന്ന് വെറും നിറത്തിന്റെ പേരില്‍ ചൈനയ്ക്കു സിന്ദാബാദ് വിളിച്ച അന്നത്തെ പാര്‍ടിയുടെ തല തോട്ടപ്പന്‍ ആയി നാം കരുതുന്ന ഇ എം എസ്‌ കടുത്ത നടപടി എടുത്തു. വി എസ്‌ മാത്രമായിരുന്നില്ല. അന്ന് സെക്രടരിയെറ്റ് മെമ്പര്‍ ആയ ഓ വി ജോസെഫും ഉള്‍പ്പെട്ടു. അത് വക വെക്കാതെ സൈനികര്‍ക്ക് രക്തദാനം ചെയ്യാനും വി എസ്‌ തയ്യാറായി. ഇതിനു  ചങ്കൂറ്റം എന്നല്ലാതെ എന്താ പറയുക? ഏത് സഖാവിനാണ് ഇത്തരം വീര്യം ഉണ്ടാവുക. ഇന്ന് ചൈനയുമായി യുദ്ധം ഉണ്ടായാല്‍ ചൈനയ്ക്കു സ്തുതി പാടുകയും ഇന്ത്യയില്‍ ഇന്ത്യക്കാരന്റെ മേല്‍ കുതിര കയറുകയും ചെയ്‌താല്‍ നിറവും മണവും രുചിയും നോക്കാതെ വഴി നീളെ വെട്ടിയിടും ജനങ്ങള്‍. പാകിസ്താന്‍ ജയിക്കുമ്പോള്‍ മലപ്പുറത്ത് പടക്കം പോട്ടിച്ച്ചെന്നു പറയുന്നതിനപ്പുറം ഒന്നും ഇല്ല പാര്‍ട്ടിയുടെ ഈ നടപടി. ഇവിടെ ഇന്ത്യക്കാരന്റെ പാര്‍ട്ടി  ഏതാണെന്ന് തിരിച്ചറിയാന്‍ ഇ എം എസിനായില്ല. (വി എസിനായി. പിണറായിക്ക് അതാകും എന്ന് വിശ്വാസം ഇല്ല. കാരാട്ട് റബ്ബര്‍ സ്റ്റാമ്പ്‌ ആയിട്ട് നാളുകളായി. ഇനിയും ഒരു വര്‍ഷം കൂടി അത് തുടരുകയും ചെയ്യും.) 
പിന്നീട്, സി പി ഐ യില്‍ നിന്ന് സി പി എം മാര്‍ക്സിസ്റ്റ്‌ ആയി പാര്‍ട്ടി  രൂപീകൃതം ആയപ്പോള്‍ അന്ന് 32 പേര്‍ക്കൊപ്പം ചേര്‍ന്നു അതിനു അടിത്തറ പാകിയ നേതാക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന അദ്ഭുതം ഈ മനുഷ്യന്‍ മാത്രം ആണ്. ഉള്ളത് തുറന്നു പറയുക, അഴിമതി ആരു കാട്ടിയാലും ചൂണ്ടിക്കാട്ടുക ഇതൊക്കെ അദ്ദേഹം അനുവര്‍ത്തിച്ചു  പോന്ന നയങ്ങള്‍ ആയിരുന്നു. ഒടുവില്‍ പിണറായി ലാവ്‌ലിന്‍ കേസില്‍ പെട്ടപ്പോള്‍ അതും ചൂണ്ടിക്കാട്ടി ശബ്ദം ഉയര്‍ത്തി പാവം. പണ്ടത്തെ വര്‍ഗ ബഹുജന പങ്കാളിത്തം പാര്‍ട്ടി എന്നേ മറന്നു പോയി എന്ന് അദ്ദേഹം ഓര്‍ക്കണമായിരുന്നു.
കോണ്ഗ്രസ്സിന്റെ ഭരണം നടത്തിയ ബസുവിനെ ഇഷ്ടമായിരുന്നു സി പി എമ്മിന്. അഴിമതി ആരോപണ വിധേയനായ പിണറായിയെ ഇഷ്ടം. ദേശീയ മീറ്റിംഗില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്ന് പറഞ്ഞ ബുദ്ധദേവിനെയും ഇഷ്ടം. ഇവരൊന്നും പാര്‍ട്ടിയ്ക്കുവേണ്ടി ചോര നീരാക്കിയവരാണോ? (ഒഴുക്കിയവരാവും) അതറിയണമെങ്കില്‍ വി എസ്‌ ആരാണെന്ന് നിങ്ങള്‍ അറിയണം.
ഇന്ത്യയില്‍ സി പി എമ്മിന്റെ founder leader ആയിരുന്നു അദ്ദേഹം. പാര്‍ട്ടിയെ ഇന്നത്തെ നിലയില്‍ എത്തിച്ചതിനുള്ള   അംഗീകാരം അദ്ദേഹത്തിനു മാത്രം അവകാശപ്പെട്ടതാണ്. മുംബ് ഭരണം ഒഴിയുന്ന സര്‍ക്കാര്‍ തുടര്‍ന്നു വരുന്ന തിരഞ്ഞെടുപ്പില്‍ അന്പേ പരാജയ പെടുകയായിരിന്നു  പതിവ്. എന്നാല്‍ അതൊക്കെയും തിരുത്തി, തന്‍റെ ഭരണത്തിന്റെ മാത്രം നേട്ടമായി വോട്ടുകള്‍ മാറ്റി കൊണ്ഗ്രസ്സിനോപ്പം എത്താന്‍ ഇടതു പക്ഷത്തിനായി. ഇത് നേതാവിന്‍റെ പ്രതിശ്ചായ തന്നെയാണ് കാട്ടുന്നത്. അല്ലാതെ പാര്‍ട്ടിയില്‍ ആള് കൂടിയിട്ടോ കൊണ്ഗ്രസ്സിനോട് വെറുപ്പ്‌ കൂടിയിട്ടോ പിണറായിയെ ഇഷ്ടപ്പെട്ടിട്ടോ പാര്‍ട്ടിയുടെ അടിത്തറ ബെലപ്പെട്ടിട്ടോ  അല്ല എന്നോര്‍ക്കണം. പാര്‍ട്ടിയുടെ  നിയന്ത്രണം അല്ല രാജ്യത്തിനു അനുസരിച്ചുള്ള നയം ആണ് വേണ്ടത് എന്ന് പറയുന്നതില്‍ എന്താണ് തെറ്റ്. വി എസ്‌ ശബരിമലയില്‍ പോയതും ഇവിടെ ചേര്‍ത്ത് വായിക്കണം. ഇതൊക്കെ ചെയ്യാന്‍ റബ്ബറും പ്ലാസ്ടിക്കും  നട്ടെല്ലിന്റെ സ്ഥാനത്ത് വച്ചോണ്ട് നടക്കുന്ന കുട്ടി നേതാക്കന്മാര്‍  ഓര്‍ക്കേണ്ടതാണ്. അഴിമതിയുടെ കൂടാരങ്ങള്‍ ആയി അരങ്ങു വാഴുന്നവര്‍ ഉണ്ടല്ലോ, മുഷ്ടി ചുരുട്ടി ആകാശത്ത് ഇടിച്ചു  അവര്‍ക്ക് ഇനിയും നിങ്ങള്‍ വിളിച്ചോ കീജയ്, കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞത് പോലെ നമുക്കും കിട്ടണം പണം..എന്ന്..അല്ലെ? അല്ലാതെ ഒന്നും പറയാന്‍ ഇല്ല..
ഇന്നലെ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാതെ തിരിച്ചു പോയി അച്ചുതാനന്ദന്‍ . ശക്ത്തന്‍ ആയ ആ മനുഷ്യന്‍ കരയില്ല. എന്നാല്‍, ആ മനസ് കരയുന്നത് നാം കാണണം. ഇന്കുഇലാബ്  സിന്ദാബാദ് വിളികളും സമര വീര്യം വഴിഞ്ഞു ഒഴുകുന്ന ഗാന ശകലങ്ങളും കേട്ടാല്‍ ഉള്ളില്‍ തിരയിളകുന്ന ആയ നേതാവിന് ഒരു പക്ഷെ പിടിച്ചു നില്‍ക്കാന്‍ ആയെന്നു വരികയില്ല. ചീത്ത വിളിച്ചു എന്ന് പറഞ്ഞു കൈക്കുഞ്ഞിനെ പോലെ പൊട്ടി കരഞ്ഞ രാജേഷും സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കപ്പെട്ട സരോജിനി ബാലാനന്ദനും അത് അടക്കാനാവില്ല. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ മാത്രം ഇരിക്കാന്‍ വേണ്ടി ഇരിപ്പിടം ഒരുക്കിയപ്പോള്‍ വേദിക്ക് പുറത്ത് നില്‍ക്കേണ്ടി വരുന്നത് വി എസിനെ സംബദ്ധിച്ച് അത്   തന്നെ കൊല്ലുന്നതിനു സമാനം ആണ്. "Cowards die many times before their deaths" എന്ന് വില്ല്യം ഷെയ്ക്ക്സ്പീര്‍ പറഞ്ഞത് ഓര്‍ക്കുക. വി എസിനെ ഏതായാലും അതിനു കിട്ടില്ല. ഇന്ന് വി എസ്‌ പക്ഷം എന്നും പിണറായി പക്ഷം എന്നും രണ്ടു പക്ഷം ആയി സി പി എം പിരിഞ്ഞു പോയാല്‍, തീര്‍ച്ച ,  ആത്മവീര്യവും  വിപ്ലവ വീര്യവും ഉള്ള ഉത്തമ കമ്മ്യൂണിസ്റ്റ്   വി എസിന്‍റെ ഒപ്പം മാത്രമേ നില്‍ക്കൂ..പിന്നെ വാളും ബോംബും  അന്യ ഭാഷാ ഗുണ്ടകളെയും കാട്ടി ഭീഷണി പെടുത്തിയാല്‍ വാരിക്കുന്തത്തിന്റെ പണി മാത്രം അറിയാവുന്ന സാധാരണക്കാരായ സഖാക്കള്‍ പേടിക്കുക തന്നെ ചെയ്യും.
പിണറായിക്ക്   ചേരുന്നത് കേരളത്തില്‍ ബഹുരാഷ്ട്ര കുത്തകകള്‍ ഉണ്ടാക്കുകയാണ്. അതിനു ബേബിയും ഐസകും ഒക്കെ ചേരും.
കഴിഞ്ഞ ദിവസം ഉണ്ടായ   നടപടികള്‍ക്ക് വി എസ്‌ കടപ്പെടെണ്ടത് മൂന്നാര്‍, കൊച്ചി എം ജി റോഡ്‌, സിനിമ കാസറ്റ്, ലോട്ടറി, കിഡ്നി എന്നീ അധോലോക കാരോടും വെറുക്കപ്പെട്ടരോടും  ആവും. അധകൃതനെ വീണ്ടും തഴയാന്‍ ആയതില്‍ സന്തോഷിക്കുകയാവും വരേണ്യ വര്‍ഗ പാര്‍ട്ടി. വി എസിന്  89 വയസാകുന്നു, ഈ ഒക്ടോബറില്‍. പ്രിയ സഖാക്കളെ, നിങ്ങള്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നുണ്ടായിരുന്നെങ്കില്‍   നിങ്ങള്ക്ക് എന്തെകിലും നല്‍കാന്‍ ഉണ്ടായിരുന്നെങ്കില്‍ അതിനു കഴിയുമായിരുന്ന, ഏറ്റവും നല്ല മുഹൂര്‍ത്തം ആണ് ഇന്നലെ കോഴിക്കോട്ടു അരങ്ങൊഴിഞ്ഞത്. അടുത്ത പാര്‍ട്ടി  സമ്മേളനം വി എസ്‌ ഉറ്റു നോക്കുന്നില്ല. ഇനി അതിനു ബാല്യം ഇല്ല. ഒരു പക്ഷെ ഗൌരി അമ്മയോടും, രാഘവനോടും മറ്റും വി എസ്‌ ചെയ്ത അപരാധത്തിന് മറുപടി ആവും ഇത്.
കേരളത്തിലെ സാധാരണ കാരന്റെ പ്രാക്കും കാരണമാവും. വെട്ടി നിരത്തല്‍ എന്ന് പറഞ്ഞു തെങ്ങും, വാഴയും, അടക്ക മരവും, മീന്‍ വളര്‍ത്തലും, കപ്പ കൃഷിയും, തോട്ടങ്ങളും, പച്ചക്കറി കൃഷികളും നശിപ്പിച്ചു വി എസ്‌ ഏല്‍പ്പിച്ച മുറിവ് പോലും ഇത് കാണുമ്പോള്‍  ആ സാധാരണക്കാരന്‍ മറന്നേക്കാം..എങ്കിലും charithram  നിങ്ങള്ക്ക് മാപ്പ് നല്‍കില്ല..

2012 മാർച്ച് 30, വെള്ളിയാഴ്‌ച

ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മീഷണര്‍ കാണാന്‍ പോകുന്നോ? ഡിക്ഷനറി എടുത്തോളൂ..



      ഷാജി കൈലാസ് -  രണ്‍ജി പണിക്കര്‍ ടീമിന്റെ "ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മീഷണര്‍" ഡിക്ഷനറി ഇല്ലാതെ കാണാന്‍ പോകരുതേ. ഒന്നും പിടികിട്ടൂല. രണ്‍ജി പണിക്കര്‍ ഉള്ള ഡിക്ഷനറികള്‍ എല്ലാം തിരഞ്ഞ് കടുകട്ടിയുള്ള ഒരുമാതിരി വാക്കുകളെല്ലാം കയറ്റി. എന്ത് ന്യായീകരനന്തിന്റെ പേരിലായാലും മലയാളി പോകുന്നത് മനസിലാകാത്ത വാക്കുകള്‍ വെള്ളിത്തിരയില്‍ തകര്‍ത്തു വിടുന്ന നടന്മാരെ കാണാന്‍ അല്ല. പണ്ട് ഷാജി കൈലാസ് "ഏകലവ്യന്‍" എന്ന സിനിമയില്‍ നരേന്ദ്ര പ്രസാദിനെ കൊണ്ട് ഇന്ഗ്ലിഷിന്റെ ഗുണം പറയിക്കുന്നുണ്ട്. ദേഷ്യം വരുമ്പോള്‍ നല്ലതാണത്രേ. ആയിക്കോട്ടെ. അത് ഈ സിനിമയുടെ എല്ലാ സീനിലും ഉപയോഗിക്കനമായിരുന്നില്ല.
 മൂന്നു മണിക്കൂറിലേറെ തീയറ്ററില്‍ ഇരിക്കുന്നത്  അസഹനീയമാണ്. അതും ആദ്യ പകുതിയില്‍ പലപ്പോഴെങ്കിലും വലിച്ചു നീട്ടുന്ന ഒരു പ്രതീതി ഉണ്ടായിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ചിത്രം ഇഴയുന്നു.
കിംഗ്‌, കമ്മീഷണര്‍ എന്നീ ചിത്രങ്ങള്‍ ഷാജി - രണ്‍ജി ടീമിന്റെ ബോക്സ്‌ ഓഫീസി ഹിറ്റുകള്‍ ആയിരുന്നു. അതിന്‍റെ മറ പറ്റി ഭരത് ചന്ദ്രന്‍ ഐ പി എസ്‌ എന്നൊരെണ്ണം രണ്‍ജി ഒറ്റക്കും ചെയ്തു. ഇപ്പോള്‍ ഈ കിംഗ്‌, കമ്മീഷണര്‍ എന്നീ ചിത്രങ്ങളിലെ നായകന്മാരായ ജോസഫ്‌ അലക്സ്‌ ഐ എ എസ്‌, ഭരത് ചന്ദ്രന്‍ ഐ പി എസ്‌ എന്നിവരെ ചേര്‍ത്താണ് പുതിയ ചിത്രം. മമ്മൂട്ടിയുടെ കഥാപാത്രം പഴയതില്‍ നിന്നൊട്ടും വ്യത്യസ്തമല്ല. ആ ചൂടും ചൂരും ഒക്കെയുണ്ട്. കൈകൊണ്ട് പിന്‍ മുടി തട്ടുന്നതും ഒരെല്ല് കൂടുതല്‍ ഉണ്ടെന്നു പറയുന്നതും കയ്യടി നേടുന്നുണ്ട്. ഈ സിനിമയില്‍ ഒരു നട്ടെല്ല് തന്നെ കൂടുതല്‍ ഉണ്ടെന്നും അടിച്ചു വിടുന്നുണ്ട്. തരക്കേടില്ല. പക്ഷെ മിടുക്കന്മാരും അഭ്യാസികളും ആയ ഒരു പറ്റം തട്ടുതകര്‍പ്പന്‍ പയ്യന്മാരെ ബോക്സിംഗ് റിങ്ങില്‍ കയറിച്ചെന്നു കാല്‍ ഒന്ന് പൊന്തിക്കാന്‍ കഴിയാത്ത മമ്മൂട്ടി, (മോഹന്‍ ലാല്‍ പറയും പോലെ) "ത്രിഗുനെ"ത്രിഗുനെ" എന്ന് പറഞ്ഞു വലിച്ചടിച്ചു തോല്‍പ്പിക്കുന്നത് അതിഭാവുകത്വം നിറഞ്ഞത്‌ ആയി പോയി എന്ന് പറയാതെ വയ്യ. സുരേഷ് ഗോപി അത് ചെയ്‌താല്‍ പ്രേക്ഷകന്‍  പിന്നേം സഹിക്കും. ഒന്ന് രണ്ടു ആവര്‍ത്തന സീനുകള്‍ സന്ഘട്ടനങ്ങള്‍ക്കിടയില്‍ കടന്നു കേറിയിട്ടുണ്ട്. പുതിയ കഥാ തന്തു ആണെന്ന് സംവിധായകനും എഴുത്തുകാരനും ആവര്‍ത്തിച്ചു പറയുകയല്ലാതെ ഒരു പുതുമയും ഇല്ല. ഇന്നത്തെ രാജ്യത്തിന്‍റെ അവസ്ഥ ചൂണ്ടിക്കാട്ടുന്നു ഈ ചിത്രം. ഇത്തരം വിഷയങ്ങള്‍ പ്രതിപാദിക്കുന്ന  നിരവധി ചിത്രങ്ങള്‍ പുറത്ത്  വന്നിട്ടുണ്ട്. പാകിസ്താനില്‍ നിന്ന് ഒരു തീവ്രവാദി നേതാവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടെത്തുന്നവരെ തകര്‍ക്കുന്നതാണ് ചിത്രത്തിന്റെ ഇതി വൃത്തം. കേന്ദ്ര അഭ്യന്തര മന്ത്രി ആയി ജനാര്‍ദ്ദനനും സെക്രട്ടറി ആയി മമ്മൂട്ടിയും എത്തുന്നു. സംഭവങ്ങളുടെ ഗൌരവം മനസിലാക്കി ഒരെല്ല് കൂടുതലുള്ള ജോസഫ്‌ അലക്സിനെ  പി എം ഈ ജോലി ഏല്‍പ്പിക്കുന്നു. ജോസഫ്‌ അലക്സിന്റെ ദേഹ രക്ഷക്ക് എത്തുകയാണ്  ഭരത് ചന്ദ്രന്‍. മമ്മൂട്ടിയുടെ ഡയലോഗുകള്‍ അത്രയ്ക്കങ്ങോട്ട് ഏറ്റിട്ടില്ല എന്ന് വേണം പറയാന്‍. എന്നാല്‍ സുരേഷ് ഗോപി തകര്‍ത്തു. പി എമ്മിന്റെ അടുത്തും കൂടുതലുള്ള നട്ടെല്ല് കാട്ടാന്‍ ജോസഫ്‌ അലക്സിനെ ഒരുക്കേണ്ടിയിരുന്നില്ല. എന്തെങ്കിലും എഴുതാന്‍ തുടങ്ങിയാല്‍ പിന്നെ ബ്രയ്ക് കിട്ടില്ല രണ്ജിക്ക്. അത് അന്നും ഇന്നും അങ്ങനെ തന്നെ. പേന പിടിക്കുമ്പോള്‍ ജനങ്ങള്‍ കൂടി മനസ്സില്‍ ഉണ്ടാവണം എഴുത്തുകാരന്.
"പോ പുല്ലേ, ജസ്റ്റ്‌ റിമംബര്‍ ദാറ്റ്‌, പൂട, രോമം" തുടങ്ങി ഒരുപിടി പടക്കങ്ങള്‍ ഇതിയാന്‍ പൊട്ടിക്കുന്നുണ്ട്. അതിനൊക്കെ കൃത്യ സ്ഥലങ്ങള്‍ തിരഞ്ഞെടുതിരിക്കുന്നതിനാല്‍ കയ്യടി നേടുന്നുണ്ട്. സുരേഷ് ഗോപി വളരെ നല്ല പ്രകടനം ആണ് കാഴ്ച വച്ചത്. ഈ സിനിമയില്‍ അഭിനയിക്കാന്‍ 15 കിലോ തൂക്കം കുറച്ചു എന്നത് നേരാണ് എങ്കില്‍ അഭിനന്ദനങ്ങള്‍.
സൈക്യാട്രിസ്റ്റ് ആയ വെറ്ററന്‍  മറാത്തി നടന്‍ മോഹന്‍ ആഗാഷേ പ്രധാന മന്ത്രി ആയി ശോഭിച്ചു. നെടുമുടി, സുകുമാര്‍, ഗണേഷ് കുമാര്‍, കുഞ്ചന്‍, സ്ഫടികം ജോര്‍ജ് എന്നിവരും അവരെ ഏല്‍പിച്ച കൃത്യം ഭംഗിയാക്കി.
സായികുമാറിന്റെ വീരഭദ്ര ചന്ദ്ര മൌലീശ്വര മഹാരാജ് ആണ് തിരശ്ശീലയില്‍ തീ കോരിയിട്ടത്. ഓരോ പ്രേക്ഷകനും വൈരാഗ്യം തോന്നും വിധം വില്ലനെ ജീവസ്സുറ്റതാക്കി സായികുമാര്‍. അതുപോലെ ദേവന്റെ ശങ്കര്‍ എന്ന നെഗറ്റീവ് പോലീസ് ഓഫീസര്‍ വളരെ നന്നായി.
നടികളില്‍ ജനാര്‍ദ്ദനന്റെ മകള്‍ ജേര്‍ണലിസ്റ്റ് ആയി സംവൃത സുനില്‍ നന്നായി. പക്ഷെ ഈ കഥാപാത്രത്തിന് ഒന്നും ചെയ്യേണ്ടതായിട്ടില്ല. കെ  പി എ സി ലളിതയാണ് ചില സന്ദര്‍ഭങ്ങളില്‍ സ്ക്രീനില്‍ ചിരി നിറച്ചത്. വളരെ തന്മയത്വത്തോടെ ഉള്ള അവരുടെ അഭിനയം ആദരനീയമാണ്. പൊന്നമ്മ ബാബുവും നന്നായി.
ഭരണി കെ ധാരന്റെ കാമെറ, സംജതിന്റെ എഡിറ്റിംഗ് എന്നിവയും മനോഹരമായി. സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കാനും സംഭാഷണ ശകലങ്ങല്‍ക്കിടെ കട്ട് ചെയ്തു കട്ട് ചെയ്തു ക്ലോസ് അപ് മുഖങ്ങള്‍ കാട്ടുന്നതിലും ഷാജി കൈലാസിന്റെ ഒരു കരവിരുത് കാണാം.

പിന്‍ നോക്ക്..
ഈ സിനിമയുടെ ഷൂട്ടിംഗ് മുതല്‍ പ്രശ്നങ്ങള്‍ ആയിരുന്നു. മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മില്‍ ഷൂട്ടിംഗ് മദ്ധ്യേ ഇടയുകയും സുരേഷ് ഗോപിയെ മാറ്റി പ്രുഥ്‌വി രാജിനെ അഭിനയിപ്പിക്കാന്‍ തുനിഞ്ഞതും ആണ്. (എങ്കില്‍ ഈ സിനിമക്ക് ഏറും അടിയും കിട്ടിയേനെ). തുടക്കത്തില്‍ റീമ സെന്‍ നായിക ആവുമെന്ന് ഷാജി കൈലാസ് പറഞ്ഞിരുന്നു. 
മമ്മൂട്ടിയുടെ വീട്ടിലെ റയിഡ്, സുരേഷ് ഗോപിയുടെ അനാരോഗ്യം എന്നിവ സിനിമ പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം ഉണ്ടാക്കി.
രണ്ടു പാട്ടുകള്‍ ഉണ്ടായിരുന്നു സിനിമയുടെ പ്ലാന്നിംഗ് വേളയില്‍. രാഹുല്‍ രാജ് ആയിരുന്നു സംഗീത സംവിധായകന്‍ ആയി നിശ്ചയിക്കപ്പെട്ടിരുന്നത്. 'ബാച്ചിലര്‍ പാര്‍ട്ടി'ക്കിടെ അത് കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനായില്ല. അത് വീണു കിട്ടിയത് രാജാമണിക്ക്. പക്ഷെ പാട്ടുകള്‍ വേണ്ടെന്നു വച്ചിരുന്നു. പകരം പശ്ചാത്തല സംഗീതം. രാജാമണി ഈ കലയില്‍ ആഗ്ര ഗണ്യന്‍ ആണെന്ന് വീണ്ടും തെളിയിച്ചു.

2012 ജനുവരി 4, ബുധനാഴ്‌ച

പ്രിയനും മോഹന്‍ലാലും പിന്നെ ശ്രീകുമാറും..

"അറബിയും ഒട്ടകവും പി മാധവന്‍ നായരും" എന്ന സിനിമയെ പറ്റി എന്തൊരു പ്രോമോഷനല്‍ പരസ്യം ആണ് മോഹന്‍ലാലും പ്രിയനും ശ്രീകുമാറും കൂടി നല്‍കുന്നത്. നല്ല കലാകാരന്മാരുടെ ഈടുറ്റ രചനകള്‍ അടിച്ചു മാറ്റി മലയാള മേനിയില്‍ പടച്ചുണ്ടാക്കി പണം വാരാനാണ് ഈ പടം പാവം മലയാളി മക്കളുടെ മേല്‍ അടിച്ച് ഏല്പിച്ചത്. മമ്മൂട്ടിയുടെ സിനിമ ഇറങ്ങും മുന്‍പ് റിലീസ് ചെയ്ത് പരമാവധി ഓടിക്കുകയും ലക്‌ഷ്യം ആയിരുന്നിരിക്കണം. മറ്റു ചില കള്ളന്മാര്‍ എവിടെ നിന്നാണ് അടിച്ചു മാറ്റിയതെന്ന് പറഞ്ഞാണ് ചിത്രം അവതരിപ്പിക്കാറ്‌. അഥവാ കണ്ടുപിടിച്ചാലും പഴി കേള്‍ക്കാതെ ഒഴിഞ്ഞു മാറാനുള്ള മെയ് വഴക്കം ഉള്ളവരാണ് ഇത്തരക്കാര്‍. സന്തോഷ്‌ പണ്ടിറ്റിനെ തെറി പറഞ്ഞു ടോക് ഷോകളില്‍ ഞെളിഞ്ഞിരുന്നവര്‍ ഇത് കണ്ടില്ലെന്നു നടിക്കുകയാവും. തെറ്റിനെ തെറ്റെന്നു തന്നെ പറയാന്‍ ചങ്കൂറ്റം കാട്ടണം ഇവര്‍.
പ്രിയന്റെ സഹ സംവിധായകന്‍ അഭിലാഷിന്റെതാണ് അറബിയുടെ കഥ എന്ന് സിനിമ തുടക്കത്തില്‍ പറയുന്നുണ്ട്. എങ്കില്‍ അതിനര്‍ഥം എങ്ങനെ മോഷ്ടിക്കണം എന്ന് പ്രിയന്‍, അഭിലാഷിനെ പ്രത്യേകം പഠിപ്പിച്ചു എന്നാണ്.
"Serendipity" എന്ന ഹോളിവുഡ് സിനിമയുടെ സീന്‍സ് എല്ലാം അതേ പടുതി കോപി ചെയ്തു മലയാളത്തിന്റെ മഹാ സംവിധായകന്‍ പ്രിയന്‍. ഈ ഇംഗ്ലീഷ് ചിത്രത്തിന്റെ കൂടെ പ്രിയന്റെ മുന്‍ ചിത്രങ്ങള്‍ ആയ ചന്ദ്രലേഖ, കാക്കക്കുയില്‍, കിലുക്കം, വന്ദനം എന്നിവയുടെ ചില ഭാഗങ്ങള്‍ കൂടി ചേര്‍ത്താല്‍ അറബിയും ഒട്ടകവും ആയി. മോഷ്ടിച്ചു മോഷ്ടിച്ചു സ്വന്തം ചിത്രം പോലും മോഷ്ടിക്കുന്ന പരുവത്തിലെത്തി പ്രിയദര്‍ശന്‍. കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍..
"അറബിയും ഒട്ടകവും പി മാധവന്‍ നായരും" ദുബായിലെ ഒരു എക്സികുടീവിന്റെ കഥയാണ്‌. തന്‍റെ പ്രണയിനിക്ക് തന്‍റെ ബോസ്സുമായി അവിഹിത ബന്ധം ഉണ്ടെന്ന സംശയത്തെ തുടര്ന്നുളവാകുന്ന സംഭവങ്ങളും ഇയാള്‍ കാട്ടി കൂട്ടുന്ന പ്രക്രിയകളും ആണ് ഈ സിനിമയുടെ ഇതിവൃത്തം. ഒരു സബ് പ്ലോട്ട് ആയി വീട്ടുകാരെ പറ്റിച്ചു പണം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയുമായി ഇയാള്‍ കണ്ടുമുട്ടുന്നതും തുടര്‍ന്നുള്ള സംഭവങ്ങളും കൂട്ടി ഇണക്കിയിരിക്കുന്നു. മോഹന്‍ലാല്‍ എന്ന നടന്‍റെ വിദൂര സാന്നിധ്യം മാത്രമേ കാണികള്‍ക്ക് അനുഭവ വേദ്യമാകുകയുള്ളൂ. മുകേഷ് തന്നെയാണ് സിനിമയുടെ ജീവന്‍. മാമുക്കോയ, ഇന്നസെന്റ്, ശക്തി കപൂര്‍ പിന്നെ ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയവര്‍ വെറുതെ മുഖം കാണിക്കുന്നുണ്ട്. (എന്തിനെന്നു അവര്‍ക്കും അറിയില്ല: പ്രിയനും അങ്ങനെ ആവണം.) താര നിര ഒരുക്കിയതും തീയറ്ററില്‍ ആളെ കൂട്ടാനുള്ള ശ്രമത്തിന്റെ ഭാഗം ആവും.
"Serindipity" എന്ന 2001 Romantic Comedy എഴുതിയത് Marc Klein ആണ്. സംവിധാനം Peter Chelsom. John Cusack, Kate Beckinsale എന്നിവരാണ് അഭിനേതാക്കള്‍. ഈ സിനിമയുടെ തുടക്കം, നുയോര്‍ക്കില്‍ ഒരു ക്രിസ്മസ് ഷോപ്പിങ്ങിനിടെ ഒരേ തരം കാശ്മീരി ഗ്ലൌസ് വാങ്ങാന്‍ പിടിവലി നടത്തുന്ന നായികാ നായകന്മാരുടെ രംഗമാണ്. ഇതില്‍ തുടങ്ങി ഈ സിനിമയിലെ ഒരുപറ്റം സീനുകള്‍ അതേ പടുതി മലയാളത്തില്‍ പുനരാവിഷ്ക്കരിച്ചിരിക്കുന്നു പ്രിയന്‍. നിങ്ങള്‍ ആ സിനിമ കണ്ടിട്ടുണ്ടാവും. ഉണ്ടെങ്കില്‍ ഇതാ ഈ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ കാണുക. ഇതേ സീനുകള്‍ ഒരു ഉളുപ്പും ഇല്ലാതെ കട്ട് എടുത്തിരിക്കുന്നു പ്രിയദര്‍ശന്‍.

http://www.youtube.com/watch?v=CsjR5P3TuWY

മേല്‍ ലിങ്കില്‍ തുടക്കത്തില്‍ ഗ്ലൌസ് എടുക്കുന്ന സീന്‍ കാണാം. ഒരു സ്വര്‍ണ കടയില്‍ പ്രിയന്റെ നായികാ നായകന്‍മാര്‍ കയറി ഒരേ ആഭരണത്തിന് പിടിവലി നടത്തുന്നു.

നോട്ടില്‍ ഫോണ്‍ നമ്പര്‍ എഴുതുന്നു.

http://www.youtube.com/watch?v=tEt6qbQCFos&feature=related

ബുക്ക്‌ സീന്‍..

http://www.youtube.com/watch?v=MFERgatAhIs&feature=related

ലിഫ്റ്റില്‍ കയറുന്ന സീന്‍..

http://www.youtube.com/watch?v=rrvKt7GNSco

സ്വന്തം കയ്യില്‍ കഥകളോ കഥാ തന്തുവോ ഇല്ലെങ്കില്‍ നിര്‍ത്തണം നിങ്ങള്‍ ഈ കലാ മോഷണം. സിനിമക്ക് വേണ്ടി സിനിമ പടച്ചു വിടരുത്. ഇത് കൊണ്ടു ജീവിക്കുന്ന ഒരു പറ്റം പാവപ്പെട്ട സിനിമാക്കാര്‍ ഉണ്ടെന്നു ഓര്‍ക്കണം. അവര്‍ നിങ്ങളുടെ തണലില്‍ വേര്‍ക്കേണ്ടി വരുന്നത് അവര്‍ക്കും മലയാള സിനിമക്കും അപമാനമാണ്. നിരവധി പ്രതിഭാധനരായ ചെറുപ്പക്കാര്‍ കഷ്ടപ്പെട്ട് സിനിമകള്‍ ഉണ്ടാക്കുന്നുണ്ട്, അതിന്‍റെ മുന്നണിയിലും പിന്നണിയിലും അവരുടെ പ്രാഗത്ഭ്യം കാണാം. നിങ്ങള്‍ ഇറക്കിയ ഇത്തരം സിനിമകള്‍ കാണികളെ തീയറ്ററില്‍ നിന്നും ആട്ടി പായിക്കും. അല്ലെങ്കില്‍ മറു നാടന്‍ ഭാഷ ചിത്രങ്ങള്‍ കാണാന്‍ അവന്‍ നിര്‍ബന്ധിതനാകും, കുറ്റം പറയരുത്. മലയാള സിനിമയെ കൊള്ളുന്നത് പ്രിയനേ പോലുള്ള മോഷ്ടാക്കളായ സംവിധായകര്‍ ആണ്. നിങ്ങള്‍ക്ക് കഴിവ്‌ നഷ്ടമായെങ്കില്‍ മാറിക്കൊടുക്കുക വഴി പുതു തലമുറക്കായി. അവരുടെ കയ്യില്‍ മലയാള സിനിമ ഭദ്രം ആയിരിക്കും എന്ന് പ്രതീക്ഷിക്കാം.

സംഗീതത്തിന്റെ കാര്യം പ്രത്യേകം പരാമര്‍ശിക്കാതെ വയ്യ..പകര്‍ന്നു കിട്ടിയ മോഷണ വീര്യമാണ് ശ്രീകുമാരിന്റെത്..
"അറബിയും ഒട്ടകവും പി മാധവന്‍ നായരും" എന്ന സിനിമയിലെ "മാധവെട്ടനെന്നും..മൂക്കിന്‍ തുമ്പിലാണ് കോപം.." എന്ന ഗാനത്തിന്റെ സംഗീതം കോപ്പിയടിച്ച് ഉണ്ടാക്കിയാണ് ശ്രീകുമാര്‍ സെലിബ്രിറ്റി ഗായകന്‍ വീണ്ടും കുപ്രസിദ്ധി നേടുന്നത്. പ്രിയന് ആകാമെങ്കില്‍ എനിക്കെന്താ ആയിക്കൂടെ എന്ന വളിച്ച സിദ്ധാന്തം ആയിരിക്കാം ഇതിനു പിന്നില്‍. എങ്കിലും സ്വന്തം ചേട്ടന്‍റെ കഴിവിനെ അല്പം എങ്കിലും ബഹുമാനിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിനിത് തോന്നില്ലായിരുന്നു.
ഈജിപ്ത്കാരനായ സംഗീതകാരന്‍ അമര്‍ അബ്ദെല്‍ ബാസ്സെത് അബ്ദെല്‍ അസീസ്‌ ദയബ് (അമര്‍ ദയബ് എന്ന പേരില്‍ ആണ് പ്രശസ്തന്‍) ന്‍റെ സംഗീതം അതെ പടുതി അടിച്ചു മാറ്റുകയായിരുന്നു ഈ വിദ്വാന്‍. ലോക പ്രശസ്തനാണ് അമര്‍. "Father of Mediterranean Music" എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. അമ്പതു കാരനായ ഇദ്ദേഹത്തെ ബി ബി സി ഒരിക്കല്‍ വാനോളം പുകഴ്ത്തി. അറബ് സംഗീത ലോകത്തെ ചക്രവര്‍ത്തി ആണ് അമര്‍ എന്ന് അവര്‍ വാഴ്ത്തി. ഇങ്ങനെ വിശ്വ പ്രസിദ്ധന്റെ തന്നെ അടിച്ചു മാറ്റാന്‍ ശ്രീകുമാര്‍ കാണിച്ച തന്റേടം അപാരം തന്നെ. അമറിന്റെ "Rohy Mertahlak" എന്ന ഗാനം ആണ് ശ്രീകുമാറിന്റെ "മാധവേട്ടനെന്നും.."
ലിങ്ക് ഇതാ..

http://www.youtube.com/watch?v=0Q0TuiZyH5Y

അമറിന്റെ 2007 ല്‍ പുറത്തുവന്ന "El Leila De" എന്ന ആല്‍ബതിലെതാണ് ഈ ഗാനം. പെപ്സി കമ്പനി അവരുടെ പരസ്യത്തിനു ഈ ഗാനം ഉപയോഗിച്ചിരുന്നു. അതുകൊണ്ട് കൂടുതല്‍ പ്രസിദ്ധമാണ് ഈ ഗാനം. എന്നിട്ടും ആരും ഒന്നും ചോദിക്കാനില്ല എന്ന മട്ടില്‍ എടുത്തു പടച്ചു വിട്ടത് മലയാളികളോടുള്ള വെല്ലു വിളി തന്നെയാണ്. മലയാളത്തിനു സംഗീതം നല്‍കാന്‍ ഇങ്ങനെ കട്ട് എടുക്കേണ്ടി വരുന്നു എന്ന് അറിയുന്നത് ദയനീയമാണ്. സംഗീതം സംവിധാനം ചെയ്യാന്‍ അറിയില്ലെങ്കില്‍ എന്തിന് അതിനു പോകണം? ഇയാള്‍ക്ക് ഒതുങ്ങി ഇരുന്നുകൂടെ? മുന്‍പ് സംഗീതം നടത്തി കൈപൊള്ളിയ യേശുദാസ് അതോടെ ആ പരിപാടി നിര്‍ത്തി. എന്നിട്ടും മോഷ്ടിക്കാന്‍ പോയില്ല. ശ്രീകുമാറിന്റെ ഈ പാടവം നല്ലതല്ല. ഈ സംഗീത മോഷണത്തെ പറ്റി ദുബായില്‍ വച്ചു പത്രക്കാര്‍ ചോദിച്ചപ്പോള്‍ അതിയാന്റെ മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു. അമര്‍ ദിയബിനെ പേരെടുത്തു പറഞ്ഞു നാണമില്ലാതെ. എന്നിട്ട് ഒരു കാച്ചും. ഇന്‍സ്പിരേഷന്‍ ഉണ്ടായി എടുത്തത്‌ ആണേ എന്ന്. അതും ഈ സിനിമയുടെ ഈ രംഗം അത്തരം ഒരു ഗാനം ആവശ്യപ്പെടുന്നുണ്ട് പോലും. പ്രിയദര്‍ശന്‍ പ്രത്യേകം നിര്‍ദേശിച്ചു പോലും. അതിയാന്‍ നിര്‍ദേശിക്കും. നായുടെ വാല് പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും അതിന്‍റെ വളവു അങ്ങനെ തന്നെ ഉണ്ടാവും. എങ്ങനുണ്ട്? മോഷ്ടിച്ചതും പോര അത് മോഷണമല്ലെന്നു സ്ഥാപിക്കാന്‍ ശ്രമവും. സംഗീത കാരന്മാര്‍ക്ക് ഇങ്ങനെ ഇന്‍സ്പിരേഷന്‍ ഉണ്ടാവുമത്രേ. അങ്ങനെ തോന്നുമ്പം എല്ലാവരും മോഷ്ടിക്കുക ആണോടോ പതിവ്? ഇതൊന്നും പോരാഞ്ഞു കഴിഞ്ഞ ദിവസം ഒരു ടി വി ചാനലില്‍ പറഞ്ഞത് ഇളയരാജ റഹ്മാന്‍ രവീന്ദ്രന്‍ ഒക്കെ മോഷ്ടിച്ചിട്ടുണ്ട് എന്നാണ്. പുതിയ എഴുത്തുകാരുടെ പറയുകയേ വേണ്ട എല്ലാം അത്തരം ആണത്രേ. സ്വയം ഇളിഭ്യന്‍ ആകുകയാണിദ്ദേഹം.
ടിയാന് അറബ് സംഗീതത്തോട്‌ ഭ്രമം തുടങ്ങിയിട്ട് ശ്ശി ആയി. മുന്‍പ് ചന്ദ്രലേഖ എന്ന പ്രിയന്‍ ചിത്രത്തിലും വളരെ തന്മയത്വമായി ഇദ്ദേഹം മോഷ്ടിച്ച ഗാനം പ്രതിഷ്ടിച്ചിരുന്നു. "ഹബീബി ഹബീബി.." എന്ന് തുടങ്ങുന്ന ഗാനം അറബ് സംഗീതം അതേപടി മോഷ്ടിച്ചതാണ്. "Habibi Ya Nour El Ein" എന്ന് തുടങ്ങുന്ന അറബ് ഗാനം അങ്ങനെ തന്നെ മോഷ്ടിച്ചു ഈ വമ്പന്‍.

http://www.youtube.com/watch?v=sHYuwI0xkww

http://www.youtube.com/watch?v=_DJ0fQwegOk&feature=related

അമറിന്റെ വെബ് അഡ്രസ്സും ഫേസ് ബുക്ക്‌ പേജും താഴെ..

http://www.amrdiab.net/

http://www.facebook.com/AmrDiab?sk=app_128353677266934

മലയാള സിനിമക്ക് പറ്റിയ കഥകള്‍ ഒന്നും ഇല്ലേ? പിന്നെ ട്രാഫിക്‌ പോലുള്ള ചിത്രങ്ങള്‍ എങ്ങനെ വിജയമായി? അപ്പോള്‍ ഈ തല തോട്ടപ്പന്മാര്‍ തന്നെ അല്ലെ സിനിമകളുടെ പരാജയങ്ങള്‍ക്കും കാരണം? സിനിമാ സമരം കഴിഞ്ഞ്‌ പുറത്തു വന്ന സിനിമകള്‍ തരക്കേടില്ലാത്തവയാണ്, ഈ അറബി ഒഴിച്ചാല്‍. പ്രിയന്‍റെ സിനിമാ കഥകള്‍ തീര്‍ന്നു. അല്ലെങ്കില്‍ കഥാ തന്തു പകര്‍ക്ക തക്ക വിദേശ സിനിമകള്‍ ഇദ്ദേഹം കാണുന്നില്ലായിരിക്കും. എങ്കിലും അടിച്ചു മാറ്റാനുള്ള ഇവരുടെ മികവിന് നമോവാകം. അക്കാര്യത്തില്‍ ശ്രീകുമാര്‍ വീണ്ടും ഉള്‍പ്പെട്ടു എന്നതില്‍ അദ്ഭുതം വേണ്ട, അതങ്ങനെ മാത്രമേ വരൂ..

2011 ഡിസംബർ 13, ചൊവ്വാഴ്ച

തന്ത്രിയെ പോരാഞ്ഞിട്ടിനി ചെറുമകനെകൂടി സഹിക്കണോ?


തന്ത്രി കുടുംബത്തില്‍ നിന്നാണെന്നു പറഞ്ഞാല്‍ പുണ്യാഹം വേണ്ടന്നാണോ അര്‍ഥം? ശബരിമല തന്ത്രി കണ്ടരരു മഹേശ്വരരുടെ ചെറുമകന്‍ രാഹുല്‍ ഈശ്വര്‍ തപ്പിപ്പിടിച്ചു ശബരിമലയിലുമെത്തി..ശ്രീകോവിലില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചത് ദേവസ്വം ബോര്‍ഡ് അധികൃതര്‍ തടഞ്ഞു. അതിനു അയാള്‍ ചോടിച്ച്ചിട്ടു കാര്യം ഇല്ല..അവിടെ തൊഴാന്‍ വരുന്ന ഏതെങ്കിലും ഒരു ഭക്തന്റെ ഏഴയലത്ത് നില്‍ക്കാനുള്ള ആര്‍ജവം ഇല്ല അയാള്‍ക്ക്‌..എന്താണ് അയാള്‍ കരുതിയത്‌. തന്ത്രി കുടുംബത്തില്‍ പിറന്നത്‌ കൊണ്ടു തോന്നിയവനോക്കെ ശബരിമലയില്‍ കയറാന്‍ കഴിയുമോ? എന്ത് തോന്നിയവാസവും ചെയ്തിട്ട് നേരെ വന്നു കയറാന്‍ പറ്റുന്നതാനെന്നോ ശബരിമല ശ്രീകോവില്‍?അയാളെ പ്രോസികൂട്ട് ചെയ്യുകയാണ് വേണ്ടിയിരുന്നത്..എങ്കിലും ദേവസ്വംകാര്‍ ചെയ്തത് നന്നായി..അയ്യപ്പനെ കണ്‍ നിറയെ കണ്ടു കൊതി തീരാന്‍ കാത്തു നിന്ന അയ്യപ്പന്‍മാരുടെ നേരെ പൃഷ്ടം കാട്ടി കയറി പോകാന്‍ അയാളെ അനുവദിച്ചില്ലല്ലോ. അങ്ങനെ എങ്കിലും ഒരു നല്ല കാര്യം ചെയ്തു.
തന്ത്രി കണ്ടരരു മോഹനര് ചെയ്ത കൃത്യങ്ങള്‍ എല്ലാവര്ക്കും അറിവുള്ളതാണ്. ഇന്നത്തെ തന്ത്രി അതില്‍ ഖേദിക്കുന്നുമുണ്ടാകും. എന്നിട്ടും ഈ ചെറുമകന് ശബരിമലയിലെ ശ്രീകോവിലില്‍ കയറി തോഴുതെന്കിലെ ദൈവ സ്നേഹം പൂര്‍ത്തിയാകൂ എന്നാണോ?അതോ ശ്രീകോവില്‍ കയറല്‍ ഒരു ശീലമായിപോയത് കൊണ്ടാണോ ? അയാള്‍ ഒന്ന് മനസ്സിലാക്കുന്നത് നന്ന്. ശബരിമല കണ്ടവന്റെ കുടുംബ സ്വത്തൊന്നും അല്ല. ഇവിടുത്തെ പാവങ്ങളായ ദൈവ ഭക്തര്‍ ആരാധിക്കുന്ന പുണ്യ പീഠം തന്നെയാണത്. വിശ്വാസിയും വിശ്വാസമില്ലാത്തവനും എന്നുവേണ്ട കണ്ടവനെല്ലാം കയ്യിട്ടു വാരുന്നു എന്നത് കണ്ടില്ലെന്നു നടിക്കാനേ ഈ പാവങ്ങള്‍ക്ക് കഴിയുന്നുള്ളൂ.അതിനിടയില്‍ കയറി വീണ്ടും അവന്‍റെ ക്ഷമ പരീക്ഷിച്ചാലുണ്ടല്ലോ അതൊന്നും എല്ലാ കാലത്തും സഹിക്കുമെന്ന് കരുതരുത്..ആരും..
പ്രതി വര്‍ഷം കോടി കണക്കിന് പണമാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് ഇവിടെ നിന്ന് ഒഴുകുന്നത്..ഭക്തന്മാര്‍ക്ക് നേരെ ചൊവ്വേ പോയി തൊഴാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്നവിടെ..നിയമപാലകനും അതുണ്ടാക്കുന്നവനും അതിന്‍റെ പാലകനെന്നു സ്വയം അഹങ്കരിക്കുന്നവന്മാരും എല്ലാം കൂടി ചേര്‍ന്നു ഭക്തരെ അവിടെനിന്നു ആട്ടി പുറത്താക്കി കൊണ്ടിരിക്കുകയാനിന്നു..ഇന്ന് (അതായത് 2011 december 13 ) പമ്പ വരെ ക്യു നില്‍ക്കേണ്ടി വന്നിരിക്കുന്നു ഭക്ത്തര്‍ക്ക്. ഇതിനൊക്കെ കാരണം ഏതു ഭരണ അധികാരിയാനെകിലും ഏതു കോടതി ആണെങ്കിലും അസഹനീയം തന്നെ. നിയമ ഉണ്ടാക്കുന്നവനും നടപ്പില്‍ വരുത്തുന്നു എന്ന് ഭാവിക്കുന്നവനും അതിന്‍റെ സംരക്ഷകരെന്ന് സ്വയം ഞെളിയുന്നവനും പോകുക അവിടേക്ക്..ഒരിക്കലും ചുറ്റും മനുഷ്യ മതില്‍ ഉണ്ടാക്കിക്കൊണ്ടാകരുത് നിങ്ങളുടെ പോക്ക്..സാധാരണക്കാരനായി..എന്നിട്ട് നിങ്ങള്‍ കൊണ്ടുവന്ന പരിഷ്ക്കാരത്തിന്റെ കുറ്റം സ്വയം അനുഭവിച്ചറിയൂ..അല്ലാതെ എന്ത് തോന്നിയ വാസവും നിയമം എന്ന വ്യാജേന സാധാരണക്കാരന്റെ തലയില്‍ കെട്ടിവെക്കുന്ന ഈ കൂപ മണ്ടൂക ശീലം ഉണ്ടല്ലോ അത് വലിച്ചെറിയാന്‍ സമയമായിരിക്കുന്നു..
പൊട്ടിയൊലിക്കുന്ന കക്കൂസുകളും മലം നാറുന്ന റോഡുകളും വൃണം ഈച്ചയാര്‍ക്കുന്ന കന്നു കാലികളും ചാട്ടവാര്‍ അടിയേറ്റു പുളയുമ്പോഴും ഭക്തന് നല്‍കാനുള്ള ശര്‍ക്കരയും തേങ്ങയും മറ്റും താങ്ങി മല ചവിട്ടുന്ന കഴുതകളും ഇവിടെ ഉണ്ടെന്നു അറിയുക..ഇത് ഇന്നത്തെ മാത്രം സംഭവം അല്ല..രാഷ്ട്രീയക്കാരന്‍ എന്ന് ശബരിമലയില കയറി പറ്റിയോ അന്ന് മുതല്‍ ഉള്ള ശീലമാണ്..കണ്ടു അറപ്പ് തീര്‍ന്നിരിക്കുന്നു ഇവിടെ വരുന്ന ഓരോ ഭക്തനും..മലയാളികള്‍ അവിടെ ഒരു രൂപ പോലും ഇടാരില്ലെന്നു ആരോ എഴുതി കണ്ടു..എന്തിനിടണം?വൃതം നോറ്റ് മല ചവിട്ടി നെയ്യും കര്‍പ്പൂരവും തേങ്ങയും അവലും മലരും ഒക്കെ സമര്‍പ്പിച്ചു അയ്യപ്പന്‍റെ പാദാരവിന്ദങ്ങള്‍ ഒരു മിന്നായം പോലെ കണ്ടു കൊതി തീര്‍ക്കുക..അത് മാത്രം മതി..കണ്ടവന് കയ്യിട്ടു വാരാനായി എന്തിന് നാം പണം നല്‍കണം അവിടെ?
ശബരിമല തമിഴ്നാടിനു നല്‍കികൂടെ ഈ സര്‍ക്കാരിന്?അവര്‍ അത് സംരക്ഷിക്കുന്നത് കണ്ടെങ്കിലും ഇവിടുത്തെ ഭക്തന് സായൂജ്യം നെടാമായിരുന്നില്ലേ?മുല്ലപ്പെരിയാര്‍ പ്രശ്നം അങ്ങനെ പരിഹരിക്കാമോ എന്ന് നോക്കാമല്ലോ..നമുക്ക് അല്ലലില്ലാതെ മല ചവിട്ടുകയും ചെയ്യാം..മുന്നൂറ്റി അറുപത്തി അഞ്ചു ദിവസവും ലക്ഷക്കണക്കായി ഭക്തര്‍ ദര്‍ശനം നടത്തുന്ന സ്ഥലം ആണ് തിരുപ്പതി..അവിടെ ഒന്ന് പോകണം നിയമം ഉണ്ടാക്കുന്നവനും അത് വ്യാഖ്യാനിക്കുന്നവനും..എന്നിട്ട് പറ ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന്..വിഡ്ഢികള്‍ എന്നാരെങ്കിലും വിളിച്ചാല്‍ തുറുങ്കില്‍ അടച്ചു കളയും എന്ന് ഭീഷനിപ്പെടുത്തുന്നതല്ല ആര്‍ജവം..പാവപ്പെട്ടവന്‍റെ ആവശ്യങ്ങള്‍ നിറവേറ്റപെടുമ്പോഴാണ് അധികാര വര്‍ഗങ്ങള്‍ അന്ഗീകരിക്കപ്പെടുന്നത് ..അല്ലാതെ രാഹുലിനെ പോലെ ഭക്ത്തന്റെ നെഞ്ഞത്ത് കേറി നിരങ്ങുമ്പോള്‍ അല്ല..

2011 നവംബർ 10, വ്യാഴാഴ്‌ച

പരാക്രമം കൃഷ്ണനോടും രാധയോടും അല്ല വേണ്ടൂ..


ഒരു സന്തോഷ്‌ പണ്ഡിറ്റും സിനിമയും കുറെ ഗാനങ്ങളും ആയിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങളായി ചര്‍ച്ചയില്‍ വന്നത്, അത് ടീവീയില്‍ ആയാലും മറ്റു ചര്‍ച്ചകളില്‍ ആയാലും. ഈ മനുഷ്യനോടും സിനിമയോടും ചലച്ചിത്ര പ്രവര്‍ത്തകര്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ ആരോഗ്യകരമല്ല, ഒരിക്കലും. എന്തുകൊടാണ് മലയാള സിനിമയില്‍ ഇത്രയേറെ വിമര്‍ശനങ്ങളുമായി ഒരു ചിത്രം പ്രത്യക്ഷപ്പെട്ടത് എന്ന് അവര്‍ ചിന്തിക്കുന്നില്ല. അത് ഒരു പ്രേരക ശക്തിയെ ആകുന്നില്ല. പകരം ഒരു ചെറുപ്പക്കാരന്റെ പുതിയ സംരംഭത്തെ മുളയിലെ നുള്ളിക്കളയാന്‍ ആണ് ശ്രമം നടന്നത്, നടക്കുന്നത്. അത് എല്ലാ ഭാഗത്തുനിന്നും ഉണ്ടുതാനും. ഒരുവേള, അയാളെ പൊക്കിക്കൊണ്ട് നടന്ന ചാനലുകാര്‍ പോലും ഇന്ന് അയാളോട് വൈരാഗ്യ ബുദ്ധിയോടെയാണ് പെരുമാറുന്നത് എന്നതാണ് വിചിത്രം.
ഇവിടെ സന്തോഷ്‌ നല്ലതാണോ സിനിമ നല്ലതാണോ എന്നതല്ല ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. നാല് പ്രഗല്ഭന്മാരെ കൂടെ കൂട്ടി, തട്ടി മെനഞ്ഞുണ്ടാക്കി, മീഡിയകളില്‍ അന്തം വിട്ടു പരസ്യങ്ങളും നല്‍കി പടച്ചു വിടുന്ന ഏത് കോപ്രായവും സിനിമ എന്ന പേരില്‍ കാഴ്ചക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന പ്രവണതയാണ് ഇന്ന്. ആരു പറഞ്ഞു കാണാന്‍ എന്ന ചോദ്യമായിരിക്കും വിമര്ശിക്കുന്നവര്‍ക്കുള്ള മറുപടി. ഇത്തരം സിനിമകള്‍ എട്ടു നിലയില്‍ പൊട്ടിയിട്ടു പരിതപിക്കുന്ന പിന്നണിക്കാരുടെ എണ്ണം പെരുകുകയാണിപ്പോള്‍... ശക്തമായ പ്രമേയങ്ങളുമായി തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ചിത്രങ്ങള്‍ തകര്‍ത്തു പണം വാരുമ്പോള്‍ അതിനെ നേരിടാന്‍ ഇന്ന് മലയാള സിനിമയ്ക്കു പേരിനു ഒരു സിനിമ പോലും ഇല്ലാത്ത അവസ്ഥ. സംഘടനകള്‍ കൂടിയതുകൊണ്ട് സമരത്തിന്‌ ഒരു പഞ്ഞവുമില്ലതാനും. ഒടുവില്‍ അഷ്ടിക്കു വകയില്ലാതെ നെട്ടോട്ടം ഓടുകയാണ് ഒരു പിടി അരിക്ക് വേണ്ടി ലൈറ്റ് പിടിക്കുന്ന ചെക്കന്‍ പോലും.
ആരാണിവിടുത്തെ രാജാക്കന്മാര്‍? ആരാണ് മലയാള സിനിമയെ ഇന്നത്തെ നിലയില്‍ എത്തിച്ചത്?ഏത് സംഘടനയാണ് അതിനു പിന്നില്‍? എന്തിന് വേണ്ടി?കെടി കെട്ടിയ വന്‍പന്മാര്‍ ഉണ്ടല്ലോ പലരും ഇവിടെ. അവരില്‍ ഒരുത്തന്പോലും ഇന്നത്തെ മലയാള സിനിമയുടെ ദുര്‍ഗതി നേരിടാന്‍ ഒരു പാഴ് ശ്രമം എങ്കിലും നടത്തിയോ. പേരിനു ഇറങ്ങിയ കൃഷ്ണനും രാധയും എന്ന മലയാള സിനിമ പോലും അവര്‍ക്ക് മുന്നില്‍ അടിയറവു പറയണം എന്നതാണ് അവര്‍ ആഗ്രഹിക്കുന്നത്.
ഒരു ചാനലില്‍ ഒരു സിനിമ പ്രവര്‍ത്തകന്‍ പറഞ്ഞത് ഇത്തരം സിനിമകള്‍ ഓടിയാല്‍ ഞങ്ങള്‍ പട്ടിണിയാകും എന്നാണ്. മലയാളിക് മലയാളം സിനിമ പ്രവര്‍ത്തകരെ പട്ടിണിയില്‍ നിന്ന് രക്ഷിക്കുകയല്ല പണി. കൊട്ടകയില്‍ പോയി സിനിമ കണ്ടിരുന്ന മലയാളികളെ അവിടെനിന്നും പുറത്താക്കിയതിനു ഇന്നത്തെ സിനിമ പ്രവര്‍ത്തകര്‍ക്ക് വലിയ പങ്കുണ്ട്. റോഡിലൂടെ ബസ്‌ ഓടിച്ചിട്ട്‌ എല്ലാരും അതില്‍ കയറി ലാഭം ഉണ്ടാക്കി കൊടുക്കണം എന്ന് പറയുന്നത് വിരോധാഭാസമാണ്. യാത്രക്കാരന്‍ അവന്‍റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചേ അതുപയോഗിക്കൂ. ഒടുവില്‍ ലാഭം ഇല്ലെന്നു പറഞ്ഞു നിര്‍ത്തുന്ന കെ എസ്‌ ആര്‍ ടി സീകാരന്റെ അടവ് വിദ്യ മലയാള സിനിമാക്കാരന്‍ പുറത്തെടുക്കുന്നത് അവനെ പട്ടിണിയിലേക് സ്വയം തള്ളിവിടാനെ ഉപകരിക്കൂ. കള്ള് കുടിക്കാന്‍ വരുന്നവരെങ്കിലും സിനിമ കാണട്ടെ എന്ന രീതിയില്‍ തീയെട്ടരിനോട് ചേര്‍ന്നു ബാര്‍ തുടങ്ങാന്‍ അനുമതി നല്‍കിയ നടനായ മന്ത്രിയുടെ പുത്തിയും ചിരിച്ചു തല്ലുക തന്നെ വേണം. (അതിലും വല്ലതും തടയുമായിരിക്കും. അല്ലെങ്കില്‍ കുറെ അക്രമങ്ങള്‍ കൂടുമ്പോള്‍ പോലീസ് മന്ത്രിക്കിട്ടു വെക്കുകയുമാകാം എന്നാവും. കോടതിക്കും വക്കീല്മാര്‍ക്കും പണി കിട്ടുകേം ചെയ്യും. അത്ര തന്നെ).
പെണ്ണിനെ കൂട്ടിക്കൊടുക്കുന്നവനാണ് ഈ സിനിമാക്കാരന്‍ സന്തോഷ്‌ എന്നുപോലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അത് അയാളുടെ വില ഇടിക്കാന്‍ തന്നെ ആയിരുന്നില്ലേ എന്ന് അയാള്‍ക്കെതിരെ ഉയരുന്ന ഈ കോപ്രായങ്ങള്‍ കാണുമ്പോള്‍ തോന്നുക സ്വാഭാവികം. എന്തുകൊണ്ട് അയാളുടെ ചിത്രങ്ങളിലെ ഒരു പാട്ടുപോലും ചാനല്‍ ദ്രോഹികള്‍ കാണിക്കുന്നില്ല? പറഞ്ഞു പഴകിയ രാഷ്ട്രീയ വൈരാഗ്യങ്ങള്‍ തുണി പൊക്കി ആടുന്നത് ലൈവ് ആയി കാട്ടി സ്വീകരണ മുറികളെ നാറ്റിക്കുകയല്ലേ അവര്‍ ചെയ്യുന്നത്? അത്ര മോശമാണോ ഈ സിനിമയിലെ ഗാനങ്ങള്‍? വിമര്‍ശിക്കുന്നവര്‍ പോലും അതിന്‍റെ ഈണങ്ങള്‍ മൂളുന്നില്ലേ ഓര്‍ക്കാതെ ആണെങ്കിലും?
മാനസിക രോഗി എന്നും ഭീഷണിക്കാരന്‍ എന്നും മണ്ടന്‍ എന്നും ഒക്കെ വിളിച്ച് കൂകി സന്തോഷ്‌ എന്ന സിനിമ വ്യവസായിയെ ആക്ഷേപിക്കുകയല്ല വേണ്ടത്. അതിനെ വെല്ലാന്‍ ആ സിനിമയെ പാടെ പുറത്താക്കാന്‍ നിങ്ങള്‍ മലയാള സിനിമാക്കാര്‍ കച്ച കെട്ടി ഇറങ്ങുകയാണ് വേണ്ടത്. വിമര്‍ശനങ്ങള്‍ കൊണ്ടല്ല, മറിച്ച് ശക്തമായ സിനിമകള്‍ ആകണം കണക്കു പറയേണ്ടത്. നിങ്ങള്‍ സന്തോഷിനെ വിമര്‍ശിച്ചാല്‍ നിങ്ങള്ക്ക് ചെവി തരാന്‍ മലയാളിക്ക് മനസ്സില്ല. അവര്‍ക്കറിയാം എല്ലാവരെയും വിലയിരുത്താന്‍. സിനിമ തീയേറ്ററുകള്‍ നിറഞ്ഞെന്നും ഭയങ്കര കളക്ഷന്‍ ആയിരുന്നെന്നും എവിടെയും കേട്ടില്ല. എങ്കിലും നെഗറ്റീവ് പബ്ലിസിടി കിട്ടിയ ഈ സിനിമക്കും അതിന്‍റെ സംവിധായകനും ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാന്‍ അറിയുന്ന ഒട്ടുമിക്ക ചെറുപ്പക്കാരെയും തീയെറ്ററിലെക്ക് ആകര്‍ഷിക്കാന്‍ ആയി. ഒരു തെറി വിളിക്കാനോ കൂകാനോ എന്ന പേരില്‍ ആണ് കയറിയതെന്ന് ഒരു അഭിനവ പ്രേക്ഷകന്‍ വിലയിരുത്തുന്നു. എങ്കിലും അവര്‍ സിനിമക്ക് കേറി. ഇത് സന്തോഷിന്‍റെ വിജയം തന്നെയാണ്. അയാള്‍ പറയും പോലെ അഞ്ചു ലക്ഷം രൂപക്ക് സിനിമ പിടിച്ച തീയെറ്ററില്‍ എത്തിക്കാന്‍ ആര്‍ക്കെങ്കിലും ആകുമോ? സൂപ്പര്‍ സ്റ്റാറിന്റെ ഇന്നത്തെ ചാര്‍ജ് കൊണ്ടു ഒരു പക്ഷെ പെട്രോളിന്‍റെ നികുതി വര്‍ധന വരെ ഒഴിവാക്കാം എന്നതാണ് സ്ഥിതി.
അഞ്ഞൂറിലേറെ പുതുമുഖങ്ങളെ ഇന്റര്‍വ്യൂ ചെയ്തു എന്ന് സന്തോഷ്‌ പറയുന്നു. എല്ലാവരും പുതുമുഖങ്ങള്‍ തന്നെ, ആ സിനിമയില്‍. മലയാളത്തില്‍ ഇന്ന് എത്ര സിനിമകള്‍ പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കുന്നുണ്ട്. പുതുമുഖങ്ങളെ ആവശ്യം ഉണ്ടെന്നു പറഞ്ഞു പരസ്യം കൊടുത്തു പണം തട്ടുന്ന ഒത്തിരി സിനിമാക്കാരെ നേരിട്ടറിയാം. (അബദ്ധത്തില്‍ മുഖം കാണിക്കാന്‍ അവസരം കിട്ടുന്നവരെയും പിടിപാടുകളുടെയും ബന്ധങ്ങളുടെയും പുറത്ത് റോള്‍ തരപ്പെടുത്തുന്നവരെയും മാറ്റി നിര്‍ത്താം.)
ഇടതു സഹയാത്രികനായ ഒരു സംവിധായകന്‍ പുതുമുഖങ്ങളെ സിനിമയിലേക്ക് ക്ഷണിച്ചു കൊച്ചിയിലെ സ്റെടിയത്തിനടുത്ത് ഒരു കട മുറിയില്‍ 250 രൂപ ഫീസ്‌ വച്ചു ഇന്റര്‍വ്യൂ നടത്തി അവരുടെ മുഖം ക്യാമറയില്‍ റെക്കോര്‍ഡ്‌ ചെയ്ത സംഭവവും കൊല്ലത്തെ ഒരു പ്രസിദ്ധമായ ഹോട്ടലില്‍ ഇന്റര്‍വ്യൂ നടത്തി ഒരിക്കല്‍ രതി ചിത്രങ്ങള്‍ക്ക് വീണ്ടും തുടക്കമിട്ട സംവിധായകന്‍ പണം ഉണ്ടാക്കിയ സംഭവവും തിരുവനതപുരത്ത് സ്ടാച്ചുവിനു അടുത്ത ഹോട്ടലില്‍ ഇന്റര്‍വ്യൂ നടത്തി കള്ളടി വീരനായ സംവിധായകന്‍ പണം ഉണ്ടാക്കിയ സംഭവവും ഇവിടെ ചേര്‍ത്തു വായിക്കണം. അന്ന് ഒക്കെയും ഇന്റര്‍വ്യൂ ചെയ്യപ്പെട്ട ആര്‍ക്കും റോള്‍ നല്‍കാതെ ഇവരുടെ സിനിമകള്‍ വെള്ളിത്തിരയിലെത്തി. എല്ലാത്തിലും വീര ശൂര പരാക്രമികളായ പ്രമുഖ മലയാള നടന്മാര്‍ നായകന്മാര്‍ ആയി. കലയെയും സിനിമയെയും സ്നേഹിച്ചു പണം മുടക്കി ഇന്ടെര്വിഎവ്വിനു പോയ കാസര്ഗോട്ടുകാരനും കണ്ണൂര് കാരനും കോഴിക്കോട് കാരനും ഒക്കെ ഇതിന്റെ കയ്പ് അനുഭവിച്ചു. അവര്‍ക്ക് അവസരം കൊടുക്കണമെന്നോ കൊടുക്കാഞ്ഞതിനെ വിമര്‍ശിക്കുകയോ അല്ല. പുതുമുഖങ്ങളെ കണ്ടില്ലെന്നു നടിച്ചു സിനിമ ഇറക്കാന്‍ ഈ വക്ര ബുദ്ധികള്‍ തയ്യാറായ കഥ പറഞ്ഞെന്നു മാത്രം. അവന്മാരുടെ സിനിമകള്‍ അവഗണിക്കപ്പെടുക തന്നെ വേണം. ഇത് ഒരു വശം മാത്രമാണ്.
കോഴിക്കോട് പെരുവന്നാമൂഴിയില്‍ ജനിച്ചു ചെലന്നുരില്‍ വളര്‍ന്ന സന്തോഷിനെ അവിടത്തുകാര്‍ പോലും പിന്താങ്കുമോ എന്ന് അറിയില്ല. എങ്കിലും അയാള്‍ പറയും പോലെ വസ്തു വിറ്റു സിനിമ പിടിച്ചെങ്കില്‍ അയാള്‍ വിജയിക്കണം. നഷ്ടമുണ്ടാകരുത്, സിനിമാക്കാര്‍ പറയുന്നതുപോലെ. സിനിമയുടെ പിന്നണി പ്രവര്‍ത്തനം ക്യാമറ ഒഴിച്ച് മുഴുവന്‍ കൈകാര്യം ചെയ്ത ഇയാള്‍ കുറഞ്ഞ പുള്ളിയോന്നുമല്ല. കൃഷ്ണനും രാധയും എന്ന ചിത്രത്തിലെ സന്തോഷ്‌ അവതരിപ്പിച്ച ജോണ്‍ എന്ന കഥാപാത്രം ആരുടേയും മനസ്സില്‍ തറയ്ക്കുക ഇല്ലായിരിക്കാം. എങ്കിലും അയാളുടെ ആര്‍ജവത്തെ കണ്ടില്ലെന്നു നടിക്കരുത്.
ചങ്കൂറ്റവും തൊലിക്ക് അപാര കട്ടിയുമുള്ള സന്തോഷ്‌ യു ടുബില്‍ ഇടുന്ന ഓരോ ഗാനത്തിനും എത്ര കാഴ്ചക്കാര്‍ ആണുള്ളത്? പണ്ട് സില്‍സില എന്ന ഗാനം യു ടുബില്‍ ഇട്ട ഹരിശങ്കര്‍ എന്ന നിര്‍മാതാവ് കം നടനും ചെറുപ്പക്കാരുടെ കണ്ണില്‍ കരടായിരുന്നു. ജിത്തു ഭായ് എന്ന ചോക്ലേറ്റ് ഭായിയിലെ ജിതുവിനെയും കാളിദാസന്‍ കവിത എഴുതുകയാണ് എന്ന സിനിമയിലെ ഒരു പക്ഷെ കാളിദാസനെയും ഇനി മലയാളി മക്കള്‍ കാണേണ്ടി വരും. ഇനി ഉള്ള സിനിമകളിലൂടെ സന്തോഷ്‌ പെര്ഫെക്ഷനിലേക്ക് നടന്നു തുടങ്ങിയാല്‍ മലയാള സിനിമ മറ്റൊരു വഴിത്തിരിവിലെത്തും. ജനപ്രിയ പ്രമേയങ്ങളും ശക്തമായ കഥാഗതിയുമായി സിനിമാക്കാര്‍ സട കുടഞ്ഞെഴുന്നെല്‍ക്കുമെന്നു നമുക്ക് പ്രതീക്ഷിക്കാം.